Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആരാണ് മുഖ്താര്‍ അന്‍സാരി ?: ‘ പാവങ്ങളുടെ മിശിഹയോ’ ?: കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്: എന്നിട്ടും കൊലചെയ്യപ്പെട്ടു

വടക്കേയിന്ത്യന്‍ രാഷ്ട്രീയം പിടിച്ചുപറിയുടേതും, ഗുണ്ടായിസത്തിന്റേതും, കൊലപാതകത്തിന്റേതും മാത്രമാണ്

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 29, 2024, 01:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആയുധം കൈയ്യില്‍ വെച്ചിരുന്നു എന്ന കുറ്റവും, പഴയ ഏറ്റുമുട്ടലുകളും കൊണ്ട് യു.പിയിലെ വലിയ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മുഖ്താര്‍ അന്‍സാരി ആരാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ മകനാണ് മുഖ്താര്‍ അന്‍സാരി. ഇന്ത്യന്‍ ആര്‍മിയിലെ ബ്രിഗേഡിയറായിരുന്ന മുഹമ്മദ് ഉസ്മാന്‍ ആയിരുന്നു മുഖ്താര്‍ അന്‍സാരിയുടെ മുത്തച്ഛന്‍. കോണ്‍ഗ്രസിന്റെ പാരമ്പര്യം പറാന്‍ യോഗ്യതയുള്ള മുഖ്താര്‍ അന്‍സാരിയുടെ രാഷ്ട്രീയ ജീവിതം സംഘര്‍ഷ കലുഷിതമായിരുന്നു.

അല്ലെങ്കിലും വടക്കേയിന്ത്യയിലുള്ള രാഷ്ട്രീയം കത്തിക്കുത്തും, വെടിവെയ്പ്പും, പിടിച്ചടക്കലിന്റെയും രാഷ്ട്രീയമാണെന്ന് പ്രത്യേകിച്ചു പറേണ്ടതില്ലല്ലോ. അതു തന്നെയാണ് മുഖ്താറിനെ വിഷം കൊടുത്തു കൊന്ന രാഷ്ട്രീയവും പറയുന്നത്. 1970 മുതല്‍ പൂര്‍വാഞ്ചല്‍ പ്രദേശത്ത് സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഈ പദ്ധതികളുടെ കരാറുകള്‍ നേടിയെടുക്കാന്‍ കരാര്‍ സംഘങ്ങള്‍ പസ്പരം മത്സരിക്കാര്‍ തുടങ്ങി. സംഘടിത സംഘങ്ങളുടെ ഉദയത്തിന് ഇത് കാരണമാവുകയായിരുന്നു.

മഖാനു സിംഗ് സംഘത്തിലെ അംഗമായിരുന്നു മുഖ്താര്‍ അന്‍സാരി. 1980കളില്‍ ഈ സംഘം സാഹിബ് സിംഗിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമായി സെയ്ദ്പൂരിലെ ഒരു സ്ഥലത്തെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടി. ഇത് തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ക്കു വഴിവെച്ചു. സാഹിബ് സിംഗിന്റെ സംഘത്തിലെ അംഗമാണെന്ന് ആരോപിക്കപ്പെടുന്ന ബ്രിജേഷ് സിംഗ് പിന്നീട് സ്വന്തം സംഘം രൂപീകരിക്കുകയും 1990കളില്‍ ഗാസിപൂരിലെ കരാര്‍ വര്‍ക്ക് മാഫിയ ഏറ്റെടുക്കുകയും ചെയ്തു.

കല്‍ക്കരി ഖനനം, റെയില്‍വേ നിര്‍മ്മാണം, സ്‌ക്രാപ്പ് നിര്‍മ്മാര്‍ജനം, പൊതുമരാമത്ത്, മദ്യവ്യാപാരം തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന 100 കോടി രൂപയുടെ കരാര്‍ ബിസിനസിന്റെ നിയന്ത്രണത്തിനായി അന്‍സാരിയുടെ സംഘവും മത്സരിച്ചു. തട്ടിക്കൊണ്ടുപോകല്‍ പോലുള്ള മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, സംരക്ഷണം (ഗുണ്ടാ ടാക്‌സ്), കൊള്ളയടിക്കല്‍ റാക്കറ്റുകള്‍ എന്നിവയിലും സംഘങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

