Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

മനുഷ്യാവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന ‘മന്ത്രവാദിനി വേട്ട’ ഇന്ത്യയിൽ തുടരുന്നു

Web Desk by Web Desk
Dec 11, 2021, 01:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിൽ അത്ര കേട്ടുകേൾവിയില്ലാത്ത സംഗതിയാണ് മന്ത്രവാദിനി മുദ്രകുത്തി (ബ്രാൻഡിംഗ്) ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ കൊലപ്പെടുത്തുന്നത്. എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. കൊലപാതകം കൂടാതെ ബഹിഷ്കരണവും, നാടുകടത്തലും, ഒറ്റപ്പെടുത്തലും എല്ലാം ഇവിടങ്ങളിൽ വ്യാപകമാണ്.

എല്ലാ വർഷവും നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസത്തെ ആക്ടിവിസം കാമ്പെയ്‌ൻ ആചരിക്കുന്നു. ഇത് യഥാക്രമം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായും ലോക മനുഷ്യാവകാശ ദിനമായും അടയാളപ്പെടുത്തുന്നു. ആഗോളതലത്തിൽ മൂന്ന് സ്ത്രീകളിൽ ഒരാൾ ദിവസവും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ശാരീരികവും മാനസികവുമായ അക്രമത്തിന് വിധേയരാകുകയോ ചെയ്യുന്നു. 

ഈ വർഷത്തെ കാമ്പെയ്‌നിന്റെ ആഗോള തീം പറയുന്നത് “ഓറഞ്ച് ദ വേൾഡ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുക” എന്നാണ്. വാക്കുകളിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുക മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിരൂക്ഷമായ അതിക്രമങ്ങളെ അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

witch haunt

ഇന്ത്യയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ പ്രാഥമിക കാരണങ്ങൾ അസമവും അന്യായവുമായ സാമൂഹിക-സാമ്പത്തിക സംവിധാനങ്ങളും ലിംഗ അസമത്വവും, അപര്യാപ്തമായ ആരോഗ്യ സംരക്ഷണം, നിയമപാലകരുടെ അഭാവം, വ്യാപകമായ നിരക്ഷരത എന്നിവയാണ്. സ്ത്രീകൾ ചൂഷണത്തിന്റെയും ക്രൂരതയുടെയും ഭാരം വഹിക്കുന്നു, പ്രത്യേകിച്ച് ദളിത്, ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർ.

ഇതിനെല്ലാം പുറമെയാണ് ഇന്ത്യയിൽ കാണപ്പെടുന്ന മന്ത്രവാദിനി ബ്രാൻഡിംഗ്. മന്ത്രവാദിനികളാണെന്ന് കണ്ടെത്തി അവരെ ബഹിഷ്കരിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതി ഇന്ത്യയിലെ 12 സംസ്ഥാങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഏറെ അന്ധവിശ്വാസങ്ങളും വിത്യസ്ത മതവിഭാഗങ്ങളുമുള്ള ഇന്ത്യയിൽ മന്ത്രവാദികൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാൽ 12 സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

1999 നും 2013 നും ഇടയിൽ രാജ്യവ്യാപകമായി ‘മന്ത്രവാദിനികൾ’ എന്ന് വിളിക്കപ്പെടുന്ന 2,300 സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട്. 2013-ലെ വിച്ച് ഹണ്ടിംഗ് ആക്‌ട് നിലവിൽ വന്നതിന് ശേഷവും 2017, 2016, 2015 വർഷങ്ങളിൽ ഒഡീഷയിൽ യഥാക്രമം 99, 83, 58 മന്ത്രവാദിനി-ബ്രാൻഡിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2013-2016 കാലഘട്ടത്തിൽ മന്ത്രവാദിനി വേട്ടയാടൽ മരണങ്ങളുടെ പട്ടികയിൽ ഒഡിഷ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് 2001-2016 കാലഘട്ടത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് 523 സ്ത്രീകളെ തല്ലിക്കൊന്നു. എന്നാൽ പല കേസുകളും ദൗർഭാഗ്യവശാൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയും പൊതുജനശ്രദ്ധയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഒഡീഷയിൽ ഉടനീളം മന്ത്രവാദിനി വേട്ടയും മന്ത്രവാദിനി-ബ്രാൻഡിംഗും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി നോൺ പ്രോഫിറ്റ് സംഘടനയായ ആക്ഷൻ എയ്ഡ് ഒഡീഷ സംസ്ഥാന വനിതാ കമ്മീഷന്റെ പിന്തുണയോടെ ഒരു പഠനം നടത്തിയിരുന്നു.  ഈ പഠനത്തിൽ 100 മന്ത്രവാദിനി വേട്ടയും മന്ത്രവാദിനി-ബ്രാൻഡിംഗും സംബന്ധിച്ച വിവരങ്ങൾ ഇവർ ശേഖരിച്ചിരുന്നു.

