Kerala

പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തിൻ്റെ റയിൽവേ വികസനത്തിന് വൻ തിരിച്ചടി

പ്രത്യേക റയിൽവേ സോൺ എന്ന ദീർഘകാല കേരളത്തിൻ്റെ  ആവശ്യം ചെവിക്കൊള്ളാതെ റയിൽവേ മന്ത്രാലയം കേരളത്തിൻ്റെ റയിൽവേ വികസനം എന്ന മോഹത്തിൻ്റെ ചിറകരിയുന്നു. പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച സേലം ഡിവിഷൻ രൂപികരിച്ച ശേഷം ഇപ്പോൾ വീണ്ടും പാലക്കാട് ഡിവിഷൻ്റെ കീഴിലുള്ള ഉള്ളാൾ മുതൽ മംഗലാപുരം പനമ്പൂർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂർ ഡിവിഷനിൽ കുട്ടിച്ചേർത്ത് റയിൽവേ ബോർഡ് എക്സിക്യുട്ടീവ് ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇതോടെ പാലക്കാട് ഡിവിഷൻ്റെ വരുമാനം ഗണ്യമായി കുറയും.

ചരക്കു നീക്കം വഴി ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനം നിലക്കുന്നതോടെ നഷ്ടത്തിൻ്റെ പേരു പറഞ്ഞ് പാലക്കാട് ഡിവിഷനെ തഴയാനും ഇടയാക്കും. വരുമാനം കുറഞ്ഞ പല സ്റ്റേഷനുകളും ഇല്ലാതാകും.മംഗലാപുരത്തു നിന്നും കേരളത്തിലേക്കുള്ള സർവ്വീസുകളെയും ദോഷകരമായി ബാധിക്കും. ചുരുക്കത്തിൽ കേരളത്തിൻ്റെ റയിൽവേ വികസനത്തിന് വൻ തിരിച്ചടിയാണ് ഈ ഡിവിഷൻ വിഭജനം. സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നതിനൊപ്പം കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിച്ചു നിന്ന് പരിശ്രമിച്ചാൽ മാത്രമേ എന്തെങ്കിലും ആശ്വാസ നടപടികൾക്ക് സാദ്ധ്യത ഉള്ളൂ.

സാഹചര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാനും കേരളത്തിൻ്റെ റയിൽവേ വികസനത്തിന് ദോഷകരമാകുന്ന നടപടികൾ പിൻവലിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ FRIENDS ON RAILS അവശ്യപ്പെടുന്നു.