ReadAlso:

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

മുഖ്താര്‍ അന്‍സാരി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, അദ്ദേഹത്തിന്റെ സഹോദരന്‍ മുന്‍ പാര്‍ലമെന്റ് അംഗവും 2024 ല്‍ ഗാസിപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ അഫ്സല്‍ അന്‍സാരി, ഗൂഢാലോചനയുടെ ഭാഗമായി ജയിലില്‍ വിഷം കൊടുക്കുകയാണെന്ന് പരസ്യമായി ആരോപിച്ചിരുന്നു. തന്റെ പിതാവിനെ യുപിക്ക് പുറത്തുള്ള ജയിലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് മുക്തറിന്റെ മകന്‍ ഉമര്‍ അന്‍സാരി കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, ജയിലില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്നായിരുന്നു യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കിഴക്കന്‍ യുപിയിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയായ മുഖ്താര്‍ അന്‍സാരി ആദിത്യനാഥ് സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. 2017ല്‍ അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിനും കുടുംബത്തിനും അനുയായികള്‍ക്കുമെതിരെ പോലീസും ഭരണകൂടത്തിന്റെ ശക്തിയും അഴിച്ചുവിട്ടു. സംസ്ഥാന സര്‍ക്കാര്‍ മുഖ്താറിനെ ‘ഗുണ്ടാസംഘമായും ഐ.എസ്.ഐ 91 എന്നസംഘത്തിന്റെ തലവനായും പ്രഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മക്കള്‍ക്കുമെതിരെയും നിലവിലെ എംഎല്‍എ അബ്ബാസ് അന്‍സാരി, അദ്ദേഹത്തിന്റെ സഹോദരനും മുന്‍ എംപിയുമായ അഫ്‌സല്‍ അന്‍സാരിയും മറ്റ് കൂട്ടാളികള്‍ക്കുമെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തി. അന്‍സാരി കുടുംബത്തിന്റെ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുകയും പൊളിച്ചുനീക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അന്‍സാരിയുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് ഏറ്റുമുട്ടലുകളില്‍ വെടിവച്ചു കൊല്ലുകയും അദ്ദേഹവുമായി ബന്ധപ്പെട്ട 292 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളികളില്‍ 164 പേര്‍ക്കെതിരെ ഗ്യാങ്സ്റ്റേഴ്സ് ആക്റ്റിന് കീഴിലും ആറ് പേര്‍ ദേശീയ സുരക്ഷാ നിയമത്തിലും 67 പേര്‍ ഗുണ്ടാആക്ട് പ്രകാരം കേസെടുക്കുകയും 60 കൂട്ടാളികളെ അവരുടെ ജില്ലകളില്‍ നിന്ന് പുറത്താക്കുകയും 186 പേരെ അറസ്റ്റ് ചെയ്യുകയും 175 ആയുധ ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തു.

2023 ഡിസംബറില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സമര്‍പ്പിച്ച ഒരു റിട്ട് ഹര്‍ജിയില്‍, അന്‍സാരിയുടെ മകന്‍ ഉമര്‍ അന്‍സാരി, ബാന്ദ ജയിലില്‍ നിന്ന് സംസ്ഥാനത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റുന്ന രൂപത്തില്‍ പിതാവിന് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. യുപിയില്‍ മുഖ്താറിന്റെ ജീവന് ഗുരുതരമായ ഭീഷണി നേരിട്ടതായി ഉമര്‍ അറിയിച്ചു.

അന്‍സാരിയുടെ സുരക്ഷ ഉറപ്പാക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും 2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ അന്‍സാരിയുടെ കൂട്ടുപ്രതിയായ ജീവ എന്ന സഞ്ജീവ് മഹേശ്വരിയെ വെടിവച്ചു കൊന്നുവെന്ന് അന്‍സാരിക്ക് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. അന്‍സാരിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2023 മേയില്‍ അലഹബാദ് ഹൈക്കോടതി, ജയിലിനകത്തും പുറത്തും ഭര്‍ത്താവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി യുപിയോട് നിര്‍ദേശിച്ചിരുന്നു.

അന്‍സാരിയെ ഒരു ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റുമ്പോഴും ജയിലില്‍ നിന്ന് ഏതെങ്കിലും കോടതിയില്‍ ഹാജരാക്കുമ്പോഴും വഴിയില്‍ വെച്ച് അന്‍സാരിക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാസാക്കുന്നതിനിടെ അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം ഹൈക്കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, മുക്താര്‍ അന്‍സാരി ഏഴിലധികം വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടു.

1997ല്‍ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ കുറ്റം ചുമത്തി കേസെടുത്തതിന് ഡിസംബര്‍ 15ന് വാരണാസിയിലെ കോടതി അദ്ദേഹത്തെ ആറ് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയുടെ സഹോദരന്‍ അവദേശ് റായിയെ കൊലപ്പെടുത്തിയ കേസില്‍ വാരാണസി കോടതി 2023 ജൂണില്‍ വിധിച്ച ജീവപര്യന്തം തടവും വിശ്വഹിന്ദു പരിഷത്ത് നേതാവിനെ തട്ടിക്കൊണ്ടുപോയതിന് 10 വര്‍ഷം തടവും മറ്റു ശിക്ഷാവിധികളില്‍ ഉള്‍പ്പെടുന്നു.

2006ല്‍ ഫിര്‍ദൗസിനെ എസ്.ടി.എഫ് വെടിവച്ചു കൊന്നപ്പോള്‍, 2018ല്‍ മറ്റൊരു കുറ്റവാളി സുനില്‍ റാത്തി ബാഗ്പത് ജയിലില്‍ മുന്ന ബജ്രംഗി എന്ന പ്രേം പ്രകാശ് സിംഗ് കൊല്ലപ്പെട്ടു. ബജ്രംഗിയുടെ കൊലപാതകത്തിന് ഒരാഴ്ച മുമ്പ്, ആ വര്‍ഷം ജൂണ്‍ 29ന് ലഖ്നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബജ്രംഗിയുടെ ഭാര്യ സീമ സിംഗ് ആരോപിച്ചിരുന്നു. യുപി പോലീസും ചില രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ ജയിലിന് പുറത്ത് ”വ്യാജ ഏറ്റുമുട്ടലില്‍ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന്.

‘ ഝാന്‍സി ജയിലില്‍ കഴിയുന്ന സമയത്ത് തന്റെ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായും സിംഗ് ആരോപിച്ചിരുന്നു. മുഖ്താറിന്റെ മറ്റൊരു സഹായിയായ രാകേഷ് പാണ്ഡെയെ 2020 ഓഗസ്റ്റില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഒരു ഞായറാഴ്ച പുലര്‍ച്ചെ അദ്ദേഹം മറ്റ് നാല് പേര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന എസ്യുവി മരത്തില്‍ ഇടിച്ചു. ലഖ്നൗവിലെ വീട്ടില്‍ നിന്ന് പാണ്ഡെയെ പൊലീസ് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പാണ്ഡെയുടെ കുടുംബം ആരോപിച്ചിരുന്നു.

മുക്താറിന്റെ മൂത്ത മകന്‍ അബ്ബാസ് അന്‍സാരിയും എംഎല്‍എയും ഇപ്പോഴും ജയിലിലാണ്. 1990കളുടെ ആദ്യം മുഖ്താര്‍ അന്‍സാരി മൗ, ഗാസിപൂര്‍, വാരണാസി, ജൗന്‍പൂര്‍ ജില്ലകളില്‍ എതിര്‍ശബ്ദമില്ലാത്ത നേതാവായിരുന്നു. 1995ല്‍ ഗാസിപൂരിലെ ഗവണ്‍മെന്റ് പി.ജി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1996ല്‍ എം.എല്‍.എ ആവുകയും ബ്രിജേഷ് സിംഗിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്തു. പൂര്‍വാഞ്ചല്‍ മേഖലയിലെ പ്രധാന ഗുണ്ടാ എതിരാളികളായി ഇരുവരും മാറി.

2002ല്‍, സിംഗ് അന്‍സാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ അന്‍സാരിയുടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ പൂര്‍വാഞ്ചലിലെ അനിഷേധ്യ ഗുണ്ടാനേതാവായി അന്‍സാരി മാറി. എന്നാല്‍, ബ്രിജേഷ് സിംഗുമായി വീണ്ടും വഴക്ക് തുടര്‍ന്നു. അന്‍സാരിയുടെ രാഷ്ട്രീയ സ്വാധീനത്തെ പ്രതിരോധിക്കാന്‍, ബ്രിജേഷ്‌സിംഗ് ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിയെ പിന്തുണച്ചു. 2002ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുക്താര്‍ അന്‍സാരിയുടെ സഹോദരനും അഞ്ച് തവണ എംഎല്‍എയുമായ അഫ്‌സല്‍ അന്‍സാരിയെ മൊഹമ്മദാബാദില്‍ നിന്ന് റായ് പരാജയപ്പെടുത്തി.

ബ്രിജേഷ് സിംഗിന്റെ സംഘത്തിന് എല്ലാ കരാറുകളും നല്‍കാന്‍ കൃഷ്ണാനന്ദ് റായ് തന്റെ രാഷ്ട്രീയവും ഓഫീസും ഉപയോഗിച്ചുവെന്നും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിട്ടെന്നും മുഖ്താര്‍ അന്‍സാരി പിന്നീട് അവകാശപ്പെട്ടു. ഗാസിപൂര്‍-മൗ ഏരിയ തിരഞ്ഞെടുപ്പില്‍ തന്റെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ മുക്താര്‍ അന്‍സാരി മുസ്ലീം വോട്ട് ബാങ്ക് കൂടുതല്‍ ശക്തമാക്കി. ഇത് പ്രദേശത്ത് വലിയ കലാപത്തിന് വഴിയൊരുക്കിയെന്നു കാട്ടി അന്‍സാരിക്കെതിരെ കുറ്റം ചുമത്തി.

പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്യുകയായിരുന്നു. അന്‍സാരി ജയിലിലായിരിക്കെ, കൃഷ്ണാനന്ദ് റായിയെ അദ്ദേഹത്തിന്റെ ആറ് സഹായികളോടൊപ്പം പരസ്യമായി വെടിവച്ചു കൊന്നു. ആറ് എകെ 47 റൈഫിളുകളില്‍ നിന്ന് 400ല്‍ അധികം ബുള്ളറ്റുകളാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കേസിലെ പ്രധാന സാക്ഷി ശശികാന്ത് റായിയെ 2006ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

റായിയുടെ കൊലപാതകത്തിന് ശേഷം അന്‍സാരിയുടെ എതിരാളി ബ്രിജേഷ് സിംഗ് ഗാസിപൂര്‍-മൗ മേഖലയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് 2008ല്‍ ഒറീസയില്‍ വെച്ച് അറസ്റ്റിലാവുകയും പിന്നീട് പ്രഗതിശീല് മാനവ് സമാജ് പാര്‍ട്ടി അംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. മുഖ്താര്‍ അന്‍സാരിയും സഹോദരന്‍ അഫ്സലും 2007ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബിഎസ്പി) ചേര്‍ന്നു.

ഫ്യൂഡല്‍ വ്യവസ്ഥയ്ക്കെതിരെ പോരാടിയതിന് തങ്ങളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അവര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി അവരെ അംഗീകരിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതി മുഖ്താര്‍ അന്‍സാരിയെ ഒരു റോബിന്‍ ഹുഡായി ചിത്രീകരിക്കുകയും അദ്ദേഹത്തെ ‘പാവങ്ങളുടെ മിശിഹ’ എന്ന് വിളിക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത.

അന്‍സാരി 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചു. ജയിലില്‍ കഴിയുമ്പോഴും, ബി.ജെ.പിയുടെ മുരളി മനോഹര്‍ ജോഷിയോട് 17,211 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. ജോഷിയുടെ 30.52% വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 27.94% വോട്ടുകള്‍ ലഭിച്ചിരുന്നു. സമൂഹികമായും, രാഷ്ട്രീയമായും ശക്തനായിരുന്ന ഒരു എതിരാളിയെയാണ് ഇപ്പോള്‍ വിഷം കൊടുത്ത് കൊന്നിരിക്കുന്നത്.

Tags: MUKHTHAR ANSARIUTHAR PRADESH GOVERMENTHISTORY OF ANSARI FAMILY

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies