പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് തങ്ങളുടെ മൂന്നാം പതിപ്പ് ‘റിട്ടയർമെന്റ് റെഡിനസ് റിസർച്ച് റിപ്പോർട്ട് 2025’ പുറത്തിറക്കി. “ഇന്ത്യയുടെ വിരമിക്കൽ വിപ്ലവം: അഭിലാഷങ്ങൾ ഉയരുന്നു, സന്നദ്ധത കുറയുന്നു” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ഈ റിപ്പോർട്ട്, ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക മുൻഗണനകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തുന്നു.
രാജ്യത്ത് വരുമാനം വർധിക്കുകയും വ്യക്തിഗത അഭിലാഷങ്ങൾ പ്രാധാന്യം നേടുകയും ചെയ്യുമ്പോൾ, വിരമിക്കൽ ജീവിതം ആദ്യമായി സാമ്പത്തിക മുൻഗണനകളിൽ ഒന്നാമതെത്തി (നേരത്തെ 8-ാം സ്ഥാനത്തായിരുന്നു). ജീവിതശൈലി മെച്ചപ്പെടുത്തൽ, സംരംഭക ലക്ഷ്യങ്ങൾ, വ്യക്തിപരമായ സംതൃപ്തി എന്നിവ കുടുംബ കേന്ദ്രീകൃതമായ ആശങ്കകളെ മറികടക്കുന്നതായും റിപ്പോർട്ട് പറയുന്നു.
പുതിയ ചിന്താഗതികൾക്കിടയിലും വിരമിക്കലിനായുള്ള ആസൂത്രണത്തിൽ വലിയ കുറവാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2023-ൽ 67% ആളുകൾക്ക് വിരമിക്കൽ പദ്ധതി ഉണ്ടായിരുന്ന സ്ഥാനത്ത് 2025-ൽ ഇത് 37% ആയി ഗണ്യമായി കുറഞ്ഞു. ആളുകൾ ഇൻഷുറൻസ് അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിൽ നിന്ന് സംരക്ഷണവും സമ്പത്ത് സൃഷ്ടിക്കലും തമ്മിൽ വ്യക്തമായ വേർതിരിവിലേക്ക് മാറുന്നതായും കണ്ടു.
ഭയം നിറഞ്ഞ സുരക്ഷയിൽ നിന്ന് അഭിലാഷം നിറഞ്ഞ ലക്ഷ്യങ്ങളിലേക്കും, സാമ്പത്തിക സുരക്ഷയെക്കാൾ വ്യക്തിപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന വിരമിക്കൽ ജീവിതത്തിലേക്കും ഇന്ത്യയുടെ പണത്തോടുള്ള മനോഭാവം മാറിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ, മ്യൂച്വൽ ഫണ്ടുകളുടെ സ്വീകാര്യത വിരമിക്കൽ ആസൂത്രണത്തിൽ വർധിച്ചു. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കുള്ള മുൻഗണന 2023-ലെ 44% ൽ നിന്ന് 62% ആയി ഉയർന്നു. എൻപിഎസ്, പിപിഎഫ്, വിരമിക്കൽ കേന്ദ്രീകൃത ഫണ്ടുകൾ എന്നിവയുടെ സ്വീകാര്യത 35% ആയി വർദ്ധിച്ചു (2023-ൽ 24% ആയിരുന്നു).
ഇതര വരുമാന മാർഗ്ഗങ്ങൾ തേടുന്നവരുടെ എണ്ണം 25% ആയി കുറഞ്ഞെങ്കിലും, ഭാവിയിൽ അതിനുള്ള ഉദ്ദേശ്യം 44% ആയി ഉയർന്നു, ഇത് ‘ഒരിക്കലും വിരമിക്കരുത്’ എന്ന ചിന്താഗതിയെയും ജീവിതശൈലി ലക്ഷ്യങ്ങളെയും സൂചിപ്പിക്കുന്നു.
ഈ കണ്ടെത്തലുകളെക്കുറിച്ച് പ്രതികരിച്ച പിജിഐഎം ഇന്ത്യ എഎംസി സിഇഒ അഭിഷേക് തിവാരി പറഞ്ഞത്, “വിരമിക്കൽ ജീവിതം ഒന്നാമത്തെ മുൻഗണനയായി മാറിയെങ്കിലും തയ്യാറെടുപ്പ് കുറഞ്ഞത് ഒരു പരിണാമത്തിന്റെ അടയാളമാണ്. സ്വയം-പ്രേരിത സുരക്ഷയിലും അന്തസ്സിലും കേന്ദ്രീകരിച്ചിട്ടുള്ള ഒരു പക്വമായ ചിന്താഗതിയാണിത്.
അഭിലാഷത്തിനും പ്രവൃത്തിക്കും ഇടയിലുള്ള വിടവ് നികത്താൻ, നിക്ഷേപകർ, ഉപദേഷ്ടാക്കൾ, റെഗുലേറ്റർമാർ, ഫണ്ട് ഹൗസുകൾ എന്നിവരടങ്ങുന്ന എല്ലാ പങ്കാളികളും ഒരുമിച്ച് പ്രവർത്തിക്കണം.” സീനിയർ അഡൈ്വസർ അജിത് മേനോൻ ഇത് ആഴത്തിലുള്ള മാനസിക പരിണാമമാണെന്ന് വിശേഷിപ്പിച്ചു, കൂടാതെ സാമ്പത്തിക ആസൂത്രണം കൂടുതൽ സങ്കീർണ്ണമാകുമ്പോൾ പ്രൊഫഷണൽ ഉപദേശകരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. സഗ്‌നീത് കൗർ, സീനിയർ വൈസ് പ്രസിഡന്റ് – ബിഹേവിയറൽ ഫിനാൻസ് & കൺസ്യൂമർ ഇൻസൈറ്റ്‌സ്, വിരമിക്കലിനായി ആസൂത്രണം ചെയ്യാത്തവരിലെ ഉയർന്ന ആശങ്കയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. “അവബോധവും പ്രവൃത്തിയും തമ്മിലുള്ള വിടവ് ഇപ്പോഴും ഗണ്യമായി തുടരുന്നു,” അവർ പറഞ്ഞു.
തൊഴിലുടമ-നേതൃത്വത്തിലുള്ള പരിപാടികൾ, വിദ്യാഭ്യാസം, നിഷ്‌ക്രിയ വരുമാനം നേടാനുള്ള വഴികൾ എന്നിവ നൽകി ഈ വിടവ് നികത്തുന്നതിൽ ഒരു ‘ഗെയിം ചേഞ്ചർ’ ആകാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ റിപ്പോർട്ട് വിരമിക്കൽ ആസൂത്രണത്തെ ലളിതമാക്കുകയും, പെരുമാറ്റപരമായ തടസ്സങ്ങളെയും വൈകാരിക യാഥാർത്ഥ്യങ്ങളെയും ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിലൂടെ നിക്ഷേപകർക്ക് വിവരമുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് പ്രതീക്ഷിക്കുന്നു.
















