പ്രഭാതസവാരിക്ക് ഇങ്ങിയവരാണ് ആ ദാരുണമായ കാഴ്ച ആദ്യം കാണുന്നത്. റോഡരികില്‍ ഒരു സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും ചതഞ്ഞരഞ്ഞ മൃതദേഹങ്ങള്‍ കിടക്കുന്നു. വാഹനം കയറിയിറങ്ങി മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു ആ ശരീരങ്ങള്‍. സ്ത്രീക്ക് ഏകദേശം 30-35 വയസ്സും, പെണ്‍കുട്ടിക്ക് 14-15 വയസ്സും പ്രായം തോന്നിക്കും. ഇതൊരു സാധാരണ വാഹനാപകടമല്ലെന്നും, ഇതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. തുടര്‍ന്ന് ഐ.ജി.യുടെ നേതൃത്വത്തില്‍ രാഗേഷ് മിശ്ര എന്ന ഉദ്യോഗസ്ഥന്റെ കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അന്വേഷണം എല്ലാ വഴികളിലും പുരോഗമിച്ചു. ചോദ്യം ചെയ്യല്‍, സംശയമുള്ളവരെ നിരീക്ഷിക്കല്‍, തെളിവു ശേഷകരണം, മൊബൈല്‍ കോള്‍ ഡീറ്റൈല്‍സ് പരിശോദിക്കല്‍,. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ അങ്ങനെ പോലീസ് ജാഗ്രതയോടെ ഇടപെട്ടു. അതേസമയം, ഒഡീഷയിലെ ബ്രജ്രാജ് നഗറില്‍ സരോജ് ദാസ് എന്നയാള്‍ മാധ്യമങ്ങളിലൂടെ ഈ സംഭവം കാണാനിടയായി. മൃതദേഹങ്ങളിലുണ്ടായിരുന്ന വസ്ത്രധാരണത്തില്‍ നിന്ന് അത് തന്റെ സഹോദരി കല്പന ദാസും മകളുമാണേയെന്ന് അദ്ദേഹത്തിന് സംശയം തോന്നി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ഛത്തീസ്ഗഡിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.
കൊല്ലപ്പെട്ടത് 36 വയസ്സുള്ള കല്പന ദാസും മകള്‍ പ്രകൃതിയുമായിരുന്നു. ഒഡീഷ സ്വദേശി രുഗേഷ് ദാസിന്റെ മകളായിരുന്നു കല്പന. കോളേജ് പഠനകാലത്ത് സുനില്‍ എന്ന യുവാവുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരാവുകയും ചെയ്തവരാണിവര്‍. സുനിലിന് ഒരു ഇലക്ട്രോണിക്‌സ് കടയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പത്ത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ വേര്‍പിരിയുകയും കല്പന മകളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു ജോലിക്കായി കല്പനയുടെ പിതാവ് പ്രദേശത്തെ എം.എല്‍.എയായിരുന്ന അനൂപ് കുമാര്‍ സായിയെ സമീപിച്ചു.
1999 മുതല്‍ എം.എല്‍.എയായിരുന്ന അനൂപ് കുമാര്‍ സായി, തന്റെ സ്വാധീനം ഉപയോഗിച്ച് കല്പനയ്ക്ക് ജോലി വാങ്ങിനല്‍കി. ഇതിന്റെ പേരില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന കല്പനയുമായി അനൂപ് ക്രമേണ അടുപ്പത്തിലായി. 2009ല്‍ അനൂപ് വീണ്ടും എം.എല്‍.എ ആയപ്പോള്‍ ഭുവനേശ്വറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കല്പനയ്ക്ക് താമസ സൗകര്യവുമൊരുക്കി. എന്നാല്‍, തന്നെ വിവാഹം കഴിക്കണമെന്നും സ്വത്തില്‍ പങ്ക് വേണമെന്നും കല്പന ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായി. വിവാഹിതനും കുടുംബസ്ഥനുമായിരുന്ന അനൂപ് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.
