ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് 84 വയസ്സുള്ള പിതാവിനെ ക്രൂരമായി മർദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്. നൊച്ചിമ കൊടികുത്തുമല സ്വദേശിയായ അലിയാരെയാണ് ഇയാൾ മർദിച്ചത്.
ഇരുവരും തമ്മിൽ നേരത്തെയും സ്വത്തുതർക്കം നിലനിന്നിരുന്നു. എന്നാൽ ഇന്നലെ തർക്കം രൂക്ഷമാകുകയായിരുന്നു. മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് പൊട്ടലുണ്ട്.
പരിക്കേറ്റ അലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കേസെടുത്ത പൊലീസ് അറസ്റ്റിലായ ഹുസൈനെ കോടതിയിൽ ഹാജരാക്കും.
















