Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂഷണമാകുമ്പോള്‍ പെരുവഴിയിലാകുന്ന പാവങ്ങള്‍

Harishma Vatakkinakath by Harishma Vatakkinakath
Jun 27, 2020, 08:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വനങ്ങളുടെയും, പ്രകൃതിവിഭവങ്ങളുടെയും അനിയന്ത്രിതമായ ചൂഷണവും, പ്രകൃതിയുടെ താളം തെറ്റിക്കുന്ന തരത്തിലുളള വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുസമ്പത്തിന്‍റെ തകര്‍ച്ചയും ഒരു പുതിയ ചര്‍ച്ചാ വിഷയമല്ല. വിഭവങ്ങളുടെ മേലുള്ള കടന്നാക്രമണവും, അവ കൈവശപ്പെടുത്താന്‍ തദ്ദേശ ജനസമൂഹത്തിനുമേല്‍ അനീതി കാട്ടുന്നതും, ചരിത്രാതീതകാലം മുതല്‍ക്കേ നിലനിന്നുപോന്നിരുന്ന, മര്‍ദ്ദിതചൂഷക സംവിധാനങ്ങളെ കൃത്യമായി വേര്‍തിരിച്ചിരുന്ന ഒരു വസ്തുതയാണ്. എല്ലാതരത്തിലുളള രാഷ്ട്രീയ, ജാതി, വര്‍ഗ്ഗവിവേചനങ്ങളുടെയും യഥാര്‍ത്ഥ ചാലകശക്തി വിഭവങ്ങളുടെ മേലുള്ള അധികാരവും, ചൂഷണവും തന്നെയാണ്.

വനത്തിനും, വനവിഭവങ്ങളുടെയും മേലുള്ള ഗോത്രവര്‍ഗ്ഗങ്ങളുടെ വിവേചനാധികാരത്തെ നിയമപരമായി പുനസ്ഥാപിക്കുന്നതാണ് 2006ല്‍ നിലവില്‍ വന്ന വനാവകാശനിയമം. തുടര്‍ച്ചയായ ആദിവാസി പ്രക്ഷോഭങ്ങളുടെ ആകെത്തുകയായ ഈ നിയമം വനാവകാശ രേഖയില്ലാതെ തന്നെ വനത്തിന്‍റെ അവകാശി ഗോത്രവര്‍ഗങ്ങളാണെന്നത് നിഷ്കര്‍ഷിക്കുന്നു.

ഈ നിയമ സംവിധാനങ്ങള്‍ അട്ടിമറിച്ചുകൊണ്ട്, പട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം പറിച്ചെടുക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഉത്തരവിലൂടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളെ വനാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ജണ്ടയ്ക്ക് പുറത്തുള്ള വനഭൂമി റവന്യൂഭൂമിയാക്കി തരംമാറ്റാം. ഇത്തരത്തില്‍ മാറ്റപ്പെടുന്ന ഭൂമിയില്‍ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം പതിച്ച് നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ ആരോപണം. ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കുമായി വനാവകാശ നിയമം അട്ടിമറിച്ചിട്ട് ആദിവാസി ക്ഷേമമെന്ന ബാനറില്‍ വിളംബരം നടത്തുന്നത് ഇടതു സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ശക്തം.


ഊരുഭൂമി സര്‍ക്കാര്‍ ഭൂമിയാകുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ 2019 ഏപ്രിൽ 29ന് നടന്ന യോഗത്തിലാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍പെട്ട ഉടുമ്പന്നൂർ വില്ലേജിലെ സെറ്റിൽമെന്‍റുകളിൽ ആദിവാസികൾ കൈവശംവെച്ചിരുന്ന ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണോ വനം വകുപ്പിനാണോ എന്ന ചർച്ച തുടങ്ങിയത്. തുടര്‍ന്ന് ഇടുക്കി കലക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വനാവകാശ നിയമം അട്ടിമറിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഇതു പ്രകാരം, 2006ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകിയ കൈവശവകാശ രേഖകൾ റദ്ദാക്കാനും റവന്യൂ പട്ടയമാക്കി കൈയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് കൈമാറാനുമാണ് സര്‍ക്കാര്‍ തീരുമാനം.

ഹിൽസ്മെൻ സെറ്റിൽമെന്‍റ് ഉൾപ്പെട്ടുവരുന്ന മുഴുവൻ ഭൂമിയും പതിച്ചുനൽകാനാണ് ഉത്തരവ്. ‘പുരയിടം’, ‘തരിശ്’, ‘നിലം’ എന്ന് രേഖപ്പെടുത്തിയ, വനംവകുപ്പിന്‍റെ ജണ്ടക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ഭൂമിയെല്ലാം സർക്കാർ ഭൂമിയെന്ന നിലയിൽ പതിച്ചുനൽകും. ഇതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വനഭൂമിയിലെ ആദിവാസി ഊരുകളിൽ നൽകിയ വനാവകാശ രേഖകൾ ആദ്യഘട്ടത്തിൽ റദ്ദാക്കും.


ഇത് പ്രബല്യത്തിൽ വന്നാൽ കേരളത്തിലെ ആദിവാസികളിൽ പതിനായിരക്കണക്കിനാളുകള്‍ക്ക് വ്യക്തിഗത വനാവകാശം നഷ്ടപ്പെടും. പട്ടയം കിട്ടിയാല്‍ പട്ടയഭൂമിയ്ക്ക് പുറത്ത് പോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും റദ്ദാകും. ആദ്യം നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ജില്ലകളിലേക്കും ഭേദഗതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടെ അതിരപ്പിള്ളി പദ്ധതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന് നിയമപരമായി മറികടക്കാം. ഭൂമിയുടെ ഉടമസ്ഥത സർക്കാറിന്‍റെ കയ്യിലായാല്‍, ഭൂമി ക്വാറി മാഫിയകൾക്കും ഭൂമി മാഫിയകൾക്കും പതിച്ചുനൽകാൻ വഴിയൊരുങ്ങുകയും ചെയ്യും.

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

മാറുന്ന ചട്ടങ്ങളും വ്യവസ്ഥകളും


2006ൽ വനാവകാശ നിയമം പാർലമെന്‍റിൽ പാസാക്കിയതോടെ പരമ്പരാഗതമായി വനത്തിൽ കൃഷിചെയ്തും വനത്തെ ആശ്രയിച്ചും ജീവിക്കുന്ന ആദിവാസികൾക്ക് വനഭൂമിയിലെ അവകാശം അംഗീകരിച്ചിരുന്നു. 2008ലെ ചട്ടമനുസരിച്ച് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും ഭൂമി നഷ്ടപ്പെടാൻ പാടില്ലെന്നും അവകാശികൾക്ക് മാത്രമേ ഭൂമി കൈമാറാൻ കഴിയൂ എന്നും വ്യവസ്ഥ ചെയ്തു. സർക്കാറിനോ മറ്റ് ഏജൻസികൾക്കോ ഏറ്റെടുക്കാൻ കഴിയുന്നതല്ല ഈ ഭൂമി.

വനാവകാശ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ അട്ടിമറിച്ചാണ് ഇടത് സർക്കാർ ആദിവാസികളുടെ ഊരുഭൂമികൾ (ഹിൽസ്മെൻ സെറ്റിൽമെന്‍റ് ഭൂമി) 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തുന്നത്. 1961ലെ കേരള വനനിയമത്തിന്‍റെ ഭാഗമായി നിലവില്‍ വന്ന ഹിൽമെൻസ് ചട്ടം ഹൈക്കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതിനാൽ 1964ലെ ഭൂപതിവ് ചട്ടങ്ങൾക്കനുസരിച്ച് ഹിൽമെൻസ് (ആദിവാസി) സെറ്റിൽമെന്‍റ് ഉൾപ്പെടെ മുഴുവൻ ഭൂമിയും സർവേ ചെയ്ത് പതിച്ചുനൽകാമെന്നാണ് ഉത്തരവ്.


