ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ആഢംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 22 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 74 പേര്‍ക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്.
മരിച്ചവരില്‍ ഒരു കുട്ടിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകൃതിവാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമന്നാണ് നിഗമനം.
ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിരിക്കുകയായിരുന്നു. ഇവിടെ ടൂറിസ്റ്റുകള്‍ ആരും തങ്ങിയിരുന്നില്ല. ബോംബ് സ്‌ഫോടനമോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ അല്ലെന്ന് സ്ഥലത്ത് സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് മിഗൂല്‍ ഡിയാസ് കാനല്‍ പറഞ്ഞു.
















