Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 03:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആള്‍ ദൈവങ്ങളും കച്ചവട ഭക്തിയും അരങ്ങു വാഴുമ്പോള്‍ സ്വയം പ്രഖ്യാപിത അത്ഭുതങ്ങള്‍ ഇനിയും വരിവരിയായി വരും. ആത്മീയതയെ ഭൗതികമായി വിശ്വസിപ്പിക്കാനുള്ള ഞൊടുക്കു വിദ്യകളും കണ്‍കെട്ട് പ്രയോഗങ്ങളും ഇവര്‍ക്ക് കൂട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി, ആപ്പിള്‍, രുദ്രാക്ഷമാല അങ്ങനെയുള്ള ജാലവിദ്യകള്‍. രാവിലെ തുടങ്ങി അര്‍ദ്ധരാത്രിയും പിന്നിട്ട് പുലര്‍ച്ചെ അവസാനവിക്കുന്ന ഹോമങ്ങള്‍. പ്രത്യേക വിധി പ്രകാരമുള്ള പൂജകള്‍. ദേവീ സങ്കല്പങ്ങള്‍ക്കു പകരം സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി കളങ്ങളില്‍ ഇരുത്തിയുള്ള അതീവ രഹസ്യ പൂജകള്‍. യോനീ പൂജകള്‍ മുതല്‍ സ്ത്രീ സൗന്ദര്യവും ലൈംഗീക തൃപ്തി അടയുന്ന പൂജകള്‍ വരെ ഇത്തരം തട്ടിപ്പ് ആസാമിമാരും ആള്‍ ദൈവങ്ങളും നടത്തുന്നുണ്ട്.

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നില്‍ക്കുന്ന ഇവര്‍ അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ സുഖം മറ്റൊരാളും അനുഭവിക്കുന്നില്ല എന്നതാണ് ഈ കച്ചവടത്തിന്റെ മാര്‍ക്കറ്റ്. ഭക്തിയുടെ പേരില്‍ ലൈംഗികത പാപമല്ലെന്ന് ആദ്യമേ ഇവര്‍ ഭക്തരെ പറഞ്ഞു പഠിപ്പിക്കുന്നു. ലിംഗങ്ങളും ലിംഗ സംയോജനങ്ങളും ദൈവ പ്രീതിക്കാണെന്നും, അതൊരു ദൈവീക പ്രവര്‍ത്തിയാണെന്നും പറയുന്നതോടെ സ്ത്രീ ഭക്തരെല്ലാം കമിഴ്ന്നു വീണ് നമസ്‌ക്കരിക്കും. കാരണം, അവര്‍ ലൈംഗിക ബന്ധം നടത്തുന്നത്, അവര്‍ക്ക് ഇഷ്ടമുള്ള ദൈവങ്ങളോടൊപ്പമാണല്ലോ എന്ന ചിന്തകൊണ്ട്. സ്ത്രീ ഭക്തരെ ഈ മാനസിക വിഭ്രാന്തിയിലെത്തിക്കാന്‍ ആള്‍ദൈവങ്ങള്‍ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അത്തരമൊരു തട്ടിപ്പ് സ്വാമിയുടെ ഉഡായിപ്പ് നീക്കങ്ങള്‍ പൊളിഞ്ഞു വീണതാണ് തൃശൂരിലെ മാളയില്‍ കണ്ടത്.

ലോകത്തെവിടെയും ഏറ്റവുമധികം ആളുകള്‍ വഞ്ചിക്കപ്പെടുന്നത് വിശ്വാസത്തിന്റെ പേരില്‍ എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങളുടെ പേരില്‍. സാമ്പത്തിക ഉന്നതിക്കായി യന്ത്രങ്ങള്‍ വീട്ടില്‍ സ്ഥാപിക്കുക, വ്യാജ സിദ്ധന്മാരെ ആശ്രയിക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ആളുകള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മനുഷ്യന്‍ സ്വാഭാവികമായും ദൈവത്തെ ആശ്രയിക്കാറുണ്ട്. എന്നാല്‍, ഈ അവസരം മുതലെടുത്ത് ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഇടനിലക്കാര്‍ എന്ന വ്യാജേന എത്തുന്നവര്‍ ജനങ്ങളെ സാമ്പത്തികമായും മാനസികമായും ശാരീരികമായും ചൂഷണം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ദൈവത്തേക്കാള്‍ താഴെയായി ഭക്തര്‍ ഇവരെ കാണും. ക്രമേണ ദൈവത്തേക്കാള്‍ മുകളില്‍ ഇത്തരം ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു.

തൃശ്ശൂരിലെ മാള കുണ്ടൂര്‍ സ്വദേശിയായ രാജീവ് എന്ന ‘അച്ഛന്‍ സ്വാമി’യുടെ കഥ ഇത്തരത്തില്‍ ഒന്നാണ്. ആറ് വര്‍ഷം മുന്‍പ് വരെ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു ഇയാള്‍. ജോലി ഇല്ലാത്ത സമയങ്ങളില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയെ സഹായിക്കാന്‍ പോയിരുന്നു. പൂജാരിയുടെ മരണശേഷം, തനിക്ക് ദൈവികമായ വെളിപാടുകളും അത്ഭുത സിദ്ധികളും ലഭിച്ചുവെന്ന് ഇയാള്‍ സ്വയം അവകാശപ്പെട്ടു. ഭക്തരോട് തന്നെ ‘അച്ഛന്‍ സ്വാമി’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വന്തം പേര് ഒരു ‘ബ്രാന്‍ഡ്’ ആയി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സാമ്പത്തിക ബാധ്യതകള്‍, വിവാഹ തടസ്സങ്ങള്‍, കുടുംബ വഴക്കുകള്‍ തുടങ്ങി ഏത് പ്രശ്‌നത്തിനും തന്റെ പക്കല്‍ പരിഹാരമുണ്ടെന്ന് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചു.

