തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മകന്റെ ചോറൂണ് ദിവസം പിതാവ് ജീവനൊടുക്കി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് തൂങ്ങി മരിച്ചത്. രാവിലെ യുവാവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു.
യുവാവ് ഇവര്‍ക്കൊപ്പം എത്താതിരുന്നു, തുടര്‍ന്ന് യുവാവിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മരണവിവരം അറിഞ്ഞത്. യുവാവ് ഏറെനാളായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു. അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. കുടുംബത്തിൽ ഏറെനാളായി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു.
വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















