നവംബർ 10ന് ഡൽഹിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ നെതന്യാഹുവിൻ്റെ ഡിസംബറിലെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രായേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രായേൽ പ്രതികരിച്ചു. പുതിയ സന്ദർശന തീയതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണെന്നാണ് നെതന്യാഹുവിന്‍റെ ഓഫീസിൻ്റെ പ്രതികരണം.ഡിസംബറിൽ ഇന്ത്യ സന്ദർശിക്കാനിരുന്ന നെതന്യാഹു ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്ക കാരണം യാത്ര മാറ്റിവച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇസ്രായേലിൻ്റെ പ്രതികരണം. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും, പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അത്രത്തോളം ദൃഢമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു.പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ സുരക്ഷയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, പുതിയ സന്ദർശന തീയതി നിശ്ചയിക്കാൻ ഇരുപക്ഷത്തുമുള്ള ടീമുകൾ ഇപ്പോൾ തന്നെ ഏകോപിപ്പിക്കുന്നുണ്ടെന്നും നെതന്യാഹുവിൻ്റെ ഓഫീസ് കൂട്ടിച്ചേർത്തു.
















