കെ.സി. വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി: വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

രേഖകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു നല്‍കും

ആലപ്പുഴ പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയ സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ കേരളത്തിന്റെ ധാതുസമ്പത്ത് കൊള്ളയടിക്കുന്ന മാഫികളുടെ ബിനാമി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മൈനിംഗ് ആന്റ് മിനല്‍സ്  മന്ത്രിയായിരുന്ന കിഷോറാം ഭോലയുമായി ചേര്‍ന്ന് ധാതു സമ്പത്തുകള്‍ കൊള്ളയടിക്കുന്ന കമ്പനികളുമായി ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

ആലപ്പുഴയിലെ കരിമണലെല്ലാം മാഫിയകള്‍ക്കു വില്‍ക്കാന്‍ കൂട്ടു നിന്നതും കെ.സി. വേണുഗോപാലാണ്. ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ അത്ര നിഷ്‌ക്കളങ്കനല്ല. അതുകൊണ്ടാണ് കെ.സി വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കാതെ സംസ്ഥാനം മാറി നിന്ന് മത്സരിച്ച് കേന്ദ്രസഹ മന്ത്രിയായത്. സഹമന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ കേന്ദ്ര ധാതു ഖനന ഗവേഷണ മന്ത്രിയുമായി പാര്ട്ണര്‍ ഷിപ്പ് ബിസിനസ്സ് അന്താരാഷ്ട്രാ തലത്തില്‍ നടത്തുന്നുണ്ടായിരുന്നു.

 

കിഷോറാം ഭോല മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഇടപാടുകളില്‍ ലഭിച്ച കോടിക്കണക്കിന് സ്വത്തുക്കള്‍ ഇപ്പോഴും മക്കള്‍ അനുഭവിക്കുന്നുണ്ട്. കെ.സി. വേണുഗോപാലും ആയിരം കോടിക്കു മുകളില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്. ദുബായ് ഖത്തര്‍ ഒമാന്‍ തുടങ്ങിയ ഇടങ്ങളില്‍ രാജസ്ഥാനിലെ പഴ മന്ത്രിയുടെ കുടംബവുമായി ചേര്‍ന്ന് ബിനാമി പേരിലാണ് സമ്പാദ്യം. ഇങ്ങനെ നടത്തിയ കരിമണല്‍ ബിസിനസ്സില്‍ കേരളത്തിലെ ചെറിയ ആളാണ് കരിമണല്‍ കര്‍ത്ത.

കര്‍ത്തയ്ക്ക് ആലപ്പുഴയില്‍ നിന്നും കരിമണല്‍ ഖനനം ചെയ്‌തെടുക്കാനുള്ള അനുമതി നല്‍കിയത് കിഷോറാം ഭോല ആയിരുന്നു. കെ.സി ണേുഗോപാല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് കരിമണല്‍ കര്‍ത്തക്ക് ഖനനാനുമതി ലഭിച്ചത്. കെ.സിയുടെ വളഞ്ഞ വഴിയിലെ സമ്പാദ്യത്തെ കുറിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ നേതാക്കളോട് അന്വേഷിച്ചിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു. തനിക്ക് എല്ലാവിവരങ്ങളും തരാമെന്നും, തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കരുതെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്നും ശോഭ പറയുന്നു.

അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ, താന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിനെതിരേ കെ.സി വേണുഗോപാല്‍ അഭിപ്രായം പറയുമ്പോള്‍, അതിന്‍മേലുള്ള നിയമ നടപടികള്‍ ആരംഭിക്കുമെന്ന ശോഭയുടെ വെല്ലുവിളിയും പുറത്തു വന്നിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ വഴിവിട്ട കരിമണല്‍ ബിനാമി സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് പരാതി നല്‍കിയിട്ടുണ്ട്. രണ്ടുമാസം മുമ്പേ നല്‍കിയ പരാതിയില്‍ അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ശോഭാസുരേന്ദ്രനുണ്ട്.

പോരെങ്കില്‍ കരിമണല്‍ ബിനാമി വിഷയത്തില്‍ കെ.സി. വേണുഗോപാല്‍ ഇനി എന്തെങ്കിലും അഭിപ്രായം പറയുകയാണെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ബിനാമി രേഖകളെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറും. അവരുടെ പേരുകള്‍ വെളിപ്പെടുത്താനാകില്ല. കാരണം, അവരെയൊക്കെ പാര്‍ട്ടിയില്‍ നിന്നുവരെ പുറത്താക്കാന്‍ ശക്തിയുള്ള നേതാവാണ് കെ.സി വേണുഗോപാല്‍. അതുകൊണ്ട് അവര്‍ പറയുന്നത്, ഞങ്ങള്‍ ഒരുപാട് വിവരങ്ങളും രേഖകളും തരും. പക്ഷെ, ഞങ്ങളുടെ ഭാവി കളയരുത്, എന്നാണ്.

പക്ഷെ, ഒരു കാര്യം ഉറപ്പിച്ചു പറയാം. കെ.സി മന്ത്രിയായിരിക്കുമ്പോഴും അതിനുമുമ്പും കേരളത്തിലെ ധാതുസമ്പത്ത് കവര്‍ന്നെടുക്കാനും കോടികള്‍ സമ്പാദിക്കാനും ശ്രമിച്ച വ്യക്തിയാണ് മത്സരിക്കുന്നത്. ആലപ്പുഴയില്‍ മത്സരിക്കാന്‍ വരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച് പഠിക്കണമായിരുന്നു. കെ.സി. വേണുഗോപാല്‍ എന്ന കരിമണല്‍ ബിനാമിയെ കുറിച്ചുള്ള പഠനത്തിന്റെ വെളിപ്പെടുത്തല്‍ അങ്ങെയാണ് വന്നത്.

കോടികളുടെ അഴിമതിയാണ് കരിമണല്‍ കടത്തുമായി നടന്നുകൊണ്ടിരുന്നത്. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയില്‍ കേരളത്തിലെ ധാതു സമ്പത്തെല്ലാം മാഫിയകള്‍ക്ക് വീതം വെച്ച് ബിനാമി പേരില്‍ കോടികള്‍ സമ്പാദിക്കാനാണ് കെ.സി. വേണുഗോപാല്‍ ശ്രമിച്ചത്.