2016 മെയ് 6ന് കല്പനയും അനൂപും തമ്മില്‍ ഇതേ വിഷയത്തില്‍ ഒരു ഹോട്ടലില്‍ വെച്ച് വീണ്ടും തര്‍ക്കമുണ്ടായി. നിരന്തരമുള്ള വിവാഹാഭ്യര്‍ത്ഥനയും സ്വത്തില്‍ പങ്കു വേണമെന്ന വാശിയും കല്പന തുടര്‍ന്നു. ഇതോടെ കല്പനയെ ഇല്ലാതാക്കാനുള്ള പ്ലാന്‍ അനൂപ് കുമാര്‍ തയ്യാരാക്കി. ഒടുവില്‍, ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കാമെന്ന് അനൂപ് സമ്മതിച്ചു. അന്നുരാത്രി അനൂപ് കല്പനയെയും മകളെയും കൂട്ടി കാറില്‍ യാത്ര തിരിച്ചു. ഒപ്പം അനൂപിന്റെ കാര്‍ ഡ്രൈവര്‍ ബര്‍മനും ഉണ്ടായിരുന്നു. യാത്രാമധ്യേ കല്യാണക്കാര്യം സംസാരിച്ച് ഒതുക്കാമെന്നു അനൂപ് കരുതി. എന്നാല്‍, അതിന്റെ പേരില്‍ വീണ്ടും തര്‍ക്കമുണ്ടായി.
യാത്രക്കിടെ വിജനമായ സ്ഥലത്ത് വാഹനം പെട്ടെന്നു നിര്‍ത്തി. അനൂപ് കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ്‌കൊണ്ട് കല്പനയുടെ തലയ്ക്കടിച്ചു. രക്തം ചീറ്റിത്തെറിച്ച് കാറിനു പിന്‍വശം ചുവപ്പു പടര്‍ന്നു. കലപ്‌നയുടെ നിലവിളി കേള്‍ക്കാന്‍ അവിടെ ആരുമില്ലായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട മകളെയും അയാള്‍ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കടിയേറ്റ കല്പന തല്‍ക്ഷണം മരിച്ചു. പിന്നാലെ മകളും മരിച്ചു. ഇരുവരും മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ക്രൂരതയും യഥാര്‍ഥ മുഖം പുറത്തെടുക്കുന്നത്. കൊലപാതകം മറച്ചുവെക്കാനും മൃതദേഹങ്ങള്‍ തിരിച്ചറിയാതിരിക്കാനും ഡ്രൈവര്‍ ബര്‍മന്‍ വാഹനമെടുത്ത് മൃതദേഹങ്ങളുടെ മുഖത്തുകൂടി കയറ്റിയിറക്കി വികൃതമാക്കി.
ആരാണ് മരിച്ചതെന്നോ, എന്താണ് സംഭവിച്ചതെന്നോ ആര്‍ക്കും മനസ്സിലാകരുത്. അത്രയക്കും മോശമായിട്ടായിരുന്നു കാറിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ ആ രണ്ടും സ്ത്രീകളുടെയും മുഖത്തും ശരീരത്തിലൂടെയും പലതവണ കയറിയിറങ്ങിയത്. എന്നാല്‍, ഈ കേസിന്റെ അന്വേഷണത്തിന് ഒടുവില്‍ അനൂപ് കുമാറാണ് കൊലയാളിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അനൂപിലേക്ക് എത്തിയത്. കൃത്യം നടന്ന സമയത്ത് അനൂപിന്റെ ഫോണ്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കൂടാതെ, കല്പനയുടെ മുന്‍ ഭര്‍ത്താവ് സുനിലിന്റെ മൊഴിയും നിര്‍ണ്ണായകമായി. രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം നീണ്ടുപോയെങ്കിലും, 2020 ഫെബ്രുവരിയില്‍ അനൂപിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെ 2022ല്‍ കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.
CONTENT HIGH LIGHTS; After killing his girlfriend and daughter by hitting them on the head, he drove them into a vehicle and disfigured their faces: MLA’s secret love affair and murder?
















