തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തണം; ഇ.ഡിയോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകി. ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഉപഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്. അതേസമയം ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരും.

എല്ലാ പ്രൊജക്ടുകളുടെയും വിവരങ്ങളും ഇന്‍കം ടാക്‌സ് റിട്ടേണ്‍സും സമര്‍പ്പിച്ചിട്ടുണ്ടെന്ന് കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇത്രയും രേഖകള്‍ സമര്‍പ്പിച്ചിട്ടും എന്ത് കാരണത്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി പറയാന്‍ ഇഡിക്ക് കഴിയുന്നില്ലെന്നും കിഫ്ബി പറഞ്ഞു. ഇഡി നടത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കിഫ്ബി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി സമന്‍സ് അയക്കുന്ന ഇഡിയുടെ നടപടി നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്ന് തോമസ് ഐസക്ക് കോടതിയില്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായല്ല മൊഴിയെടുക്കാൻ വിളിപ്പിക്കുന്നത് എന്ന് നേരത്തെ പറഞ്ഞിരുന്ന ഇഡി ഇപ്പോൾ സമൻസിൽ പോലും അന്വേഷണം എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഐസക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.