ഡൽഹി: കനത്ത സുരക്ഷയിൽ ബിഹാറിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട പോളിംഗ് നടക്കുന്നത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 45,339 പോളിംഗ് സ്റ്റേറ്റിനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 3.7 കോടി വോട്ടർമാർ ആണ് വിധിയെഴുതുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിംഗ്. രാജ്യ തലസ്ഥാത്തുണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നാലെ ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും. ആദ്യഘട്ടത്തിലേത് പോലെ തന്നെ ഈ ഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. ഒന്നാം ഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
















