ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ അറിയിച്ചു. കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി ദുരൈമുരുഗൻ പറഞ്ഞു. ശിവാജിക്കെതിരെ കൊടുങ്ങയൂർ പൊലീസ് കേസെടുത്തു.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
അടുത്തിടെ ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പാർട്ടി വക്താവ് ശിവാജി കൃഷ്ണമൂർത്തി സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ഖുശ്ബുവിന്റെ പേര് പരാമർശിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടി ഖുശ്ബു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗത്തെ അപലപിച്ചിരുന്നു. സ്ത്രീകളെ ഇകഴ്ത്താൻ ഡിഎംകെയ്ക്ക് ആരാണ് അവകാശം നൽകിയത്? തന്നെപ്പോലുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവരെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഡിഎംകെ വക്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖുശ്ബു പ്രതികരിച്ചു.
ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തിൽ, ശിവാജി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തെങ്കിലും, പിന്നാലെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം