കെജ്‌രിവാളിന്‍റെ ജാമ്യഹർജി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹ‍ര്‍ജിയിൽ വെള്ളിയാഴ്ച ഉത്തരവുണ്ടാകും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.

ഇഡിയുടെ അറസ്റ്റ് ചോദ്യംചെയ്താണ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യം അനുവദിക്കണമെന്നും കെജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെടുന്നു.

കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കുമെന്ന സൂചന വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി നല്‍കിയിരുന്നു. പുറത്തിറങ്ങിയാല്‍ കെജ്‌രിവാള്‍ ഓഫീസില്‍ പോവുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ആം ആദ്മിയില്‍ (സാധാരണക്കാര്‍) നിന്ന് വ്യത്യസ്തനല്ല മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രചാരണത്തിന് ജാമ്യം നല്‍കിയാല്‍ വിളവെടുപ്പു കാലത്ത് തടവുകാരായ കര്‍ഷകര്‍ക്കും അതേ ആനുകൂല്യം കൊടുക്കുമോയെന്നും കേന്ദ്രം ചോദിച്ചു.

എന്നാല്‍, ഈ താരതമ്യം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളവെടുപ്പ് നാല് മാസം കൂടുമ്പോഴുണ്ടാകാം. പൊതു തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ്. മാത്രവുമല്ല, കെജ്‌രിവാള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയൊന്നുമല്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ ഇടക്കാല ജാമ്യം പരിഗണിക്കുകയേ ഇല്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി. ഇതൊരു പ്രത്യേക സാഹചര്യമായതുകൊണ്ടുമാത്രമാണ് ഇടക്കാല ജാമ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.