1961ലെ കേരള വനനിയമത്തിന്‍റെ വകുപ്പ് ഉപയോഗപ്പെടുത്തി വനത്തിൽ അധിവസിക്കുന്നവരെന്ന നിലയിൽ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനുള്ള അധികാരം 1964ലെ ഹിൽമെൻസ് ചട്ടങ്ങൾ വനംവകുപ്പിന് നൽകിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ തുടർച്ചയെന്ന നിലയിൽ വന്യജീവികളെ പോലെ ആദിവാസികളെ നിയന്ത്രിക്കാൻ വനംവകുപ്പിന് അധികാരം നൽകുന്നതായിരുന്നു ഈ ചട്ടം. അതിനാല്‍ 1964ലെ ഈ ചട്ടം ഹൈക്കോടതി 1966ൽ ഇട്ട്യാതി കേസിൽ റദ്ദാക്കി. അതിൽ ആദിവാസികളുടെ വനാവകാശമല്ല, മറിച്ച് ആദിവാസികളുടെ മേൽ സർക്കാറിന് ഉണ്ടായിരുന്ന നിയന്ത്രണമാണ് റദ്ദു ചെയ്തത്.

വനം വകുപ്പിന്‍റെ നിയന്ത്രണം ദുർബലപ്പെടുത്തിയപ്പോഴും ആദിവാസി ഭൂമി കൈമാറ്റം നിരോധിക്കുന്ന തരത്തിൽ ആദിവാസികൾക്കുള്ള അവകാശം കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതേസമയം, 1980ൽ വനസംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതോടെ ആദിവാസികളെ വനഭൂമിയിൽനിന്ന് വനംവകുപ്പ് കുടിയിറക്കുന്ന സാഹചര്യമുണ്ടായി. 2006ലെ വനാവകാശനിയമത്തിലൂടെയാണ് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും കുടിയറക്കിനെ മറികടക്കാനായത്.

സര്‍ക്കാരിന് തന്നിഷ്ടം കാട്ടാനാകുമോ?


ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്ത സമ്പൂർണ്ണ അവകാശമാണ് ആദിവാസികൾക്ക് നിയമത്തിലൂടെ ലഭിച്ചത്. 1964ലെ ഭൂപതിവ് ചട്ടത്തിൽ രണ്ട് (ഇ) വകുപ്പ് ആദിവാസി സെറ്റിൽമെന്‍റുകളെ ‘സർക്കാർ ഭൂമി’യായി കണക്കാക്കുന്നില്ല. അതിനാൽ 2006ലെ വനാവകാശ നിയമമനുസരിച്ച് ലഭിച്ചിരുന്ന ആദിവാസികളുടെ അവകാശം റദ്ദാക്കാനും, അത് പിടിച്ചെടുത്ത് തന്നിഷ്ടംപോലെ പതിച്ചുനൽകാനും സർക്കാറിന് അധികാരമില്ല.

കേന്ദ്ര വനാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ജൂണ്‍ രണ്ടിലെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് ആദിവാസി ഗോത്രസഭയുടെ തീരുമാനം. ഒപ്പം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവരാന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. ആദിവാസി ക്ഷേമ പദ്ധതികള്‍ എന്ന പേരില്‍ പാര്‍ശ്വവല്‍കൃത സമൂഹത്തെ ചൂഷണം ചെയ്യുന്ന നടപടി സമരചരിത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുമെന്നതില്‍ സംശയമില്ല.

Latest News

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ; കാരണമിതോ?

ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം; അതീവ ജാഗ്രതാ നിര്‍ദേശം | delhi-blast-major-explosion-in-car-near-lal-quila-in-chandni-chowk

തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി | PSC exam postponed Local elections

കാസർഗോഡ് മുൻസിപ്പാലിറ്റി ചുറ്റുമതിലിന് പച്ച പെയിന്റടിച്ചതിൽ വിവാദം | Controversy over Kasaragod Municipality’s green paint on its wall

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു | Swarnapali theft case; Unnikrishnan Potty and Murari Babu remanded

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies