India

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർ‌ക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. പാകിസ്ഥാനിൽ നിന്നു വന്ന അഭയാർത്ഥികൾക്കാണ് പൗരത്വം നല്‍കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് അപേക്ഷിച്ചവർക്ക് രേഖകൾ കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു, ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.

അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകൾ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുത്തു. പൂർണമായും ഓൺലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡൽഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നൽകിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേതന്നേ മാര്‍ച്ച് 11ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നത്.

എന്നാൽ സിഎഎ നടപ്പാക്കിയാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാക്കൾ നുണ പ്രചാരണം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നിയമം നലവിൽ വന്നതിനാൽ രാജ്യത്തെ മുസ്‌ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

1955ലെ പൗരത്വഭേദഗതി നിയമം ഭേദഗതി വരുത്തിയതാണ് ഇന്ന് നടപ്പിലാക്കി തുടങ്ങിയ നിയമം. 2014 ഡിസംബർ 31ന് മുൻപ് പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി,ജൈന, ക്രിസ്‌ത്യൻ വിഭാഗത്തിൽ പെട്ടവർക്കാണ് പൗരത്വം ലഭിക്കുക. മുൻപ് 11 വർഷത്തോളം രാജ്യത്ത് കഴിഞ്ഞവർക്കാണ് ലഭിക്കുകയെങ്കിൽ പൗരത്വ ഭേദഗതി നിയമത്തോടുകൂടി ഇത് ആറ് വർഷമായി ചുരുങ്ങിയിട്ടുണ്ട്.

നാലുവർഷം മുൻപ് ബിൽ പാസാക്കിയിരുന്നെങ്കിലും കടുത്ത എതിർപ്പിനെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ. 2014 ഡിസംബര്‍ 31ന്‌ മുമ്പ് ഇന്ത്യയിലേക്ക് വന്നവർക്കാണ് സി.എ.എ പ്രകാരം പൗരത്വം നൽകുക. അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനങ്ങളും കേന്ദ്രം സജ്ജമാക്കിയിരുന്നു.

അതേസമയം കേരള സർക്കാരും മുസ്ളീം ലീഗും സിഎഎയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് നൽകിയിരിക്കവെയാണ് ഇന്ന് 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

Tags: NDACAA