പത്തനംതിട്ടയിൽ അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താനെയാണ് (65) ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2005 നവംബറിലായിരുന്നു ഇയാൾ ആദ്യത്തെ കൊലപാതകം ചെയുന്നത്. സ്വന്തം അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഇയാൾ ജീവപര്യന്തം ശിക്ഷ ലഭിച്ചതുമായിരുന്നു. 2024 ആയിരുന്നു ഇയാൾ ഈ കേസിന്റെ പരോളിൽ ഇറങ്ങിയത്.
2024 ജൂൺ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം. സ്വന്തം സഹോദരനെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
















