Kerala

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസങയെ അറിയിച്ചു. ടി.പി.അഷ്റഫ് അലി എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് ഇത് പറഞ്ഞത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണരും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അനുവദിക്കുന്നത്.

അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിയ്ക്കുന്നു വെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹര്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ആയതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ ജി.ഒ.(എം.എസ്.)നം.97/2020/ഫിന്‍ തീയതി 23.09.2020 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുമാനദണ്ഡങ്ങള്‍ പ്രകാരം 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ള വീട്, താമസിക്കുന്ന വീട്ടില്‍ എ.സി., 1000 സി.സിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാര്‍ എന്നിവ ഉള്ളവര്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ വരുന്നതിനാല്‍ ഈ ആളുകള്‍ക്ക് പെന്‍ഷന്‍ അനുവദനീയമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് അത്യാവശ്യമാണ്. എ.സിയും, നാലുചക്രവാഹനവും നിലവിലെ അവസ്ഥയില്‍ ആഡംബര വസ്തുവല്ല മറിച്ച് അത്യാവശ്യമാണ്. പ്രത്യേകിച്ചും പ്രായമായവരും കിടപ്പിലായ രോഗികളുമുള്ള വീടുകളില്‍ ഇത്തരം ആളുകള്‍ക്ക് നിലവിലുള്ള മാനദണ്ഡങ്ങളുടെ പേരു പറഞ്ഞ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുന്നുണ്ടെന്നാണ് സബ്മിഷനിലവൂടെ ടി.പി അഷ്‌റഫ് ചൂണ്ടിക്കാട്ടിയത്.