Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കിഴക്കിന്റെ വെനീസിലെ കനല്‍: വിജയ വഴിയില്‍ നിറഞ്ഞ് എ.എം ആരിഫിന്റെ അശ്വമേഥം

എതിരാളികള്‍ ആലപ്പുഴയില്‍ "വിനോദ സഞ്ചാരത്തിന്" എത്തിയവരെപ്പോലെ, ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അഭിമാനം

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 2, 2024, 01:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“ആലപ്പുഴയില്‍ എ.എം. ആരിഫ് എന്തുചെയ്തു എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. പകരം എന്തു ചെയ്തില്ല എന്ന് പറയാനാകുമോ വിമര്‍ശകര്‍ക്ക്.” ഇതാണ് ആലപ്പുഴയിലെ വോട്ടര്‍മാര്‍ ചോദിക്കുന്നത്. ആരിഫിനെ ആലപ്പുഴക്കാര്‍ കാണാന്‍ തുടങ്ങിയതും, ആലപ്പുഴയെ ആരിഫ് കാണാന്‍ തുടങ്ങിയതും ചരിത്രമായ വര്‍ഷങ്ങളാണ് കടന്നു പോയത്. ആലപ്പുഴയിലേക്ക് “വിനോദ സഞ്ചാരത്തിന്” എത്തിയ എതിര്‍ സ്ഥാനാര്‍ത്ഥികളോട് പറയാനുള്ളത്, ആരിഫ് വിജയവഴിയില്‍ ബഹുദൂരം മുമ്പിലാണ് എന്നു മാത്രമാണ്.

കോണ്‍ഗ്രസ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം രാഷ്ട്രീയമായ പഴി ചാരല്‍ നടത്തുമ്പോള്‍, ആരിഫ് പ്രചാരണത്തിലും, വോട്ടുറപ്പിക്കുന്നതിലും ഏറെ മുന്നിലായിക്കഴിഞ്ഞു. കിഴക്കിന്റെ വെനീസിലെ കനലായി ജ്വലിച്ചു നില്‍ക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വികസന നേട്ടങ്ങളില്‍ മാത്രം ഊന്നിയുള്ള പ്രചാരണമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതും. അതില്‍ പ്രധാനപ്പെട്ട വികസനമാണ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായൊരു കെട്ടിടം.

കോട്ടങ്ങള്‍ മാറ്റി നേട്ടങ്ങളാക്കാനുള്ള ഓട്ടത്തിന്റെ നേര്‍ ചിത്രമാണ് ആ പ്രവര്‍ത്തനം വരച്ചു കാട്ടുന്നത്. പറയാനൊന്നുമില്ലാത്ത എതിരാളികള്‍ക്ക് മുമ്പില്‍ രക്തനക്ഷത്രം ഉദിച്ച പോലെ നില്‍ക്കുകയാണ് ആലപ്പുഴയുടെ ആരിഫ്. നോക്കൂ, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴയില്‍ വാരാനുണ്ടായ കാരണക്കാരന്‍ ആരിഫ് അല്ലാതെ മറ്റാരാണ്. പകര്‍ച്ചവ്യാധികളുടെ നടുവില്‍ നട്ടം തിരിഞ്ഞ ആലപ്പുഴയുടെ വെള്ളം നിറഞ്ഞ മണ്ണില്‍ ചവിട്ടിനിന്നാണ് ആരിഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി ശബ്ദമുയര്‍ത്തിയത്.

മനുഷ്യര്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ പകരുന്ന സാംക്രമിക രോഗങ്ങളുടെ ഹബ്ബാണ് ആലപ്പുഴ. ചുറ്റിനും വെള്ളവും വളം നിറഞ്ഞ മണ്ണും മാത്രമുള്ള ജില്ലയുടെ തീരാ വേദനയും സാംക്രമിക രോഗങ്ങളാണ്. പുതിയ പുതിയ രോഗങ്ങളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിയുണ്ടാകുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരാകും.
രോഗമെന്തെന്ന് അറിഞ്ഞാല്‍ മാത്രമല്ലേ, എന്തു ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവൂ. മരുന്നു നല്‍കാനാവൂ. അതിന് രോഗ നിര്‍ണ്ണയം വേഗത്തിലാകണം.

ReadAlso:

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഇതു മനസ്സിലാക്കിയാണ് ആരിഫിന്റെ ഇടപെടലുകള്‍ അതിവേഗത്തിലായത്. രോഗ നിര്‍ണ്ണയം വേഗം നടത്താന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴയില്‍ തന്നെ വേണമെന്ന ചിന്ത സംസ്ഥാന സര്‍ക്കാരിനുണ്ടായതിനു പിന്നിലും ആരിഫിന്റെ സമ്മര്‍ദ്ദം തന്നെയാണ്. പിന്നീടുള്ള ശ്രമങ്ങളെല്ലാം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്കുന്നതിനു വേണ്ടിയായിരുന്നു. രോഗ നിര്‍ണ്ണയം കേരളത്തില്‍ കീറാമുട്ടിയായ കാലത്തെ അറബിക്കടലില്‍ വലിച്ചെറിഞ്ഞു കൊണ്ടാണ് പുതിയ ആലപ്പുഴയുടെ ആരോഗ്യ കാലത്തിന്റെ ഉദയത്തിന് ആരിഫ് വഴിയൊരുക്കിയത്.

ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ യൂണിറ്റ് പൂര്‍ണ്ണമായും സജ്ജമായതോടെ, രോഗനിര്‍ണ്ണയത്തിനുള്ള സ്രവ പരിശോധന എളുപ്പമായി. അതിനു മുമ്പ് സ്രവ പരിശോധനയെന്നത് കേരളത്തിന്റെ ഇന്ത്യമുഴുനുമുള്ള അലച്ചിലായിരുന്നു. പൂനെയിലും, മണിപ്പാലിലും സാമ്പിളുകള്‍ അയച്ചു കൊടുത്തിട്ട്, ഫലമറിയാനുള്ള കാത്തിരിപ്പായിരുന്നു. ഇതിനാണ് അറുതി വരുത്തിയത്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിന്റെ ഒരു കെട്ടിടത്തില്‍ താത്ക്കാലികമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

എന്നാല്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടമില്ലാതിരുന്നത് തീരാ തലവേദനയായി. ഒരുവേള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേറെ ജില്ലയിലേക്ക് പോകുമോയെന്നു പോലും ഭയപ്പെട്ടു. എന്നാല്‍, അവിടെയൊന്നും തളരാതെ ആരിഫ് നിന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലം കൈമാറി. ഇതേ തുടര്‍ന്ന് 2011ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലം കെട്ടിട നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു പോകുമെന്ന സ്ഥിതിയിലായി.

എം.എല്‍.എ ആയിരുന്ന ആരിഫ് ആലപ്പുഴയുടെ എം.പിയാകുമ്പോള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസ്ഥ ഇതായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ വീണ്ടും കൈയ്യിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ഐ.സി.എം.ആറിലും നിരന്തരം സമ്മര്‍ദ്ദം ചെയലുത്തി. ഇതിന്റെ ഫലമായി 10 കോടി രൂപ അനുവദിച്ചു. കെട്ടിടം പൂര്‍ത്തിയാക്കി. അങ്ങനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം കെട്ടിടത്തിലേക്ക് മാറി.

ബി.എസ്.എല്‍ 3 നിലവാരത്തിലുള്ള ലാബ് സൗകര്യത്തോടെ തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വം നല്‍കുന്നുണ്ടിപ്പോള്‍. മാത്രമല്ല, ആരിഫ് എം.പിയുടെ നിതാന്ത ശ്രമഫലമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സ്രവ പരിശോധനയ്ക്കുള്ള ഓട്ടോമാറ്റിക് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ടര്‍ മെഷീന്‍ ലഭ്യമാവുകയും ചെയ്തു. ഇതോടെ സാമ്പിള്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് ഇല്ലാതായി. ഒമ്പത് ജീവനക്കാരെയും നിയമിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസേന 100 പരിശോധനകള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇതോടെ ദിവസവും 1000 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന തരത്തിലേക്കു മാറി. ആര്‍.ടി.പി.സി.ആര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആറിഫ് എം.പിയുടെ ഫണ്ടില്‍ നിന്നും ചെലവാക്കിയത് 15 ലക്ഷം രൂപയാണ്. ഇങ്ങനെ ആലപ്പുഴയുടെ ആരോഗ്യ മേഖലയില്‍ തൊട്ടറിയാനാകുന്ന വികസനമാണ് നടത്തിയത്.

Tags: AM ARIFLOKSABHA ELECTION 2024ALAPPUZHA CONSTITUANCY

Latest News

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies