Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അപരനും വിമതനും: ഷാഫിയുടെ നഷ്ടവും ? ശൈലജയുടെ നേട്ടവും ?

വടകര കോണ്‍ഗ്രസിന് കീറാമുട്ടിയാകും

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 5, 2024, 11:32 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മത്സരിക്കാനിറങ്ങുമ്പോള്‍ മുന്നോട്ടല്ലാതെ പിന്നോട്ടു ചിന്തിക്കാനൊരവസരം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാക്കാറില്ല. അവസാനം വരെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലുമായിരിക്കും. പക്ഷെ, വോട്ടു തട്ടാന്‍ അപരനും വിമതനും കൂടെ ഓടിയാല്‍ എന്തുചെയ്യും. വിജയം ഉറപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പോലും പരാജയം നേരിടും. പൊതു തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞതേയുള്ളൂ.

ഇന്ന് സൂക്ഷ്മ പരിശോധനയാണ്. വടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്‍മാരും, ഒരു വിമതനും രംഗത്തെത്തിയിരിക്കുകയാണ്. ഉള്ളുകൊണ്ട് സന്തോഷിക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജയാണ്. അപരനും വിമതനും ഷാഫിക്കു കിട്ടാനുള്ള വോട്ടുകള്‍ പങ്കുവെയ്ക്കുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് സ്വപ്‌നം കാണുന്നതില്‍ തെറ്റൊന്നുമില്ല. എങ്കിലും താന്‍പാതി വോട്ടര്‍മാര്‍ മുഴുവന്‍ എന്ന ആപ്തവാക്യം പോലെ ഷൈലജ ടീച്ചറും പ്രവര്‍ത്തകരും വടകരയെ ഇളക്കി മറിക്കുന്നുണ്ട്.

ആര്‍.എം.പിയുടെ രക്തസാക്ഷി ടി.പി. ചന്ദ്രശേഖറാണ് ശൈലജ ടീച്ചറിന്റെ വോട്ടുകള്‍ കുറയ്ക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. വടകരയില്‍ ഷാഫിക്ക് മുന്‍തൂക്കം ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കൂടാതെ, കെ.കെ. രമയെന്ന എം.എല്‍.എയുടെ ശക്തമായ പിന്തുണയും പ്രവര്‍ത്തനവും വേറിട്ട വിജയത്തിനുള്ള ഊര്‍ജ്ജവുമാണ്. ഇതെല്ലാമുണ്ടെങ്കിലും പരമ്പരാഗത കോണ്‍ഗ്രസ്സ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അപരനും വിമതനും കഴിയുമെന്നത് വിസ്മരിക്കാനാവില്ല.

കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴുകയും വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുകയും ചെയ്യുമ്പോള്‍ ടി.പിയുടെ പേരിലെ സഹതാപ വോട്ടുകള്‍ ഷാഫിക്കു കിട്ടിയാലും ജയിക്കാനാവില്ലെന്ന കണക്കു കൂട്ടലാണ് എല്‍.ഡി.എഫ് പാളയത്തിനുള്ളത്. വ്യക്തിപരമായി കെ.കെ. ഷൈലജയോട് വോട്ടര്‍മാര്‍ക്ക് എതിര്‍പ്പില്ല, പക്ഷെ, കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും, ഇപ്പോഴും ആ കൊലപാതകത്തെയും, കൊലയാളികളെയും ന്യായീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ കീഴില്‍ നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ ഷൈലജയെ ഉള്‍ക്കൊള്ളുന്നില്ല എന്നു മാത്രം.

ReadAlso:

കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് 21 ന് ആരംഭിക്കും

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ഒരു വിധവയുടെ സാന്നിധ്യവും, ടി.പിയോടു കാട്ടിയ ക്രൂരതയും കണക്കിലെടുത്തുള്ള വോട്ടിംഗാണ് നടക്കുന്നതെങ്കില്‍ കെ.കെ. ഷൈലജ എട്ടുനിലയില്‍ പൊട്ടുമെന്നുറപ്പാണ്. എന്നാല്‍, ജനകീയതയുടെ സ്ത്രീ രൂപമായി മാറാനായതിന്റെ പിന്‍ബലമാണ് കെ.കെ. ഷൈലജയ്ക്കുള്ളത്. ഗൗരിയമ്മയ്ക്കു ശേഷം ഇടതുപക്ഷത്തില്‍ നിന്നും ജനകീയത എന്താണെന്നു കാട്ടിത്തന്ന മന്ത്രികൂടിയാണ് ഷൈലജ. വികസനവും, കാഴ്ചപ്പാടുമാണ് ജനങ്ങള്‍ വോട്ടു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘടകമെന്നാണ് ടീച്ചറുടെ ഭാഷ്യം.

എന്നാല്‍, ഷാഫിയുടെ കാര്യം അതല്ല. പാലക്കാടില്‍ നിന്നും വടകരയിലേക്ക് പറിച്ചു നടുന്നതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. പത്മജാ വേണുഗോപാലിന്റെ അപ്രതീക്ഷിത ബി.ജെ.പി പ്രവേശവും, കെ. മുരളീധരന്റെ മണ്ഡലം മാറ്റവും ഇതിനു കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ സമവാക്യം നിലനിര്‍ത്താനും, വിജയ സാധ്യതയുള്ളതുമായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിയിരുന്നു. ആ ചര്‍ച്ചകളാണ് ഷാഫിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. ജയിച്ചാല്‍ എം.പിയും, തോറ്റാല്‍ പഴയ എം.എല്‍.എ പണിയും. ഷാഫിക്ക് നഷ്ടമില്ല.

പക്ഷെ, കോണ്‍ഗ്രസിന് കനത്ത നഷ്ടം സംഭവിക്കും. മുരളീധരന്‍ പിടിച്ചെടുത്ത മണ്ഡലമാണ് കൈവിട്ടു പോകുന്നതെന്ന വലിയ നഷ്ടം. അതുകൊണ്ട് വടകരയില്‍ വിജയിക്കുക എന്നത്, ഷഫിയേക്കാള്‍ ആവശ്യം കോണ്‍ഗ്രസ്സിനാണ്. ഷാഫിക്കെതിരേ മത്സരിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ ഭാരവാഹി റഹീം ഹാജിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീം ഹാജി.

നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിലും റഹീം ഹാജി മുന്‍പ് പങ്കെടുത്തിരുന്നു. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റഹീം ഹാജിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. വടകരയില്‍ ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവും പത്രിക നല്‍കിയത്. മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയ്ക്ക് എതിരെയും അപരന്മാരുടെ വെല്ലുവിളിയുണ്ട്. ഇവിടെ ശൈലജയ്ക്ക് എതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫിന് വിമത ഭീഷണിയില്ല.

Tags: UDF CANDIDATE SHAFI PARAMBILLOKSABHA ELECTION 2024LDF CANDIDATE KK SHYLAJA

Latest News

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ സംഭവിച്ചത്; നടുക്കം വിട്ടു മാറാതെ രക്ഷപ്പെട്ട യാത്രികൻ | Ramesh Biswas Kumar who escapped from Ahmedabad plane crash responds

അഹമ്മദാബാദ് വിമാനാപകടത്തില്‍ ചൈന അനുശോചനം രേഖപ്പെടുത്തി, പ്രസിഡന്റ് ഷി ജിന്‍പിംഗ്

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി: ലഭിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് | Black box of Air India flight recovered from rooftop of building it hit

സാന്‍റോസ് വിട്ട് നെയ്മർ യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം

ഇറാന്റെ ആണവ പദ്ധതി പൊളിക്കാന്‍ ഇസ്രായേല്‍; ഓപ്പറേഷന്‍ ‘റൈസിംഗ് ലയണ്‍’ ആരംഭിച്ച് ഇസ്രായേല്‍, കഠിനമായ ശിക്ഷ പ്രതീക്ഷിക്കാമെന്ന് ഇറാന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.