കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ചുമതലയിൽനിന്ന് രാജി നൽകിയെന്ന വാർത്ത അവാസ്തവമാണെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കെഎസ്‍യുവിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു തന്റെ ജീവിതലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.യു. സംസ്ഥാനാധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ചു അലോഷ്യസ് സേവ്യർ രംഗത്ത്. രാജി വെക്കുമെന്നുള്ള വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ചു കൊണ്ട് ഫേസ്‌ബുബുക്കിൽ പോസ്റ്റ് ഇട്ടത്.
രാജി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. പൂഞ്ഞാറിലേക്ക് ആദ്യം അലോഷ്യസ് സേവ്യറെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോൾ പൂഞ്ഞാറിൽ സജി ജോസഫ് സ്ഥാനാർഥിയാകുമെന്ന വിവരം ആണ് വന്നത്. ഇതിന് ശേഷമാണ് രാജി വെക്കുമെന്ന വാർത്ത പടർന്നത്. എന്നാൽ അത് മുഴുവൻ നിഷേധിച്ചിരുക്കുകയാണ്.
അലോഷ്യസ് സേവ്യറുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ല
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില….!
പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…!
ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…!
ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…!
എന്റെ സഹപ്രവർത്തകർ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും…!
സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്…!
വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ…!
എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു…!
എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി…!
















