Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

അവള്‍ പിടഞ്ഞിട്ടുണ്ടാകും: നാണം കുണുങ്ങിയുടെ സിനിമാക്കൊല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2024, 06:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കൊലപാതകിയെ കോടതി ശിക്ഷിക്കുമ്പോള്‍ ആയിരം കൊലപാതകങ്ങള്‍ നാടിന്റെ പലയിടങ്ങളില്‍ ആസൂത്രണം ചെയ്യപ്പെടുകയാണ്. ഓരോ ദിവസവും പുലരുമ്പോള്‍ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ കണികണ്ടാണ് കേരളം ഉണരുന്നത്. പത്രങ്ങളില്‍, ചാനലുകളില്‍ സോഷ്യല്‍ മീഡിയകളില്‍ അങ്ങനെ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുകയാണ് കൊലപാതകങ്ങള്‍. കേരളത്തെ ഞെട്ടിച്ച വിഷ്ണുപ്രിയ കൊലപാതക കേസിലെ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. പത്തു വര്‍ഷം അധിക തടവും വിധിച്ചിരിക്കുന്നു. വിധികേട്ട ശ്യാംജിത്ത് പ്രസന്ന വദനനായാണ് കോടതിയില്‍ നിന്നും ജയിലിലേക്ക് പോയത്.

കേരളത്തിന്റെ യുവത്വങ്ങള്‍ കൊലപാതക പരമ്പരയുടെ കണ്ണി ചേരലിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം കരമനയിലും മൃഗീയമായ കൊലപാതകം നടന്നിരുന്നു. അങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലും കൊലപാതകങ്ങള്‍ പെരുകുകയാണ്. അസാമാന്യ ധൈര്യശാലി ആയിരിക്കണം കൊലപാതകം നടത്തുന്നയാള്‍ എന്നത്, ഒരു ക്രെഡിറ്റാണ്. മരിക്കുന്നവന്‍ സകല വേദനകളും അനുഭവിക്കുമ്പോള്‍ കൊല്ലുന്നവന് അത് ആസ്വദിക്കാനാവണം. അങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതിന്റെ റിസര്‍ച്ചാണ് ഓരോ കൊലപാതകത്തിനു പിന്നിലും കാണാനാകുന്നത്. ഇത്തരം കൊലപാതകങ്ങളുടെ പാഠപുസ്തകമാണ് അധുനിക സിനിമകള്‍. സൈക്കോ ത്രില്ലര്‍ എന്നൊരു പ്രത്യേക വിഷയം തന്നെ എടുത്ത് സിനിമയാക്കുന്ന സൈക്കോ സംവിധായകര്‍ വരെയുണ്ട് കേരളത്തില്‍.

ഇവര്‍ ഇവരുടെ സിനിമ വിജയിക്കണം എന്നതിനപ്പുറം, കൊലപാതകത്തിനായി തയ്യാറാക്കപ്പെടുന്ന പുതിയ മെത്തേഡുകള്‍ ചെറുപ്പക്കാരെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു സൈക്കോ ത്രില്ലര്‍ സിനിമയ്ക്കു സമാനമായ രീതിയിലാണ് ശ്യാംജിത്ത് വിഷ്ണു പ്രിയയെ കൊന്നത്. കോഴിയെ കൊല്ലുന്നതും, പശുവിനെ അറുക്കുന്നതുമൊക്കെ ഇറച്ചിക്കു വേണ്ടിയാണെങ്കില്‍ മനുഷ്യനെ കൊല്ലുന്നത് പകതീര്‍ക്കാന്‍ വേണ്ടി മാത്രമാണ്. ഇവിടെയും അതാണ് സംഭവിച്ചത്. തീരാത്ത പക കൊലപാതകത്തിന്റെ രൂപവും ഭാവവും നെയ്‌തെടുത്തു. പ്രണയ വൈരാഗ്യത്താല്‍ 23 വയസ്സുകാരിയെ അരുംകൊലയ്ക്കിരയാക്കിയ പ്രതി ശ്യാംജിത്ത്, കോടതി കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നിന്നത് എന്തോ വലിയ കാര്യം ചെയ്തതു പോലെയാണ്.

വിചാരണാ വേളയിലും കുറ്റബോധത്തിന്റെ ലാഞ്ചന പോലും ശ്യാംജിത്തിനെ അലട്ടിയിരുന്നില്ല എന്നാണ് തലശേരി കോടതിയിലെ അഭിഭാഷകരും ഇയാളെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്ന പോലീസും പറയുന്നത്. വിഷ്ണുപ്രിയയയെ കൊല്ലാന്‍ ആസൂത്രണം ചെയ്തത് ‘അഞ്ചാം പാതിരാ’ സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അഞ്ചാം പാതിരായിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താന്‍ വിഷ്ണുപ്രിയയുടെ വള്ള്യായിയിലെ വീട്ടിലെത്തിയത്. അഞ്ചാം പാതിരാ എന്ന ക്രൈം സിനിമ പ്രതി പല തവണ കണ്ടത് കൊലപാതക ആസൂത്രണത്തിന് സഹായകമായെന്ന മൊഴി കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ReadAlso:

തലയില്ലാത്ത സ്ത്രീയുടെ നഗ്നമായ മൃതദേഹം ഓടയില്‍ കണ്ടെത്തി

ബെംഗളൂരു കൊലപാതകം: വീട്ടുടമയെ കൊലപ്പെടുത്തി മാല കവർന്ന കേസിൽ വാടകക്കാരായ ദമ്പതികൾ അറസ്റ്റിൽ

റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.35 കോടിയുടെ തട്ടിപ്പ്; മലയാളികൾക്കെതിരെ കേസ്

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു; ഒരു വർഷത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ഭാര്യയും കാമുകനും പിടിയിൽ

കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തില്‍ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാര്‍ത്തയായിരുന്നു. വിഷ്ണുപ്രിയ അര്‍ഹിക്കുന്ന ശിക്ഷയാണ് താന്‍ നല്‍കിയതെന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രതിയുടെ നിലപാട്. തനിക്ക് ഇപ്പോള്‍ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്.

വിഷ്ണുപ്രിയയെ കൊന്നതിങ്ങനെ

2022 ഒക്ടോബര്‍ രണ്ട്. കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ ആണ്‍സുഹൃത്തിനെ വീഡിയോകോള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ‘ശ്യാമേട്ടന്‍ വന്നിട്ടുണ്ട്, എന്നെ എന്തെങ്കിലും ചെയ്യും…’ എന്ന് വിഷ്ണുപ്രിയ ആണ്‍സുഹൃത്തിനോട് ഭത്തോടെ പറഞ്ഞു. 17 സെക്കന്റ് ആണ്‍സുഹൃത്ത് ശ്യാംജിത്തിനെ വീഡിയോ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിര്‍ണായകമായത്. ശ്യാംജിത്ത് കൈയില്‍ കരുതിയ ചുറ്റികകൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. ബോധംകെട്ട വിഷ്ണുപ്രിയയുടെ കഴുത്തിലെയും കൈയ്യിലെയും കാലിലെയും ഞരമ്പുകള്‍ എല്ലാം മുറിച്ചു. രക്തം വാര്‍ന്നൊഴുകുമ്പോള്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ നെഞ്ചിലും വയറ്റിലും തുരുതുരാ കുത്തിപ്പരിക്കേല്‍പ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

ഇതില്‍ 17 മുറിവുകള്‍ വിഷ്ണുപ്രിയ മരിച്ചതിനു ശേഷമാണ് ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഡിയോകോള്‍ കട്ടായതോടെ വിഷ്മുപ്രിയയുടെ ആണ്‍സുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പോലീസുകാരനെ അറിയിച്ചു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. ശ്യാംജിത്തിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പോലീസിനു വ്യക്തമായി. പോലീസ് എത്തുമ്പോള്‍ അച്ഛന്റെ ഹോട്ടലില്‍ സഹായിയായി നില്‍ക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താന്‍ കൃത്യം ചെയ്‌തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ പിറ്റേന്ന് കുളത്തില്‍നിന്ന് കണ്ടെത്തി.

കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയില്‍നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂര്‍ ടൗണിലെത്തിയതിന്റെയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് വന്നുപോയത് മൂന്നുപേര്‍ കണ്ടിരുന്നു. വീഡിയോ കോളില്‍ ആണ്‍സുഹൃത്തിന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. ദൃക്‌സാക്ഷിയില്ലാത്ത കേസാണ് പോലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോണ്‍കോള്‍ റെക്കോര്‍ഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ശ്യാംജിത്തെന്ന നാണംകുണുങ്ങി

നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയും അച്ഛനെ ഹോട്ടല്‍ നടത്തിപ്പില്‍ സഹായിക്കുകയും ചെയ്തിരുന്ന ശ്യാംജിത്തെന്ന നാണം കുണുങ്ങിയായ യുവാവിന് എങ്ങനെ ഇത്ര മാത്രം ക്രൂരനാവാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്. കൊവിഡ് അടച്ചുപൂട്ടല്‍ കാലത്ത് സഹോദരിയുടെ സഹപാഠിയുമായി അവിചാരിതമായാണ് വിഷ്ണുപ്രിയ പരിചയപ്പെടുന്നത്. പിന്നീട് അത് കടുത്ത പ്രണയബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. മൊബൈല്‍ ഫോണിലൂടെയും നേരിട്ടു കണ്ടും ശ്യാംജിത്തുമായി പ്രണയത്തിലാകുമ്പോള്‍ വിഷ്ണുപ്രിയയും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല, ആ ബന്ധം തന്റെ ജീവനെടുക്കാനുള്ളതാണെന്ന്.

വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായിരുന്നു പ്രതി ശ്യാംജിത്ത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തില്‍ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാര്‍ഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാന്‍ വിഷ്ണുപ്രിയ തീരുമാനിക്കുകയായിരുന്നു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാന്‍ ശ്യാംജിത്ത് തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി പരിചയപ്പെടുന്നത്. ഇവര്‍ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രംഗത്തെത്തി. വിഷ്ണുപ്രിയയെയും ആണ്‍സുഹൃത്തിനെയും നേരില്‍കണ്ട് ബന്ധം പിരിയാന്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വര്‍ധിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Tags: PANOORVISHNU PRIYA MURDERSYAMJITH

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies