മലയാളികളുടെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. സമീപമാകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉറച്ച നിലപാടുകളോടെയുള്ള അഭിപ്രായം പറഞ്ഞും മീനാക്ഷി അനൂപ് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചിലരുടെ തെറ്റായ സമീപനത്തെ കുറിച്ചും ആദ്യമായി കോടതി കയറിയതിനെ കുറിച്ചും തുറന്നുപറയുകയാണ് മീനാക്ഷി അനൂപ്.
മീനാക്ഷിയുടെ വാക്കുകള്‍
പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്റെ പാഠപുസ്‍തകത്തിലെ കാര്യങ്ങളും എന്റെ അഭിപ്രായങ്ങളും പറയാൻ തുടങ്ങി. ഇതില്‍ പൊസിറ്റീവും നെഗറ്റീവുമാ കമന്റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാൻ മാനിക്കാറുണ്ട്.
മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോകുക എന്നതാണ് വഴി. ഒരിക്കല്‍ എന്റെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാൻ തളര്‍ന്നുപോകുമെന്നാണ്. ഞങ്ങള്‍ ഉടൻ സെബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്റെ ഫോട്ടോസ് അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. ആ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി കോടതിയില്‍ കയറിയത്. പ്രതികളെ പിടിക്കുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്‍തു. ഞാൻ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതുകണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയത്. നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണ്. ഇത്തരണം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് പെണ്‍കുട്ടിയും ഭയപ്പെടാതെ നിയമസഹായം തേടുകയാണ് വേണ്ടത്.
















