India

കനത്ത കാറ്റും മഴയും: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് നിലംപതിച്ചു; നാല് മരണം, 59 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സംഘമടക്കം സ്ഥലത്തുണ്ട്. 67 വരെ ഇതുവരെ രക്ഷിച്ചതായി എൻഡിആർഎഫ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയിലെ പോലീസ് ഗ്രൗണ്ട് പെട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്‍റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടമുണ്ടാക്കിയ പരസ്യ ബോർഡ് സ്ഥാപിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് പരസ്യ ബോർഡ് സ്ഥാപിച്ചത്. ഈഗോ മീഡിയ എന്ന കമ്പനിയാണ് ബോർഡ് സ്ഥാപിച്ചത്. പരസ്യബോർഡ് അനധികൃതമെന്ന് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.