മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോൾ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് കൂടിയാണ് ഓർമയാകുന്നത്. അനുയായികളുടെ അജിത് ദാദ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു.
1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ദേവലാലി പ്രവാറയിൽ അനന്തറാവു പവാറിന്റെയും അശാതായി പവാറിന്റെയും മകനായി ജനിച്ച അജിത് പവാർ 1982ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം1982-ൽ പൂനെയി സഹകരണ മേഖലയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1991-ൽ പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായി 16 വർഷം സേവനമനുഷ്ഠിച്ചു. അതേ വർഷം ബരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശരദ് പവാറിന് സീറ്റ് വിട്ടുകൊടുത്തു.1991-ലെ ഉപതെരഞ്ഞെടുപ്പിൽ ബരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. തുടർന്ന് 1995, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിലും ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു ഏഴ് തവണ എംഎൽഎയായി.
മഹാരാഷ്ട്രയിൽ ഏറ്റവും കുടുതൽ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2019-ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്ന് 80 മണിക്കൂർ മാത്രം ഉപമുഖ്യമന്ത്രിയായി. 2023-ൽ എൻസിപി പിളർന്ന് ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയോടെ ശരദ് പവാറിനെതിരെ നീങ്ങി. തുടർന്ന് ബിജെപി-ഷിൻഡെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
29 എംഎൽഎമാർക്കൊപ്പം ശിവസേന സർക്കാരിനൊപ്പം ചേർന്നത്. 2024 ഡിസംബർ മുതൽ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ സർക്കാരിൽ ഏകനാഥ് ഷിൻഡെയ്ക്കൊപ്പം ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
















