India

ഉത്തര്‍പ്രേദശില്‍ വീണ്ടും മുസ്ലീം പുരോഹിതര്‍ കൊല്ലപ്പെട്ടു; പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം, മൂന്ന് പേരാണ് കൊല്ലപ്പെട്ടത്

യോഗി അദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്നതും, രാജ്യത്തിന്റെ ഹിന്ദി ഹൃദയ ഭൂമിയെന്ന് പരക്കേ വിശേഷണമുള്ള ഉത്തര്‍ പ്രദേശില്‍ വീണ്ടും മുസ്ലീം പുരോഹിതരെ കൊല ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഒരാഴ്ചയ്ക്കിടെ മൂന്ന് മുസ്ലീം പുരോഹിതന്മാരെയാണ് യുപിയില്‍ കൊല്ലപ്പെട്ടത്. മൂന്ന് കൊലപാതകങ്ങള്‍ തമ്മിലും ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും വ്യാപക പ്രതിഷേധമാണ് യുപിയിലെ പല പ്രദേശത്തും ഉയരുന്നത്.

ആദ്യ കൊലപാതകം നടന്നത് ജൂണ്‍ എട്ടിന് യുപിയിലെ പ്രതാപ്ഗഡില്‍ നിന്നുമായിരുന്നു. ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറിയും പുരോഹിതനുമായ മൗലാന ഫാറൂഖ് (67) ജൂണ്‍ 8 സോനന്‍പിലൂര്‍ വെച്ചാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടക്കുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് മറ്റു രണ്ട് ഇസ്ലാമിക പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നത്. മൊറാദാബാദില്‍ വെടിയേറ്റാണ് പുരോഹിതന്‍ കൊല്ലപ്പെട്ടത് വെടിയേറ്റത്. വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത് ഷാംലിയിലെ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മൊറാദാബാറിലെ ബെന്‍സിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൗലാന മുഹമ്മദ് അക്രത്തിന്റെ മൃതദേഹം വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വെടിയേറ്റ നിലയില്‍ ഉപക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 40 കാരനായ മൗലാന അക്രം കഴിഞ്ഞ 15 വര്‍ഷമായി ബെന്‍സിയ ഗ്രാമത്തിലെ പ്രാദേശിക പള്ളിയിലെ ഇമാമായിരുന്നു. രാംപൂര്‍ സ്വദേശിയായ അദ്ദേഹം ഇമാമായാണ് ഇവിടേക്ക് എത്തിയത്. ചൊവ്വാഴ്ച രാവിലെയുള്ള നമസ്‌കാരത്തിന് മൗലാന അക്രം എത്താത്തത് കണ്ട് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെയുള്ള കെട്ടിടത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

അതേസമയം ഷാംഷി ജില്ലയിലെ മുസ്ലിം പുരോഹിതനായ ഫസ്ലുര്‍ റഹ്‌മാന്റെ മൃതദേഹം തലയറുത്ത നിലയില്‍ വനപ്രദേശത്താണ് കണ്ടെത്തിയത്. 58 കാരനായ ഇമാമിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ജിന്‍ഝാനയ്ക്ക് സമീപമുള്ള ബല്ലാ മജ്ര ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘ശരീരത്തില്‍ നിന്നും തല വെട്ടിമാറ്റിയ നിലയിലായിരുന്നു. 500 മീറ്റര്‍ അകലെയാണ് ശരീരഭാഗങ്ങള്‍ ഉണ്ടായിരുന്നത്.’ഷാംലി എസ്.പി അഭിഷേക് ഝാ പറഞ്ഞു. അതേസമയം ഇമാമിന്റെ മകന് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണ് ഇദ്ദേഹത്തിന്റെ മകനെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പ്രതാപ്ഗഡിലെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറിയും പുരോഹിതനുമായ മൗലാന ഫാറൂഖ് ഇക്കഴിഞ്ഞ ശനിയാഴ്ച സോന്‍പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നെലായായിരുന്നു ആക്രമണം. പ്രതാപ്ഗഡിലെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് ഫാറൂഖിനെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 8-ന് സോന്‍പൂര്‍ ഗ്രാമത്തില്‍ അയല്‍വാസിയായ ചന്ദ്രമണി തിവാരിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ കോടാലിയും ഇരുമ്പ് വടിയും ഉപയോഗിച്ച് മൗലാനയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ പറഞ്ഞു. മൗലാനയ്ക്ക് പ്രതിയെ അറിയാമായിരുന്നതിനാലും ജോലിയിലും സാമ്പത്തികമായും സഹായിച്ചിരുന്നതിനാലും തട്ടിപ്പിനിരയായയാള്‍ക്ക് സംശയം തോന്നിയില്ല, ഭൂമി, പണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിവാരിയെ വിളിച്ചപ്പോള്‍ പ്രതികള്‍ മൗലാനയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. . പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൗലാന അക്രത്തിന്റെ മൃതദേഹം ആദ്യം കണ്ടത് തന്റെ ഭാര്യയാണെന്ന് അയല്‍വാസിയായ യൂസഫ് പറഞ്ഞു. മൗലാനയെ ആരെങ്കിലും രാത്രി വൈകി ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. ‘മൗലാന അക്രം അയാളുടെ വീടിനടുത്ത് തന്നെയാണ് വെടിയേറ്റുവീണത്. മൃതദേഹം ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.. രാത്രിയില്‍ ആരോ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം വെടിവെച്ചു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.’ സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് ബറോറിയ പറഞ്ഞു. അദ്ദേഹം 15 വര്‍ഷമായി ഈ പള്ളിയുടെ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹവുമായി ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ സംഭവം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്,’ ഗ്രാമ പ്രധാന് മുഹമ്മദ് ജബ്ബാര്‍ പറഞ്ഞു. ഭാര്യയും ആറ് മക്കളും അടങ്ങുന്നതാണ് മൗലാനയുടെ കൂടുംബം.

അവസാനം നടന്ന രണ്ടു കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസുമായി ബന്ധപ്പെട്ട് ചിലരെ സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, സംഘപരിവാര്‍ മുസ്ലിങ്ങളോട് പക വീട്ടുവകയാണോ എന്ന ചോദ്യമുയര്‍ത്തി ഹൈദരാബാദ് എം.പിയും ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവുമായ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സംഭവത്തെ മുന്‍ നിര്‍ത്തി എക്‌സിലാണ് ഉവൈസി ഇക്കാര്യം ഉന്നയിച്ചന്ന്. മുസ്ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്ത എം.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിന് പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ചു.