കോഴിക്കോട്: റബ്ബർ കൃഷി സബ്സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.റബ്ബർ ബോർഡ് ഉടനെ ഇതിന് വിതരണാനുമതി നല്‍കും. നിലവില്‍ 25,000 രൂപയാണ് നല്‍കിവന്നിരുന്നത്. അടുത്ത സാമ്ബത്തികവർഷം മുതല്‍ വർധിച്ച നിരക്കിലുള്ള തുക കർഷകർക്ക് ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഉയർന്ന തുക സബ്സിഡിയായി നല്‍കുന്നതും കേരളത്തില്‍ അത് ലഭ്യമാവാത്തതും വൻ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പുതുകൃഷിക്കും ആവർത്തന കൃഷിക്കും സബ്സിഡി ലഭിക്കും.