ഗുജറാത്ത് അമ്രേലിയിൽ പശുവിനെ കണി കേസിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്.
2023ൽ ആയിരുന്നു സംഭവം നടന്നത്. അമ്രേലിയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്. ഗുജറാത്തിൽ ഗോവധ കേസിൽ ജീവപര്യന്തം ശിക്ഷ കൊടുക്കുന്നത് ഇത് ആദ്യമായാണ്. അതിനാൽ ഗുജറാത്ത് സർക്കാർ ഈ വിധിയെ ‘ചരിത്രപരമായ വിധി’യെന്നാണ് വിശേഷിപ്പിച്ചത്.
ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. സംസ്ഥാന സർക്കാർ ഗോസംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വാഘാനി പറഞ്ഞു.
















