ഉത്തരാഖണ്ഡില്‍ ചാര്‍ധാം യാത്രയിൽ ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 48 മരണങ്ങൾ ആണ് ഇത്തവണ ചാര്‍ധാം യാത്രയിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 46 പേരും മരിച്ചത് ഹൃദയാഘാതം മൂലമാണ്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആരാധന നടത്തുന്ന ചാര്‍ധാം യാത്രയില്‍ ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത് . ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, തുടങ്ങിയ രോഗങ്ങളാണ് ചാര്‍ധാം യാത്രാ തീര്‍ഥാടകരുടെ മരണത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.
തീര്‍ഥാടകരുടെ മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീര്‍ഥാടനത്തിന് പുറപ്പെടാവൂ എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭക്തരോട് അഭ്യര്‍ത്ഥിച്ചു. ഋഷികേശിന് പുറമെ യാത്രാ റൂട്ടുകളിലെ വിവിധ സ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിശോധനകള്‍ നടക്കുന്നുണ്ട് .
ചാര്‍ധാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ പരിമിതമായ വിഭവങ്ങള്‍ മാത്രമാണുള്ളത് . അതിനാല്‍ ഭക്ഷണത്തിനും വെള്ളത്തിനും ശരിയായ ക്രമീകരണങ്ങള്‍ ഇല്ലെങ്കില്‍ യാത്ര ആരംഭിക്കരുതെന്ന് മുഖ്യമന്ത്രി ധാമി ജനങ്ങളോട് നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണ ആരോഗ്യമില്ലാത്ത തീര്‍ത്ഥാടകര്‍ ഡോക്ടറുടെ അനുമതിയില്ലാതെ തീര്‍ത്ഥാടനത്തിന് പുറപ്പെടരുതെന്ന് ധാമി പറഞ്ഞിരുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.’ഈ വര്‍ഷം ചാര്‍ ധാം യാത്രയ്ക്ക് തീര്‍ത്ഥാടകരുടെ അസാധാരണമായ തിരക്ക് കാരണം ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കുള്ള ശ്രമകരമായ ട്രെക്ക് ആരംഭിക്കുന്നതിന് മുമ്പ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ ഉപദേശങ്ങള്‍ നല്‍കുകയും അവരോട് സ്വയം വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പരിമിതപ്പെടുത്തിയ ചാര്‍ ധാം യാത്ര ഈ വര്‍ഷം പൂര്‍ണ്ണ തോതില്‍ ആരംഭിച്ചു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.
















