ലക്നോ: സ്വത്തുതർക്കത്തെ തുടർന്ന് പത്ത് വർഷംമുമ്പ് ഇരട്ടക്കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷയും 2.25 ലക്ഷം പിഴയും. ഉത്തർപ്രദേശ് സ്വദേശിയായ ബെൻജിത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്.
2014 ലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. രാജേന്ദ്രകുമാർ എന്നയാളുടെ പരാതിയിലാണ് ഇയാൾക്കെതിരേ കേസെടുത്തത്. സ്വത്തുതർക്കത്തെ തുടർന്ന് രാജേന്ദ്രകുമാറിന്റെ 14 വയസുള്ള മകളെയും സഹോദരനെയും ഇയാൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഈ കേസിലുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി യാതൊരുവിധത്തിലെ ദയയും അർഹിക്കുന്നില്ല. അതിനാൽ ഇയാൾക്ക് വധശിക്ഷ വിധിക്കുന്നതായി കോടതി വ്യക്തമാക്കി. സമൂഹത്തോട് നീതിപുലർത്തുന്ന വിധിയാണ് ഇതെന്നും കോടതി പറഞ്ഞു.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