witch haunt

മന്ത്രവാദിനി-ബ്രാൻഡിംഗ് കേസുകളിൽ 27 ശതമാനം കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും 43.5 ശതമാനം മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും 24.5 ശതമാനം നിർഭാഗ്യവശാൽ അല്ലെങ്കിൽ ഭൂമി കൈയേറ്റം മൂലവും അഞ്ച് ശതമാനം വിളനാശം മൂലവും സംഭവിച്ചതാണെന്നാണ് ഇവരുടെ കണ്ടെത്തൽ.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ബൻസ്പാൽ ബ്ലോക്കിലെ സഹാർപൂർ എന്ന ആദിവാസി ഗ്രാമത്തിൽ നിന്നുള്ള ഭാര്യാഭർത്താക്കൻമാരെ ഭാര്യയ്ക്ക് അമാനുഷിക രോഗശാന്തി കഴിവുകളുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് ശിരഛേദം ചെയ്തു എന്ന് ആക്ഷൻ എയ്ഡ് കണ്ടെത്തി.

മന്ത്രവാദിനിയായി മുദ്രകുത്തപ്പെട്ട ജെമയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ദോഷം വരുത്തി. അവളുടെ വിചിത്രമായ, അന്ധവിശ്വാസപരമായ ആചാരങ്ങൾ ഗ്രാമത്തിൽ അധികാരവും പ്രാമുഖ്യവും നേടാനും ജനങ്ങളിൽ ഭയം ജനിപ്പിക്കാനും ഉപയോഗിച്ചു – എന്നാണ് ഗ്രാമവാസികൾ അവകാശപ്പെട്ടത്.

മൂർച്ചയേറിയ ആയുധങ്ങളുമായെത്തിയ ഒരു ജനക്കൂട്ടം ദമ്പതികളെ ക്രൂരമായി ആക്രമിക്കുകയും തുടർന്ന് കഴുത്തറുത്ത് കൊല്ലുകയും ചെയ്തു എന്നാണ് ഗ്രാമത്തിൽ തന്നെയുള്ള ചിലർ പറയുന്നത്. ആറ് വർഷത്തിന് ശേഷം, ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പത് കുറ്റവാളികൾ ജയിലിൽ നിന്ന് മോചിതരായി, മൂന്ന് പേർ ഇപ്പോഴും ജയിലിൽ കഴിയുന്നു.

മന്ത്രവാദ-വേട്ട സംഭവങ്ങൾ തടയുന്നതിനുള്ള നിയമങ്ങളും രീതികളും ഗ്രാമവാസികൾ ഇപ്പോഴും അവഗണിക്കുന്നു. ഗ്രാമത്തിൽ നിന്ന് ഇത്തരം സമ്പ്രദായങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പാക്കാൻ ഒരു ഏജൻസിയോ ആരോഗ്യ വകുപ്പോ പോലീസോ നിയമസഹായ സെല്ലോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് മന്ത്രവാദിനി വേട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകിയ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

സഹർപൂർ സ്ഥിതി ചെയ്യുന്ന ബൻസ്പാൽ ബ്ലോക്ക് സമീപകാലത്ത് ഒമ്പത് മന്ത്രവാദിനി വേട്ടയ്ക്ക് സാക്ഷ്യം വഹിച്ചു. മയൂർഭഞ്ജിലെ കപ്തിപാഡ ബ്ലോക്കിൽ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യക്തമായും, മയൂർഭഞ്ച്, കിയോഞ്ജർ തുടങ്ങിയ ആദിവാസി ആധിപത്യ ജില്ലകളുടെ ചില ബ്ലോക്കുകൾ കൂടുതൽ ദുർബലമാണ്. ഇത്തരം കേസുകൾ ചാർജ്ജ് ചെയ്യുമ്പോൾ ഭൂരിഭാഗം കേസുകളിലും മന്ത്രവാദിനി വേട്ട നിയമങ്ങൾ പ്രയോഗിക്കപ്പെടുന്നില്ല. പകരം, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വകുപ്പുകൾ മാത്രമാണ് ചേർക്കുന്നത്. അതിനാൽ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതൽ ചർച്ചയാവുകയോ തടയാൻ നടപടികൾ ഉണ്ടാവുകയോ ചെയ്യുന്നില്ല.

