രാഹുൽ ഗാന്ധി ഹരിയാനയിലെ വോട്ടർ പട്ടികയിൽ കള്ളവോട്ട് ആരോപിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ 2022 മരിച്ച വ്യക്തിയെന്ന് ബന്ധുക്കൾ. രണ്ടു വർഷം മുമ്പ് അതായത് 2022 ൽ മരിച്ച വ്യക്തിയുടെ ഫോട്ടോയാണ് ഒന്ന് എന്നാണ് ബന്ധുക്കൾ പറയുന്നത്. അത് ഹരിയാനയിൽ ഉള്ള ഗുനിയ എന്ന സ്ത്രീയാണെന്നും അവർ ഇപ്പൊ മരിച്ചും എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വോട്ടർ പട്ടികയിൽ ഗുനിയയുടെ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നും ആണ് ബന്ധുക്കളുടെ പ്രതികരണം. തങ്ങൾക്ക് എന്താണ് ഇപ്പൊ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് ഗുനിയ വോട്ട് ചെയ്‌തെന്നും ആണ് ഗുനിയയുടെ അമ്മായിയമ്മ പറയുന്നത്.
സമാന രീതിയിൽ തങ്ങൾ യഥാർത്ഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപോയതെന്നും ആരോപിച്ച അഞ്ചു പേർ രംഗത്തെത്തിയിരുന്നു. വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസിന്റെ നീക്കം. ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.
















