ന്യൂഡൽഹിയിൽ 15 കൊല്ലം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഭാര്യ കൊലപ്പെടുത്തിയ കേസിൽ ആണ് നരോത്തം പ്രസാദ് എന്ന പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡൽഹിയിലെത്തിക്കുകയും തുടർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
2010 മേയ് 31-ന് ഡൽഹിയിലെ ജഹാംഗീർപുരിയിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചായിരുന്നു പോലീസ് പ്രതിയുടെ വീട്ടിൽ എത്തുന്നത്. പോലീസെത്തി വീടിന്റെ വാതിൽ തുറന്നപ്പോൾ, 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം വീടിന്റെ തറയിൽ കിടക്കുന്നത് കണ്ടെത്തി. പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രസാദ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ഒരു വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുകയായിരുന്നു.
ആദ്മഹത്യ കുറിപ്പ് എഴുതി പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇത് പോലീസിൽ സംശയം ഉണ്ടാക്കി. അങ്ങനെ പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
15 കൊല്ലത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ചൊവ്വാഴ്ച ഡൽഹി പോലീസിന്റെ ഒരു സംഘം ഗുജറാത്തിലെ വഡോദരയിലെത്തുന്നത്. സാങ്കേതിക നിരീക്ഷണം ഉപയോഗിച്ചും നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും സംഘം വഡോദരയിലെ ഛോട്ടാ ഉദയ്പൂർ പ്രദേശത്ത് നിന്ന് പ്രസാദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സിക്കർ സ്വദേശിയാണ് പ്രസാദ്. ഒളിവിൽ കഴിയുമ്പോൾ ഛോട്ടാ ഉദയ്പൂരിലെ ഒരു കോട്ടൺ ഫാക്ടറിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ താനും ഭാര്യയും തമ്മിലുള്ള വഴക്കുകൾ രൂക്ഷമായതായി ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രസാദ് വ്യാജ ആത്മഹത്യാക്കുറിപ്പ് എഴുതുകയുമായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
















