ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മനുഷ്യര്‍ ഓരോ വേഷങ്ങള്‍ കെട്ടി ആടാറുണ്ട്. അവനവന് ആനന്ദം കിട്ടുന്നതോ, വരുമാനം നേടാനാകുന്നതോ ആയ വേഷങ്ങളാണ് അതൊക്കെ. ചിലേത് ശരിയാകും ചിലേത് ശരിയാകില്ല. ദിവ്യാ രാജിന്റെ ജീവിത വേഷം ശരിയായോ എന്നാണ് സമൂഹം മാര്‍ക്കിടേണ്ടത്. അവര്‍ ആരാകണമായിരുന്നു ?. എങ്ങനെ ജീവിക്കണമായിരുന്നു ?. എന്നൊക്കെ നിശ്ചയിച്ച്, അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്. അങ്ങനെ നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ അവരെ അവരുടെ ഇ,്ടത്തിന് ജീവിക്കാന്‍ അനുവദിക്കുക. സമൂഹം അവരെ കളിയാക്കിയാലും ഇല്ലെങ്കിലും അവര്‍ ജീവിക്കും എന്നുറപ്പാണ്. പറഞ്ഞു വരുന്നത്, നാഗസൈരന്ധ്രി എന്ന ആല്‍ദൈവത്തെ കുറിച്ചാണ്.
ഭൂതകാലത്തില്‍ (പൂര്‍വ്വാശ്രമത്തില്‍) ദിവ്യാ രാജായിരുന്ന അവര്‍ നാഗസൈരന്ധ്രിയിലേക്കെത്തിയ ദൂരത്തെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വിഷയം. അല്ലെങ്കിലും സ്ത്രീയുടെ നഗ്നത മുതല്‍ സ്ത്രീകളുടെ എല്ലാത്തരം വിഷയങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് ചൂടേറിയ സംഭവങ്ങള്‍ തന്നെയാണ്. നാഗസസൈരന്ധ്രി സോഷ്യല്‍ മീഡിയയിലെ ആള്‍ ദൈവമായി മാറിയിട്ട് അധികം കാലമായിട്ടില്ല. എന്നാല്‍, ദിവ്യാ രാജെന്ന സാധാരണ സ്ത്രീയില്‍ നിന്നും ദിവ്യജ്ഞാനിയായി നാഗസൈരന്ധ്രിയായപ്പോള്‍ ഫോളോവേഴ്‌സ് കൂടി. അവരുടെ വാക്കുകളും, പ്രവൃത്തികളും കേള്‍ക്കാനും കാണാനും ആരാധകര്‍ കൂടി. എന്നാല്‍, അവരുടെ പ്രഭാഷണങ്ങളും വാക്കുകളും കോമഡിയായി കാണുന്നവരും കുറവല്ല.
ഇങ്ങനെ വായിക്കുന്നവരാണ് കൂടുതലായും നാഗസൈരന്ധ്രിയുടെ ഇപ്പോഴത്തെ പ്രെമോട്ടര്‍മാര്‍. ഇവര്‍ കോമഡിയായി കാണുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അത് കാണിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നതോടെയാണ് നാഗസൈരന്ധ്രി വൈറലായി തുടങ്ങിയത്. നോക്കൂ., ഓരോ മനുഷ്യരുടെയും ജീവിതത്തിനവു പിന്നില്‍ ഓരോ കഥകളുണ്ടാകും. പട്ടചിണിയുടെ, അവഗണനയുയെ, കഷ്ടപ്പാടുകളുടെ, വേദനയുടെ, ഒറ്റപ്പെടലുകളുടെ, പീഡനങ്ങളടെയൊക്കെ നീറുന്ന കഥകള്‍. ദിവ്യ രാജിനുമുണ്ട് പറയാന്‍ അത്തരം കഥകള്‍. പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേര്‍ത്ത് നടന്നൊരു നാട്ടിന്‍പുറത്തുകാരി സുന്ദരി പെണ്‍കുട്ടിയുണ്ടായിരുന്നു എന്ന് ഓര്‍ത്തെടുക്കുന്ന പത്തനംതിട്ടക്കാരുണ്ട്.