തന്റെ പൂജകള്‍ക്ക് ഫലമുണ്ടാകാന്‍ പൂജാസമയം വീട്ടിലെ സ്ത്രീകളുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് ഇയാള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഭക്തരിലൂടെയുള്ള വായ്മൊഴി പ്രചരണവും സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളും ഇയാളിലേക്ക് കൂടുതല്‍ ആളുകളെ എത്തിച്ചു. ഇയാളുടെ പൂജകള്‍ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം സ്വന്തം വീട്ടിലെ ആരാധനാലയത്തില്‍ വെച്ചുള്ള പൂജകളാണ്. ഈ പൂജയുടെ ഉദ്ദേശം, പൂജ നടത്താനെത്തുന്നവരില്‍ സ്ത്രീകളുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ പൂജയുടെ രൂപവും ഭാവവും മാറും. കാണാന്‍ കൊള്ളാവുന്ന സുന്ദരികളായ സ്ത്രീകളാണെങ്കില്‍ പൂജാ ദിവസവും പൂജാ ദൈര്‍ഘ്യവും കൂടും. ആദ്യഘട്ടത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തുന്ന പൂജകളില്‍, ധ്യാനത്തിലൂടെയും മറ്റും അവരെ മാനസികമായി സ്വാധീനിക്കുകയും (Brainwashing) തന്നില്‍ അന്ധമായ വിശ്വാസം ജനിപ്പിക്കാനും ശ്രമിക്കും.

തുടര്‍ന്ന് രണ്ടാഘട്ട പൂജ ആരംഭിക്കും. ഇത് നടക്കുന്നത്, പൂജയ്‌ക്കെത്തുന്നവരുടെ വീട്ടില്‍ വെച്ചായിരിക്കും. പ്രശ്‌നപരിഹാരത്തിനായി രാത്രിയിലാണ് ീ പൂജ നടത്തുന്നത്. രണ്ടാമത്തെ പൂജയ്ക്ക് ഇവര്‍ക്ക് സമയം കുറിച്ചു നല്‍കും. രണ്ടാം ഘട്ട പൂജകളിലാണ് ഇയാളിലെ ക്രിമിനല്‍ സ്വഭാവമുള്ള ചെകുത്താന്‍ ചാടുന്നത്. പൂജയുടെ ഭാഗമായി സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം. ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ച് പൂജ നടത്താനാണിത്. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം സമ്മതിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഈ പൂജയോട് വിസമ്മതിക്കുന്നവരെ അയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. പൂജ മുടങ്ങിയാല്‍ കുടുംബത്തിന് വലിയ ദോഷങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയും വരുതിയിലാക്കും. ഇതാണ് പതിവു രീതി.

ഇതിനൊക്കെ പറമെ പൂജയുടെ വിവരങ്ങള്‍ ഏറ്റവും അടുത്ത ബന്ധുക്കളോട് പോലും പറയരുതെന്ന് ഇയാള്‍ കര്‍ശനമായി വിലക്കുകയും ചെയ്യും. ഇതോടെ ഭക്തര്‍ ഇയാളുടെ വലയില്‍ പൂര്‍ണ്ണമായും വീണു കഴിഞ്ഞിരിക്കും. അച്ഛന്‍ സ്വാമിയുടെ സിദ്ധികള്‍ കേട്ടറിഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഭക്തര്‍ തേടിയെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കാറും, സ്ഥലവും, വീടും ഉള്‍പ്പെടെ വന്‍ സാമ്പത്തിക നേട്ടമാണ് ഇയാള്‍ ഉണ്ടാക്കിയത്. സ്വന്തം മക്കളെപ്പോലും ഇത്തരം പൂജകള്‍ക്കായി മാതാപിതാക്കള്‍ വിട്ടുകൊടുത്തിരുന്നു. എന്നാല്‍, പൂജയ്ക്കായി എത്തിയ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഇയാള്‍ നഗ്നയാക്കാന്‍ നോക്കയതും, ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ ശ്രമിച്ചതും തിരിച്ചടിയായി.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നു: മരണംവരെ തീരാത്ത അത്രയും കേസുകളുണ്ട്; ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല, മുറിയില്‍ പൂട്ടി ഇരിക്കുകയാണ്; പറയുന്നത് ആരെന്നറിയാമോ ?

സ്വാമിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പെണ്‍കുട്ടി അവിടെനിന്നും രക്ഷപ്പെട്ട് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇയാളുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. പോലീസ് അന്വേഷണം ഭയന്ന് ആദ്യം ഒളിവില്‍ പോയെങ്കിലും, പിന്നീട് ഇയാളെ പിടികൂടുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇദ്ദേഹം ജയിലിലാണ്. അവിടെയും ഭക്തരെ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം.

CONTENT HIGH LIGHTS; Women must be completely naked for the puja with coins placed on their body parts: A 17-year-old girl caught the mischief of “Achchan Swami”; The law was imposed on her and she was beaten.

Tags: FATHER SAINTNACKED LADIESHUMAN GODSRAJEEVKUNDOORശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം"അച്ഛന്‍ സ്വാമി" യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരിതട്ടി ഉള്ളിലിട്ട് നിയമംthrissurANWESHANAM NEWSACHAN SWAMI

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies