Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കള്ളന്‍ കപ്പലിലുണ്ട്’ മന്ത്രി സാറേ: എങ്ങനാ പിള്ളേച്ചാ തിരിച്ചു കൊടുക്കുന്നതെന്നാകും ഊരിയെടുത്തവന്റെ ചിന്ത

മേയറെ പൊങ്കാലയിടുന്നവര്‍ക്ക് രാഷ്ട്രീയമുണ്ട്, അതിനുള്ള പണി പിന്നാലെ വരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 2, 2024, 01:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ സൈബര്‍ ആക്രമണം നടത്തുന്ന എല്ലാ മാന്യന്‍മാരോടും പറയാനുള്ളത്, ‘പണി വരുന്നണ്ടവറാച്ചാ’ എന്നാണ്. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. അല്ലാതെ, മേയര്‍ ആര്യാരാജേന്ദ്രനെതിരേ സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറഞ്ഞ് ആക്ഷേപിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് രോഗലക്ഷണമാണ്. അതിനുള്ള മരുന്ന് സൈബര്‍ പോലീസ് തരുമെന്ന വിശ്വാസമുണ്ട്. പക്ഷെ, ഇവിടുത്തെ വിഷയം കേസിന്റെ മെറിറ്റാണ്. തെറ്റ് ചെയ്തത് ആരാണെന്നുള്ള അന്വേഷണത്തിന്റെ ഘട്ടങ്ങളിലാണ് പോലീസ്.

എന്നാല്‍, എവിടെയൊക്കെയോ പിശകുകള്‍ സംഭവിക്കുന്നുണ്ട്. അന്വേഷണ വഴികളില്‍ നഷ്ടപ്പെട്ട മെമ്മറി കാര്‍ഡാണ് ഒടുവില്‍ കിട്ടാനുള്ള തെളിവായി എല്ലാവരും പറയുന്നത്. ഇവിടെ വീഴ്ച സംഭവിച്ചത് ആര്‍ക്കാണ്. പോലീസിനും കെ.എസ്.ആര്‍.ടി.സി വിജിലന്‍സിനുമാണെന്ന് പ്രാഥമികമായി മനസ്സിലാകും. സംഭവം നടക്കുമ്പോള്‍ പാളയത്തേക്ക് മേയര്‍ വിളിച്ചെത്തിയ പോലീസ്, ഡ്രൈവര്‍ യദുവിനെ അറസ്റ്റു ചെയ്ത് പോലീസ് ജീപ്പിലാണ് കൊണ്ടു പോയത്. ബസ് പാളയത്ത് സി.സി ചെയ്ത് ഒതുക്കിയിടുകയും ചെയ്തു. പിന്നീട് രാത്രി ഒരു മണിയോടെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എത്തിയാണ് ബസ് കൊണ്ടുപോയത്.

ഇതിനിടയില്‍ ബസിനുള്ളിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും മെമ്മറി കാര്‍ഡ് നഷ്ടപ്പെടാന്‍ യാതൊരു സാദ്ധ്യതയുമില്ല. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മെമ്മറികാര്‍ഡ് ഇളക്കി എടുക്കാന്‍ നല്ലൊരു മെക്കാനിക്കിന് വേണ്ടത് അരമണിക്കൂറാണ്.(ബസിനുള്ളില്‍ മെമ്മറി കാര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താനാകാത്തതു കൊണ്ടാണ് പറയാന്‍ കഴിയില്ല). എങ്കിലും ബസിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ക്യാമറയില്‍ സത്യം തെളിഞ്ഞിട്ടുണ്ടാകും എന്നതിനാല്‍ ആ മെമ്മറി കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടാന്‍ പാടില്ലെന്ന് ആരോ ആഗ്രഹിച്ചിട്ടുണ്ട്.

അതാരെന്നാണ് അറിയേണ്ടും കണ്ടു പിടിക്കേണ്ടതും. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ്, പോലീസ് സിസി ചെയ്ത ബസ് റിലീസ് ചെയ്ത് തമ്പാനൂരിലെ ഗ്യാരേജിലേക്ക് കൊണ്ടു പോയപ്പോള്‍, ബസ് വിശദമായി പരിശോധിച്ചില്ല എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കാരണം, പോലീസ് സി.സി ചെയ്ത വാഹനമാണ്. സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് പരിശോധിച്ചിട്ടേ, പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും വാഹനം കൈപ്പറ്റേണ്ടിയിരുന്നുളളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. ബസ് സി.സി ചെയ്ത് ഡ്രൈവറെ അറസ്റ്റു ചെയ്തപ്പോള്‍ ബസിനുളളില്‍ എന്തൊക്കെയുണ്ടെന്ന് പോലീസ് പരിശധിച്ചിട്ടില്ല.

ReadAlso:

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂരിലേക്ക് മെട്രോ വരില്ല; സുരേഷ് ഗോപി

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

സി.സി ചെയ്ത വാഹനം സംഭവ സഥലത്തു നിന്നും മാറ്റി ഇടുക മാത്രമാണ് ചെയ്തത്. ഈ ഭാഗത്ത് സി.സി.ടി.വി ക്യാമറയുമില്ല. ബസ് പോലീസ് സി.സി ചെയ്ത ശേഷം, കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എത്തി റിലീസ് ചെയ്തുകൊണ്ടു പോകുന്നതിനിടയിലെ സമയത്ത് ബസില്‍ നിന്നും മെമ്മറി കാര്‍ഡ് ഇളക്കിയെടുക്കാന്‍ യാതൊരു സാധ്യതയും ഇല്ല. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ നിന്നുമായിരിക്കും മെമ്മറി കാര്‍ഡ് പോയതെന്നാണ് സംശയം. അങ്ങനെയെങ്കില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ അറിയാന്‍, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്. വലവിരിച്ചാലും, ചൂണ്ടയിട്ടാലും കള്ളനെ കിട്ടില്ലെന്നുറപ്പാണ്.

ബസ് പിന്നീട് തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഓടുകയും ചെയ്തിട്ടുണ്ട്. നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റു കഴിഞ്ഞിറങ്ങിയതില്‍ ഒന്നാണ് ഇത്. നാല് ബസുകളിലും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്. ഈ ബസില്‍ മാത്രം സി.സി.ടി.വി ക്യാമറയുടെ മെമ്മറികാര്‍ഡിന് എന്തു പറ്റിയെന്നാണ് ആര്‍ക്കും മനസ്സിലാകാത്തത്. മെമ്മറി കാര്‍ഡ് കിട്ടിയാല്‍ സംഭവ സമയത്ത് വാഹനത്തിനും, പുറത്തു സംഭവിച്ച കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ഇത് മനസ്സിലാക്കിയ കൂര്‍മ്മ ബുദ്ധിക്കാരനാണ് മെമ്മറികാര്‍ഡ് ഇളക്കിയെടുത്തതിനു പിന്നില്‍.

നിലവില്‍ ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാരാകെ സംശത്തിന്റെ നിഴലിലാണ്. മെമ്മറി കാര്‍ഡിന്റെ ആവ്യക്കാര്‍ അവരാണല്ലോ എന്നതാണ് കാര്യം. ദിവസ വേതനക്കാരനായ യദുവിന് മെമ്മറികാര്‍ഡ് ഊരാനുള്ള സമയമോ, സാങ്കേതിക സംവിധാനമോ ഇല്ല എന്നത് ഉറപ്പാണ്. അപ്പോള്‍ മെമ്മറി കാര്‍ഡ് ഊരിയവന്‍ ആരാണോ, അവന്‍ തന്നെ തിരിച്ചു കൊടുക്കേണ്ടതാണെന്നു മാത്രമേ പറയാന്‍ കഴിയൂ. അതിപ്പോ, ഓരോ ആചാരങ്ങളാകുമ്പോള്‍ എങ്ങനാ പിള്ളേച്ചാ തിരിച്ചു കൊടുക്കുന്നതെന്നാകും ഊരിയെടുത്തവന്റെ ചിന്ത.

Tags: MAYOR ARYA RAJENDRANKSRTC ISSUEDRIVER YADU

Latest News

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies