ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നല്‍കാന്‍ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

ജറുസലം∙ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നല്‍കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കട്‌സ് ആണ് കടുത്ത നിലപാട് അറിയിച്ചത്. 

‘‘ഗാസയിലേക്ക് സഹായമോ? ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധനട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ല’’ – കട്‌സ് പറഞ്ഞു. 

പറഞ്ഞു മടുത്തു, കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി

ഹമാസ് ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്കു കൊണ്ടുപോയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേരാണു മരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിലും അത്രതന്നെ പേര്‍ കൊല്ലപ്പെട്ടു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം