Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ആരാധകരുടെ പൊങ്കാല തീര്‍ന്നില്ല: പരാതി ഉന്നയിച്ച ദിലീപ് ഡിസൂസ കണ്ടം വഴി ഓടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 23, 2024, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബൗണ്ടറികള്‍ അതിരു തീര്‍ക്കുന്ന ക്രിക്കറ്റ് മൈതാനങ്ങളില്‍, തനിക്കുനേരെ വരുന്ന ബോളിന്റെ വേഗതയ്ക്കനുസരിച്ച് ബാറ്റ് തിരിക്കുന്ന ബുദ്ധിമാനായ കളിക്കാരനാണ് സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. ആ പേര് കോടിക്കണക്കിന് ജനങ്ങളാണ് എല്ലാ ദിവസവും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. മക്കളെയും, ചെറുമക്കളെയും, സച്ചിനെ പോലെ കളിക്കണമെന്നും, അതുപോലെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന ഒരു തലമുറതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്രയേറെ സ്വാധീനം ചെലുത്തിയ മനുഷ്യനാണ് സച്ചിന്‍. ആ സച്ചിന്റെ പേരില്‍ പരാതി ഉന്നയിച്ച ഒരു അയല്‍വാസിയുടെ അവസ്ഥയാണ് അതി ദയനീയമായി തുടരുന്നത്.

സച്ചിനെതിരേ പരാതി ഉന്നയിച്ച് എക്‌സില്‍ പോസ്റ്റിട്ടത് ഈ മാസം പതിനൊന്നിനാണ്. എന്നാല്‍, 12 ദിവസം കഴിഞ്ഞിട്ടും ദിലീപ് ഡിസൂസ എന്ന അല്‍വാസിയുടെ എക്‌സ് അക്കൗണ്ടില്‍ പൊങ്കാല തീര്‍ന്നിട്ടില്ല. ആഗോള പൊങ്കാലയാണ് നടക്കുന്നത്. ആരാധകരെ അത്രയേറെ വേദനിപ്പിച്ച പരാതിയായിരുന്നു അത്. ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് ദിലീപ് ഡിസൂസയെന്നയാളുടെ പരാതി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

രാത്രി കാലങ്ങളില്‍ സച്ചിന്റെ വീടിന് മുന്നില്‍ സിമന്റ് കുഴയ്ക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുവെന്നും ഇതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന പരാതി. മാന്യമായും ന്യായമായുമുള്ള സമയത്ത് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സച്ചിന്‍ ഇടപെട്ട് നിര്‍ദേശിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. പക്ഷെ, ഈ പരാതിയോട് സച്ചിന്‍ പ്രതികരിച്ചിട്ടില്ല ഇതുവരെ. എന്താണ് അവിടെ സംഭവിച്ചതെന്ന് ആര്‍ക്കും അറിയാനും പാടില്ല. സച്ചിന്റെ വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നും അവിടുള്ളവര്‍ പറയാതെ അറിയാനും കഴിയില്ല.

എന്നാല്‍, ആര്‍ക്കും ഒരു പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന നിഷ്‌കര്‍ഷയോടെയാണ് സച്ചിന്റെ സാമൂഹ്യ ഇടപെടലുകള്‍. എക്‌സില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് പന്ത്രണ്ടു ദിവസം കഴിഞ്ഞിട്ടും ആരാധകര്‍ക്ക് കലിയടങ്ങിയിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈ വിഷയത്തില്‍ ഇനി സച്ചിനു പോലും ഇടപെടാനാകില്ല. പ്രശ്‌നം ഏറ്റെടുത്ത ആരാധകര്‍ ദിലീപ് ഡിസൂസയെ തലങ്ങും വിലങ്ങും പൊങ്കാലയിടുന്നത് തുടരുകയാണ്. പൊങ്കാലകള്‍ ഏറ്റു വാങ്ങാന്‍ ദിലീപ് ഡിസൂസയ്ക്ക് ഇനിയുമൊരു അക്കൗണ്ട് തുറക്കേണ്ടി വരുമെന്നാണ് ചിലരുടെ കമന്റുകള്‍.

ReadAlso:

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

ബിടിഎസ് ആരാധകർക്ക് വമ്പൻ സർപ്രൈസ് ആയി ജങ്കൂക്ക് ഇന്ത്യയിലേക്ക്: ഗോൾഡൻ’ എക്സിബിഷൻ മുംബൈയിൽ

സച്ചിന്റെ അയല്‍വാസി ഈ മാസം പതിനൊന്നിന് എക്‌സ് അക്കൗണ്ടില്‍ ഇട്ട പരാതി പോസ്റ്റ് ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട സച്ചിന്‍, സമയം രാത്രി 9 മണിയായെന്നും ബാന്ദ്രയിലെ വീടിന് മുന്നില്‍ സിമെന്റ് മിക്സെര്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് വലിയ ശബ്ദമുണ്ടാക്കുകയാണെന്നും ദിലീപ് എക്സില്‍ കുറിച്ചു. പണിക്കാരോട് ന്യായമായ സമയത്ത് ജോലി ചെയ്യാന്‍ പറയാമോയെന്നും എക്സില്‍ ചോദിച്ചിട്ടുണ്ട്’. വെറുതെ ആളാകാനും പ്രശ്സതനാകാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പ്രശ്നത്തിന് പരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പൊലീസില്‍ പരാതി പറയണമെന്നും പത്ത് മണിവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും ആരാധകര്‍ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്.

ആരാണ് സച്ചിന്‍ ?

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്. 1973 ഏപ്രില്‍ 24ന് മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്‌മിണ്‍ കുടുംബത്തിലാണ് സച്ചിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു മറാത്തി സാഹിത്യകാരന്‍ കൂടിയായിരുന്ന രമേഷ് ടെണ്ടുല്‍ക്കര്‍. തന്റെ ഇഷ്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്‍ എന്ന പേരിലെ സച്ചിന്‍ എന്ന നാമം തന്റെ മകനു നല്‍കി. ടെണ്ടുല്‍ക്കറുടെ മൂത്ത ജ്യേഷ്ഠന്‍ അജിത്, സച്ചിനെ ക്രിക്കറ്റ് കളിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു. അജിതിനെ കൂടാതെ സച്ചിന് നിതിന്‍ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രിക്കറ്റ് ഐക്കണ്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കാലത്തെ ഏറ്റവും സമ്പൂര്‍ണ്ണ ബാറ്റര്‍ ആയിരുന്നു. എക്കാലത്തെയും മികച്ച റണ്‍ നിര്‍മ്മാതാവ്. പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറില്‍. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറില്‍ നിന്ന് സച്ചിന്‍ പഠിച്ചത്. തന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ സച്ചിന്‍ എം.ആര്‍.എഫ് പേസ് അക്കാദമിയില്‍ പേസ് ബൗളിംഗില്‍ പരിശീലനത്തിന് ചേര്‍ന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

ചെറുപ്പകാലത്ത് സച്ചിന്‍ അനേകം മണിക്കൂറുകള്‍ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാല്‍ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ പരിശീലകന്‍ സ്റ്റമ്പിന്റെ മുകളില്‍ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളര്‍ക്ക് ആ നാണയം സമ്മാനം നല്‍കുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയില്‍ ആര്‍ക്കും സച്ചിനെ പുറത്താക്കാന്‍ പറ്റിയില്ലെങ്കില്‍ കോച്ച് ആ നാണയം സച്ചിനും നല്‍കുമായിരുന്നു. പിന്നീട് സച്ചിന്‍ പറഞ്ഞത്, അക്കാലത്ത് കിട്ടിയ 13 നാണയങ്ങള്‍ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങള്‍ എന്നാണ്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിന്‍ 1988-ലെ ഹാരിസ് ഷീല്‍ഡ് ഗെയിംസില്‍, 664-റണ്‍സ് എന്ന ഒരു റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കി. ആ ഇന്നിംഗ്‌സില്‍ സച്ചിന്‍ 320- റണ്‍സില്‍ അധികം നേടി. അതുപോലെ ആ സീരീസില്‍ ആയിരത്തിലധികം റണ്‍സും. 2006-ല്‍ ഹൈദരാബാദുകാരായ 2 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ റണ്‍സ് മറി കടക്കുന്നതു വരെ അതൊരു ലോക റെക്കോര്‍ഡ് ആയിരുന്നു. സച്ചിന് 14 വയസ്സുള്ളപ്പോള്‍ സുനില്‍ ഗവാസ്‌കര്‍ താന്‍ ഉപയോഗിച്ച അള്‍ട്രാ ലൈറ്റ് പാഡുകള്‍ സച്ചിന് സമ്മാനമായി നല്‍കി.

1995ല്‍ സച്ചിന്‍ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകള്‍ ഡോ. അഞ്ജലി എന്ന ശിശുരോഗവിദഗ്ദ്ധയെ വിവാഹം ചെയ്തു. അതൊരു പ്രണയവിവാഹമായിരുന്നു. സച്ചിനേക്കാള്‍ ആറു വയസ്സ് മുതിര്‍ന്ന യുവതിയായിരുന്നു ഡോ. അഞ്ജലി. ഇവര്‍ക്ക് രണ്ടു മക്കള്‍. സാറ അര്‍ജ്ജുന്‍. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഏറ്റവും ശുദ്ധമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു: തികഞ്ഞ സന്തുലിതാവസ്ഥ, ചലനത്തിന്റെ സമ്പദ്വ്യവസ്ഥ, സ്‌ട്രോക്ക് ഉണ്ടാക്കുന്നതിലെ കൃത്യത, കൂടാതെ പ്രതിഭകളായ ബാറ്റര്‍മാര്‍ക്ക് മാത്രം നല്‍കുന്ന അദൃശ്യമായ ഗുണം – പ്രതീക്ഷ. അയാള്‍ക്ക് ഒരു സിഗ്‌നേച്ചര്‍ സ്‌ട്രോക്ക് എല്ലാ കളികളിലും ഉണ്ടാകും.

സച്ചിന്റെ കളിയില്‍ പ്രകടമായ പോരായ്മകളൊന്നും ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം (പ്രഷര്‍ താങ്ങാനുള്ള കഴിവ്, സ്ലിപ്പിലെ ക്യാച്ച് ഇതുരണ്ടുമായിരുന്നു അദ്ദേഹത്തെ വല്ലാതെ കുഴക്കിയിട്ടുള്ളതെന്ന് മനസ്സിലാകും). അദ്ദേഹത്തിന് വിക്കറ്റിന് ചുറ്റും, രണ്ട് കാലുകളിലും സ്‌കോര്‍ ചെയ്യാനും, എല്ലാ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ തന്റെ കളിയെ മയപ്പെടുത്താനും, ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ സാഹചര്യങ്ങളിലും റണ്‍സ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ചില മികച്ച പ്രകടനങ്ങള്‍ പ്രബല ടീമായ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു. WACAയിലെ മിന്നല്‍ വേഗത്തിലുള്ള പിച്ചില്‍ 19 വയസ്സുകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി ആ രാജ്യത്ത് ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

തന്റെ ആദ്യടെസ്റ്റ് അരങ്ങേറ്റം നടത്തുമ്പോള്‍ അദ്ദേഹത്തിന് 16 വയസ്സ് മാത്രം പ്രായം. ആ കളിയില്‍ വഖാര്‍ യൂനിസ് എറിഞ്ഞബോള്‍ മുഖത്ത് കൊണ്ടെങ്കിലും ബാറ്റിംഗ് തുടര്‍ന്നു. സച്ചിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി, ഓള്‍ഡ് ട്രാഫോര്‍ഡിലെ ഒരു മാച്ച് സേവിംഗ് സെഞ്ച്വറിയായിരുന്നു. അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോഴായിരുന്നു ഇത് സാധിച്ചത്. 25 വയസ്സ് തികയുന്നതിന് മുമ്പ് അദ്ദേഹത്തിന് 16 ടെസ്റ്റ് സെഞ്ചുറികള്‍ കരിയറില്‍ കുറിക്കാന്‍ കഴിഞ്ഞതും അത്ഭുതമാണ്. 2000ല്‍ അദ്ദേഹം 50 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യത്തെ ബാറ്ററായി. 2008ല്‍ അദ്ദേഹം ബ്രയന്‍ലാറയെ മറികടന്നു.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 37 വയസ്സില്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി. 2012ല്‍, തന്റെ 39-ാം ജന്മദിനത്തിന് ഒരു മാസം മാത്രം ശേഷിക്കെ, 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. ആ വര്‍ഷം അവസാനം ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013 നവംബര്‍ 16ന്, വെസ്റ്റ് ഇന്‍ഡീസിനെതിരായ അവിസ്മരണീയമായ 200-ാം ടെസ്റ്റിന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹം ഇപ്പോഴും തുടരുന്നു.

 

Tags: Sachin TendulkarDILEEP DISUSASACHIN HOUSEISSUE WITH DILEEP DISUSAMASTER BLASTERSACHIN RAMESH TENDULKARSARA TENDULKARANJALI SACHINസച്ചിന്‍ തെണ്ടുല്‍ക്കര്‍

Latest News

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies