മസ്കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ടെൻഡറിന് താൽപര്യമുള്ള കരാറുകാർ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കണം. സമാന വലുപ്പത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി സമീപകാല അനുഭവം ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
also read.. ഖലീഫ ഫൗണ്ടേഷന് 25 ലക്ഷം ദിർഹം സംഭാവന
റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക് അപേക്ഷിക്കാം.ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ധാരണയായത്. ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായും ഗതാഗത മേഖലയിലും വളരെയധികം ഗുണപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി രൂപപ്പെടുത്തിയത്. അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും.
ഇത് ചരക്കു ഗതാഗതത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഓടുക. ഇതിലൂടെ സുഹാറിൽനിന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽ നീന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282, 000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.നിലവിൽ യു.എ.ഇയിൽ ഇത്തിഹാദ് റെയിൽപാത നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ചാണ് ഒമാനിലെ പാത നിർമിക്കുക.
ഒമാന്റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരുരാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. അതിവേഗത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി പ്രവർത്തിച്ചുവരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
മസ്കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ടെൻഡറിന് താൽപര്യമുള്ള കരാറുകാർ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കണം. സമാന വലുപ്പത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി സമീപകാല അനുഭവം ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
also read.. ഖലീഫ ഫൗണ്ടേഷന് 25 ലക്ഷം ദിർഹം സംഭാവന
റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക് അപേക്ഷിക്കാം.ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ധാരണയായത്. ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായും ഗതാഗത മേഖലയിലും വളരെയധികം ഗുണപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി രൂപപ്പെടുത്തിയത്. അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും.
ഇത് ചരക്കു ഗതാഗതത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഓടുക. ഇതിലൂടെ സുഹാറിൽനിന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽ നീന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282, 000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.നിലവിൽ യു.എ.ഇയിൽ ഇത്തിഹാദ് റെയിൽപാത നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ചാണ് ഒമാനിലെ പാത നിർമിക്കുക.
ഒമാന്റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരുരാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. അതിവേഗത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി പ്രവർത്തിച്ചുവരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം