തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല, പത്മജയെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെ തള്ളി ടി ജി നന്ദകുമാര്‍. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലായിരിക്കും എന്നാല്‍ ടി ജി നന്ദകുമാറിനെ ഇ പി ജയരാജന് അറിയാം. പത്മജയെ സിപിഐഎമ്മിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നും. പത്മജയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ എല്‍ഡിഎഫിലേക്ക് വരില്ലേയെന്നും ഇപി ചോദിച്ചു. ഇതിനെതിരെയാണ് ടി ജി നന്ദകുമാര്‍ രംഗത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്നതുകൊണ്ടാണ് ഇ പി ജയരാജന്‍ നിഷേധിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇപി ജയരാജന്‍ പറഞ്ഞിട്ട് പത്മജ വേണുഗോപാലിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ നേരത്തെ ഇ പി ജയരാജന്‍ തള്ളിയിരുന്നു.
എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് യുഡിഎഫ് നീക്കങ്ങള്‍ ചോര്‍ത്തിയെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രധാന ചുമതല ദീപ്തി മേരി വര്‍ഗീസിനായിരുന്നു.ദീപ്തിയെ ബന്ധപ്പെട്ടത് കോൺഗ്രസിന്റെ നീക്കങ്ങള്‍ അറിയാനാണ്.
യുഡിഎഫ് നീക്കങ്ങള്‍ അവര്‍ ചോര്‍ത്തി നല്‍കി. യുഡിഎഫ് ക്യാമ്പിലെ വിവരങ്ങള്‍ കൃത്യമായി കൈമാറിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ദീപ്തി വോട്ട് മറിച്ചെന്ന ആരോപണം ആവര്‍ത്തിച്ച ടി ജി നന്ദകുമാര്‍ ദീപ്തിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഒരേ വേദിയില്‍ നിഷേധിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.
Read more…
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ
- ‘ഹൈബി ബിജെപിയിലേക്ക് എന്ന് പോകുമെന്ന് നോക്കി രാജീവ് കാത്തിരിക്കേണ്ട; ഞാന്‍ ജോര്‍ജ് ഈഡന്റെ മകനാണ്’
ഇപിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെതിരെ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലില്‍ അയച്ചുതന്നെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സിപിഐഎമ്മിലേക്ക് മാറുന്ന കാര്യം ചര്‍ച്ച ചെയ്‌തെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചു.
നന്ദകുമാറിന്റെ ആരോപണം തള്ളി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന് തന്നെ വിശ്വാസമുണ്ടെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും ദീപ്തി അവകാശപെട്ടു.