witch haunt

ഈ മനുഷ്യത്വരഹിതമായ ആചാരത്തെ ചെറുക്കാനും ഉന്മൂലനം ചെയ്യാനും സംസ്ഥാന വ്യാപകമായി ബോധവൽക്കരണ പരിപാടികളൊന്നുമില്ല. മന്ത്രവാദിനി വേട്ടയുടെ അനന്തരഫലങ്ങളിൽ നിന്ന് കരകയറാൻ ഇരകളെ സഹായിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ ഫലപ്രദമായ മാർഗങ്ങളില്ല. പ്രത്യേകിച്ച് ഗ്രാമത്തിൽ നിന്ന് പുറത്താക്കൽ, അതുപോലെ തന്നെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണം എന്നിവ നടത്തുന്നത് മൂലമുള്ള പ്രശ്നങ്ങൾ തടയാനും സാധിക്കുന്നില്ല.

മന്ത്രവാദിനി മുദ്രകുത്തി ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ ആക്രമിക്കുന്നത് തടയാൻ ആക്ഷൻ എയ്ഡ്  മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ

  • ഈ നിന്ദ്യമായ ആചാരം രാജ്യത്തുനിന്നും തുടച്ചുനീക്കുന്നതുവരെ സർക്കാരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അതിനെതിരെ ഒരു സുസ്ഥിരമായ പ്രചാരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്.
  • മന്ത്രവാദ വേട്ട വ്യാപകമായ ജില്ലകളിൽ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
  • പരമ്പരാഗത നേതാക്കൾ, വനിതാ സംഘങ്ങൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി നിയമപാലനവും ബോധവൽക്കരണവും ഈ മേഖലകളിൽ ഉറപ്പാക്കണം.
  • യുക്തിവാദ ചിന്തകളും ശാസ്ത്രബോധവും കെട്ടിപ്പടുക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഇരകൾക്ക് നീതി ലഭ്യമാക്കുക, അതിജീവിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ശരിയായ പുനരധിവാസം തുടങ്ങിയ മാതൃകാ നടപടികൾ വിവിധ തല്പരകക്ഷികൾക്ക് മാതൃകയാക്കുന്നതിന് കേസുകളിൽ പരിഗണിക്കണം.
  • മന്ത്രവാദികളെ വേട്ടയാടുന്നവരെ ക്രിമിനൽ കുറ്റമാക്കുന്നതിനും ലക്ഷ്യമിടുന്ന കുടുംബങ്ങൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കുമായി ഒരു ദേശീയ നിയമം ഉണ്ടാകണം. നിലവിലെ സംസ്ഥാന നിയമങ്ങളും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്ന ഇന്ത്യൻ പീനൽ കോഡും തമ്മിലുള്ള മികച്ച ഏകോപനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അധികാരികൾ വികസിപ്പിക്കണം.
  • മന്ത്രവാദത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾ വ്യത്യസ്ത തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. മന്ത്രവാദിനി വേട്ടയ്‌ക്കെതിരായ ഒരു സംസ്ഥാന നിയമം പോരാ. 
  • സംസ്ഥാനങ്ങളുടെ വിവിധ തലങ്ങളിൽ ഒരു ടാസ്‌ക് ഫോഴ്‌സും സ്‌പെഷ്യൽ ഓഫീസർമാരും രൂപീകരിക്കുകയും ഒരു കൺവെർജൻസ് കർമ്മ പദ്ധതിയിൽ പ്രവർത്തിക്കുകയും വേണം.
  • മന്ത്രവാദ വേട്ടയ്ക്കിടെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ സംയോജിത ശിശു വികസന സേവനങ്ങളും സംയോജിത ശിശു സംരക്ഷണ പദ്ധതി ഘടനയും ഉപയോഗിക്കണം.
  • ദേശീയ-സംസ്ഥാന മനുഷ്യാവകാശ-വനിതാ കമ്മീഷൻ രാജ്യത്തുടനീളം ഈ സമ്പ്രദായം ക്രമേണ ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുടെ നടപടികൾ പതിവായി നിരീക്ഷിക്കണം.
  • അവസാനമായി പക്ഷേ, ഇത്തരം മനുഷ്യത്വരഹിതമായ നടപടികളെ വെല്ലുവിളിച്ച് മുന്നോട്ടുവരേണ്ടത് സ്ത്രീകളും അവരുടെ കൂട്ടായ്മകളുമാണ്.

കടപ്പാട്:
ദേബബ്രത പത്ര, ആക്ഷൻ എയ്ഡ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ
ഇവാഞ്ചലീന പത്രോ, ഭുവനേശ്വർ XIM യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies