ലോകമാകെ പെട്രോളിയം ഉത്പ്പന്നം എത്തിക്കുക. അതിന് ഹോര്‍മുസ് കടലിടുക്ക് തുറക്കുക. കടലിടുക്കിലെ നിയന്ത്രണവും നിരോധനവും സൈനിക വിന്യാസവുമൊക്കെ നീക്കുക. ഇഥല്ലാതെ അമേരിക്കയ്ക്ക് ഇറാനുമായി യാതൊരു സാമാധാന സന്ധിയുമില്ല. ഒരു വശത്ത് സമാധാന സന്ധി ഒപ്പുവെയ്ക്കുകയും മറുവശത്ത് ഇറാനെ ഇസ്രയേല്‍ ആക്രമിക്കുകയും ചെയ്യുന്നത് ഹോര്‍മുസ് കടലികുട്ട് തുറക്കുക മാത്രം എന്ന തന്ത്രപരമായ നീക്കമായിരുന്നു. എന്നാല്‍, ഇത് ഇറാന്‍ നേരത്തെ തിരിച്ചറിഞ്ഞതു പോലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇസ്രയേലിന്റെ ബുദ്ധികൂര്‍മ്മതകള്‍ ലോകം കണ്ടുട്ടുള്ളതാണ്. മൊസാദ് എന്ന രഹസ്യ പോലീസിന്റെ പ്രവര്‍ത്തനം ലോക പ്രശംസ നേടിയ ഒന്നും. മസമാനമാണ് അവരുടെ ആക്രമണങ്ങളും.
എന്നാല്‍, ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളാണ് ഹിസ്ബുല്ലയും ഹമാസുമൊക്കെ, ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേല്‍ നടത്തുന്ന യുദ്ധം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. ഇതുന കാരണം തന്നെ, ഹമാസിന് ഇറാന്റെ പിന്തുണ ഉള്ളതു കൊണ്ടാണ്. ഹൂതികളുമായുള്ള പോരാട്ടവും എവിടെയും എത്തിയിട്ടില്ല. സമാനമായ ആക്രമണമാണ് ഹിസ്ബുല്ലയുമായി ഇസ്രയേലും അമേരിക്കയും നടത്തുന്നത്. ഇറാനുമായി സന്ധി ചെയ്യുമ്പോള്‍ ഇസ്രയേലും അമേരിക്കയും ഇത്തരം ഇറാന്റെ പിന്തുണയുള്ള സംഘടനകളെ ആക്രമിക്കുന്നത് ഇറാനെ പൂട്ടാനുള്ള കുറുക്കു വഴി കൂടിയാണ്. ഇതിന്റെ ഭാഗമായാണ് ഒരു വശത്ത് ഇറാനുമായി അമേരിക്ക ഖത്തറില്‍ വെച്ച് സന്ധി ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ മറുവശത്ത് ഇസ്രയേല്‍ ഹിസ്ബുല്ലയുടെ ഭൂഗര്‍ഭ കേന്ദ്രം ആക്രമിച്ച് ഇല്ലാതാക്കിയത്.
ദക്ഷിണ ലെബനനിലെ മജ്ദല്‍ സൗണ്‍ ഗ്രാമത്തില്‍ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ കേന്ദ്രം ഇസ്രയേല്‍ സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അറിയിച്ചു. ഏകദേശം 200 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ആക്രമണത്തില്‍ തകര്‍ന്നത്. നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണത്തിന് മുന്‍പ് യു.എസിനെ വിവരം അറിയിച്ചിരുന്നുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ യുഎസിന്റെ മധ്യസ്ഥതയില്‍ സുരക്ഷാ ക്രമീകരണത്തിനു ലെബനനും ഇസ്രയേലും ധാരണയിലെത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണം. കരാര്‍ പ്രകാരം ദക്ഷിണ ലെബനനിലെ ചില മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങുകയും അവിടെ ലെബനന്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്യാനാണു തീരുമാനം. എന്നാല്‍ വിപുലീകരിച്ച സുരക്ഷാ മേഖലയിലെ ചില ഭാഗങ്ങളില്‍ ഇസ്രയേല്‍ സേന തുടരും. അതേസമയം, ഇസ്രയേലിന്റെ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹിസ്ബുല്ല ആരോപിച്ചു.