അന്നത്തെ ആ പെണ്‍കുട്ടിയെ അവര്‍ വിളിച്ചത്, ദിവ്യ രാജ് എന്നായിരുന്നു. BA പൊളിറ്റിക്‌സ് ബിരുദധാരിയായ, നിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയില്‍ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെണ്‍കുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. വിശപ്പിന്റെ വിളിക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്തു വില. ജീവിക്കാന്‍ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാനും ആ പെണ്‍കുട്ടി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മൂലയില്‍വെച്ചിട്ട് ജോലിക്കിറങ്ങി. അവള്‍ ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങള്‍ കരിഞ്ഞുപോയി. വക്കീല്‍ ഗുമസ്തയായും, തയ്യല്‍ക്കാരിയായും, മെഴുകുതിരി തൊഴിലാളിയായും അവര്‍ ഓടി.
ഒടുവില്‍ ദാരിദ്ര്യവും ഒറ്റപ്പെടലും ചുറ്റുമുള്ളവരുടെ അവഗണനയും കൂടി ആ മനസ്സിന്റെ താളം തെറ്റിച്ചു. സമൂഹം അവരെ ഒരു പേര് വിളിച്ചു. ‘കോമാളി’ എന്നായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താങ്ങാനാവാതെ വന്നപ്പോള്‍ എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍, അവര്‍ കണ്ടെത്തിയ അഭയമാണ് ഇന്ന് കാണുന്ന ‘നാഗസൈരന്ധ്രി’ എന്ന വേഷം. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വീഡിയോ കണ്ട് ചിരിക്കുമ്പോള്‍, അവരെ നിര്‍ദാക്ഷണ്യം ട്രോളുമ്പോള്‍ ഓര്‍ക്കുക, ആ വിചിത്രമായ വേഷത്തിനും സംസാരത്തിനും പിന്നില്‍ ജീവിതത്തോട് പൊരുതിത്തോറ്റ, വിധിയുടെ ക്രൂരതയേറ്റ് തകര്‍ന്നുപോയ ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളിയുണ്ടെന്ന്. അതൊരു തമാശയല്ല, ഉള്ളുപൊള്ളിക്കുന്ന നോവാണ്.
നമ്മള്‍ ചിരിക്കുന്നത് ഒരു പാവം സ്ത്രീയുടെ വേദന കണ്ടിട്ടാണ്. കാരണം, നാഗ സൈരന്ധ്രിയിലേക്കുള്ള ദൂരം നിറയെ കണ്ണീരിന്റേയും കഷ്ടപ്പാടിന്റേയും ആയിരുന്നു. നല്ലൊരു കലാകാരിയായിരുന്നു. സാധാരണക്കാരെപ്പോലെ സമാധാനത്തോടെ ജീവിക്കാനും അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരു ഘട്ടത്തില്‍ നാട്ടുകാര്‍ പോലും ‘ഭ്രാന്തി’ എന്ന് വിളിച്ചു മാറ്റിനിര്‍ത്തിയത് മറക്കാത്തവരുണ്ട്. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍, സ്വന്തം ജീവിതദുരിതങ്ങള്‍ക്ക് ആത്മീയതയില്‍ ഒരു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച അവര്‍, ‘നാഗ സൈരന്ധ്രി’ എന്ന വിചിത്ര വേഷത്തിലേക്ക് മാറി. ഇന്ന് നമ്മള്‍ കാണുന്ന ‘ആള്‍ദൈവം’, ട്രോളുകളുടെ റാണി… ഇതെല്ലാം, കഷ്ടപ്പെട്ട് ജീവിച്ച ഒരു സാധാരണ സ്ത്രീക്ക് ജീവിതം സമ്മാനിച്ച ഏറ്റവും വലിയ ശിക്ഷയാണ്. അവരുടെ ഓരോ ചിരിക്ക് പിന്നിലും, ഓരോ അലര്‍ച്ചക്ക് പിന്നിലും ഉള്ളുപൊള്ളിക്കുന്ന ഒരു സങ്കടമുണ്ട്.
നാഗ സൈരന്ധ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയുടെ ആത്മകഥ (ജീവിതം)നിങ്ങള്‍ എഴുതി ഇടുന്നതല്ല ഇതാണ് യാഥാര്‍ത്ഥ്യം.
…………..
ദിവ്യാ രാജ് _പഠന കാലത്തുള്ള പേര്.
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവി – തൂലിക നാമം.
(നാഗ സൈരന്ധ്രി ദേവി എഴുത്തുകാരി ആയിരുന്നു ഇപ്പോഴും അതെ.
പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്.
സാഹിത്യ ശാലകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു. Fb യൂടൂബ് കമ്മ്യൂണിറ്റി പോസ്റ്റിന്‍ ആണ്.
