കാസർകോടിൽ പരീക്ഷ കഴിഞ്ഞ് തിരിച്ചു എത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ.
ഇന്നലെയായിരുന്നു സംഭവം. ഞായറാഴ്ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിലേക്ക് പോയത്. പരീക്ഷ ഉച്ചക്ക് ശേഷമാണെന്ന് കരുതി 11 മണി ആയപ്പോഴായിരുന്നു സ്കൂളിൽ എത്തിയത്. എന്നാൽ രാവിലെ ആയിരുന്നു എക്സാം. ലേറ്റ് ആയിട്ട് വന്നിട്ടും എക്സാം എഴുതാൻ സമ്മതിച്ചു എന്നാണ് അദ്ധ്യാപകർ പറയുന്നത്.
പരീക്ഷ കഴിഞ്ഞ് തിരിച്ചു എത്തിയപ്പോഴാണ് പ്രജ്വൽ തൂങ്ങിയത്. പ്രജ്വലിന്റെ ‘അമ്മ അനിത, മുള്ളേരിയ സ്കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. അനിത തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
എന്നാൽ പ്രജ്വലിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി രക്ഷിതാക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. സംഭവത്തിൽ ആദൂർ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
