വെടിനിര്‍ത്തല്‍ ഇതുവരെ പാലിച്ച തങ്ങള്‍ എല്ലാ ലംഘനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും സംഘടന വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിനു കീഴടങ്ങുന്നതിന് തുല്യമാണെന്നു വിമര്‍ശിച്ച ഹിസ്ബുല്ല നേതാവ് നഈം ഖാസിം കരാറിനെ തള്ളുകയും ചെയ്തു. സായുധ ചെറുത്തുനില്‍പ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദക്ഷിണ ലെബനനിലെ സുരക്ഷാ മേഖലയില്‍ ഇസ്രയേല്‍ സൈന്യം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും വടക്കന്‍ ഇസ്രയേല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള ഭീഷണി ഇല്ലാതാക്കുകയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, നബതിയ മേഖലയില്‍ റോക്കറ്റ് ലോഞ്ചറുമായി എത്തിയ ഹിസ്ബുല്ല അംഗങ്ങളെയും അവരുടെ റോക്കറ്റ് ലോഞ്ചറിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇറാന്‍ യുദ്ധത്തിന് സമാന്തരമായി തുടരുന്ന ഈ സംഘര്‍ഷത്തില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം ലെബനന്‍ പൗരന്മാര്‍ ഭവനരഹിതരായിട്ടുണ്ട്. വിശാലമായ യുദ്ധം അവസാനിപ്പിക്കാന്‍ രണ്ടാഴ്ച മുന്‍പ് ഒപ്പുവച്ച ധാരണയുടെ ഭാഗമായി ലെബനനിലെ സംഘര്‍ഷവും അവസാനിപ്പിക്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഹിസ്ബുല്ലയും ഇറാനും പറയുന്നു.
അതേസമയം, സമാധാനക്കരാര്‍ പൊളിച്ച് യുഎസും ഇറാനും തമ്മിലെ യുദ്ധം വീണ്ടും കലുഷിതമായത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. നാളെ മുതല്‍ ഖത്തറില്‍ സമാധാന ചര്‍ച്ച നടക്കുമെന്നും അതുകൊണ്ട് തല്‍ക്കാലം യുദ്ധം നിര്‍ത്തുന്നതായും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹോര്‍മുസ് വഴി കപ്പലുകള്‍ കടക്കുന്നുണ്ടെങ്കില്‍ അത് ഇറാന്റെ അറിവോടെ ആയിരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. മറ്റുവഴികളിലൂടെ കടത്തിവിടാനാണ് പ്ലാന്‍ എങ്കില്‍ പ്രകോപനമായി കാണുമെന്നും ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നിശ്ചയിച്ച പാത ഒഴിവാക്കി ഒമാന്റെ തീരത്തിനു സമീപത്തുകൂടെ കടത്തിവിടാന്‍ യുഎസ് സൈന്യം ശ്രമിക്കുന്നതാണ് ഇറാനെ ചൊടിപ്പിക്കുന്നത്.
നിര്‍ദേശം ലംഘിച്ച കപ്പലുകളെ ഇറാന്‍ ആക്രമിച്ചെന്ന് ഇതിനിനെ ആരോപണമുയര്‍ന്നു. ഇതിനു തിരിച്ചടിയെന്നോണം ഇറാനില്‍ യു.എസ് ആക്രമണം നടത്തിയതാണ് സമാധാനക്കരാര്‍ പൊളിയാന്‍ ഇടയാക്കിയത്. സമാധാനം അവതാളത്തിലായതോടെ ക്രൂഡോയില്‍ വില വീണ്ടും കൂടിത്തുടങ്ങി. ഇതാണ് ആഗോള സമ്പദ്‌മേഖലകള്‍ക്കുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നത്. ഓഹരികളും സ്വര്‍ണവിലയും ഇതോടെ ഇടിഞ്ഞും തുടങ്ങി.
















