തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന നിർണായക ശക്തിയായി മാറിയിരിക്കുകയാണ് കണ്ണമൂല വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ. മുൻ പ്രസ് ക്ലബ് സെക്രട്ടറിയായ ഇദ്ദേഹം, മൂന്ന് മുന്നണി സ്ഥാനാർത്ഥികളെയും നാല് അപരന്മാരെയും അട്ടിമറിച്ചാണ് 373 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയത്.
ഇപ്പോള്‍ തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരും ഇദ്ദേഹത്തിന്റേതാണ്. കൂടാതെ വാര്‍ത്തകളിലെ താരവും പാറ്റൂർ രാധാകൃഷ്ണനാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഇനി നിര്‍ണായകമാകുന്നത് സ്വാതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കും എന്നതില്‍ സ്വീകരിക്കുന്ന നിലപാടാണ്. പൊന്നും വിലയുള്ള സ്ഥാനാര്‍ത്ഥി എന്നാണ് ഇദ്ദേഹം വിശേഷിക്കപ്പെടുന്നത്.
പാറ്റൂര്‍ രാധാകൃഷ്ണന് 1215 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടും ബിജെപിക്ക് 514 വോട്ടുമാണ് ലഭിച്ചത്. ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ അപരന്മാര്‍ക്ക് പക്ഷേ 65 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ണമൂല വാര്‍ഡില്‍ നിന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. പാറ്റൂര്‍ രാധാകൃഷ്ണന് പുറമേ പൗഡ്കടവ് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും വിജയിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തണമെങ്കില്‍ ഇവരുടെ നീക്കം നിര്‍ണായകമാണ്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ എന്‍ഡിഎ രാധാകൃഷ്ണനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സ്വതന്ത്രരായി വിജയിച്ചവരുടെ പിന്തുണ നിര്‍ണായകമാണ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുള്ളതിനാലാണ് രാധാകൃഷ്ണന്റെ നിലപാട് നിര്‍ണായകമാകുന്നത്.
അതേസമയം ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മന്ത്രി വീ ശിവന്‍കുട്ടി പാറ്റൂര്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
പിന്തുണ തേടി പലരും ക്ഷണിക്കുന്നുണ്ടെന്ന് പാറ്റൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കുമെന്നാണ് രാധാകൃഷ്ണന്‍ നിലപാട് പറയുന്നത്. എന്‍ഡിഎയില്‍ നിന്ന് വിളിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നുള്ള അന്തിമ നിലപാട് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ 100 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഒരു വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഏത് പ്രതിസന്ധിയിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന കോര്‍പ്പറേഷന്‍ ഇത്തവണ എന്‍ഡിഎക്കൊപ്പം നില്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ ബിജെപി 50 സീറ്റുകള്‍ നേടി ഭരണം ഉറപ്പിച്ചപ്പോള്‍ എൽഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പും പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും.
എല്‍ഡിഎഫ് സീറ്റ് നില 51ല്‍ നിന്ന് 29ലേക്കാണ് ഇടിഞ്ഞത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ എന്‍ഡിഎ ഇത്തവണ ഒന്നാം നിരയിലേക്ക് എത്തി. നില മെച്ചപ്പെടുത്താല്‍ കോണ്‍ഗ്രസിനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 10 സീറ്റുകളിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ 9 സീറ്റ് അധികം നേടി 19ലേക്കെത്തി.
ഏകദേശം അരനൂറ്റാണ്ടോളം തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരണം കയ്യാളിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭരണ മികവ് എടുത്തുകാട്ടിയ ഇടതുമുന്നണിയെ തെരഞ്ഞെടുപ്പ് ഫലം ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു.
കോര്‍പ്പറേഷന്റെ ഭരണത്തിനെതിരെയും അഴിമതി ആരോപണങ്ങളെയും മുന്‍നിര്‍ത്തി ബിജെപി നടത്തിയ സര്‍ജിക്കല്‍ സ്ര്ടൈക്ക് ഫലം കണ്ടുവെന്നുവേണം കരുതാന്‍.
