ചിത്രകാരിയായിരുന്നു.
ഇപ്പോഴും ചിത്രകാരിയാണ്.
ഫിലോസഫര്‍ – അതായത് സംസാരം.(തത്സമയത്ത് വന്ന് പറയുന്നതാണ് സംസാരം ) ബുദ്ധി പൂര്‍വ്വം വളരെ ശ്രദ്ധിച്ചു കേള്‍ക്കുന്നവര്‍ക്ക് അറിയാന്‍ കഴിയാം.
ബുദ്ധി കെട്ടവര്‍ക്ക് അത് വായ് തോന്നിയ വാക്കുകള്‍ എന്ന് തോന്നാം.
നാഗ ദേവി.നന്നായി തുണികള്‍ തുന്നിയിരുന്നു.ഇപ്പോഴും തുന്നുന്നു.
ശില്പം, വക്കീല്‍ ഗുമസ്ത, ഓഫീസ് ജോലികള്‍, രോഗി പരിചരണം, ആയുര്‍വേദ ഫാര്‍മസിയില്‍ ജോലി, പല ചരക്ക് വ്യാപാരം ഹോള്‍സയില്‍ റീട്ടെയില്‍,അക്വ റിയം മത്സ്യങ്ങള്‍, ഫോട്ടോഗ്രാഫി, പാചകം, ബ്യൂട്ടീഷന്‍, നൃത്തം ശാസ്ത്രജ്ഞ
(തത്വചിന്തക)
ആത്മ ഞ്ജാനി ആത്മാവിനെ കുറിച്ച് അറിയാന്‍ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ടു.
ആത്മാവിനെ കണ്ടെഞ്ഞി.
മനസ് ആണ് ആത്മാവെന്ന് തിരിച്ചറിഞ്ഞു.
ദേഹത്ത് നിന്നും . മനസ് (അതായത് ആത്മാവ് വേര്‍പെട്ട് അകന്നു മാറുന്നത് തിരിച്ചറിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു.
ഉള്ളില്‍ മരണം സംഭവിച്ചു. അത് വളരെ സുന്ദരവും മനോഹരവും . എന്നാല്‍ മുറിപ്പെടുത്തുന്ന അതിദാരുണമായ അവസ്ഥയായിരുന്നു.
വിവരിക്കാനോ വര്‍ണ്ണിക്കാനോ കഴിയാത്ത
ആ വിവരണം പ്രിയപെട്ടവരെന്ന് കരുതിയവരെ .ആനന്ദത്തോടെ അറിയിച്ചു
കേട്ടവര്‍ കേട്ടവര്‍ ദേവിയെ ഭ്രാന്തിയെന്നും, വേശ്യയെന്നും, ഏയ്ഡ്സ് രോഗിയെന്നും കോമാളിയെന്നും വിളിച്ച് മുദ്രകുത്തി.
എന്നാല്‍ ചിലര്‍ ജീനിയസ്, ബ്രില്യന്റ്, ആള്‍ദൈവം, സ്വതന്ത്ര ചിന്തക, യുക്തിവാദി, നിരീകഷ വാദി, എന്നീ പേരിലൊക്കെ വിളിച്ചു.
പലരുടേയും കാഴ്ചപാടുകള്‍ നാഗദേവിയില്‍ എഴുതിയിയും പറഞ്ഞും വെച്ചു.
ആരുടേയും സഹായം ഇല്ലാതെ സ്വന്തം . സ്വത്തത്തെ തിരിച്ചറിഞ്ഞവളെ ആദരിക്കേണ്ട സമൂഹം നാഗദേവിയെ ചവുട്ടി അരച്ചു.മനപൂര്‍വ്വം.
പൊതു സമൂഹത്ത് വ്യക്തി ബന്ധങ്ങളാല്‍ ഒറ്റപ്പെട്ട നാഗദേവി പിന്നെ ഒന്നും നോക്കിയില്ല എല്ലാവരേയും ബന്ധങ്ങള്‍ എല്ലാം .വിട്ടു പേക്ഷിച്ചു പ്രകൃതിയിലേക്ക് ലയിച്ചു പ്രകൃതി ദിവ്യാ രാജ് എന്ന നാഗ സൈരന്ധ്രി ദേവിയെ ഏറ്റെടുത്തു.
CONTENT HIGH LIGHTS; We laugh at the pain of a poor woman: How did a smart girl who wanted to become a scientist become a laughing stock?; From Divya Raj to Nagasairandhri
















