ലഖ്‌നൗ: ഗുണ്ടാത്തലവനും അഞ്ചു തവണ എം.എല്‍.എയുമായ ഉത്തര്‍പ്രദേശില്‍നിന്നുള്ള രാഷ്ട്രീയക്കാരന്‍ മുക്താര്‍ അന്‍സാരിക്ക് വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവ് വിധിച്ച് വാരാണസിയിലെ പ്രത്യേക കോടതി.
1991-ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് പോരുന്നതിനിടെയാണ് പുതിയ ശിക്ഷ. 36 വര്‍ഷം പഴക്കമുള്ള വ്യാജ തോക്ക് ലൈസന്‍സ് കേസിലാണ് ഇപ്പോള്‍ വീണ്ടും ജീവപര്യന്തം ജയില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്‌ക്കൊപ്പം 2.02 ലക്ഷം രൂപ പിഴയും അടക്കണം.
അന്‍സാരിക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന ഏഴാമത്തെ കേസാണിത്. ബാന്ദ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍. തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജ് അവിനാഷ് ഗൗതം ശിക്ഷ വിധിക്കുകയായിരുന്നു.
1987-ല്‍ മുക്താര്‍ അന്‍സാരി തോക്ക് ലൈസന്‍സിനായി ഗാസിപുര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന്റേയും ജില്ലാ പോലീസ് മേധാവിയുടേയും വ്യാജ ഒപ്പ് രേഖപ്പെടുത്തി ലൈസന്‍സ് തരപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.1990-ല്‍ ആണ് കേസിനാസ്പദമായ കാര്യം പുറത്തുവരുന്നത്. തുടര്‍ന്ന് സി.ബി.സി.ഐ.ഡി അന്വേഷിച്ച് വരികയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻ.ഐ.എ കസ്റ്റഡിയിൽ
- ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇലോൺ മസ്ക് : തൽക്കാലം ട്വിറ്ററിലേക്കില്ലെന്ന് ട്രംപ്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
ഉത്തര്‍പ്രദേശിലെ മാവു നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അഞ്ചുതവണ ഇയാള്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.