കൊച്ചിയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചതും നാമനിർദേശ പത്രിക പൂരിപ്പിക്കാൻ വരെ തുടങ്ങിയതും അതുകൊണ്ടാണ്, പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നും
ദീപ്തി മേരി വർഗീസ് പറഞ്ഞു. തനിക്കെല്ലാം പാർട്ടിയാണ്, പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
അതേസമയം, സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുന്‍പാണ് കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായി ദീപ്തി മേരി വര്‍ഗീസിന്‍റെ പേരിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങിയത്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാർഥി ആരെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിന്‍റെ പോസ്റ്റർ പ്രവര്‍ത്തകര്‍ അടിച്ചു തുടങ്ങിയത്. ദീപ്തിയ്ക്ക് പിന്നാലെ ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചിയിലെ യു ഡി എഫ് സ്ഥാനാർഥി’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് ആണ് യൂത്ത് കോൺഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റി തയ്യാറാക്കിയത്.
Story Highlights : Deepthi Mary Varghese responds to the poster controversy
















