India

കെജ്‌രിവാൾ ജയിലിൽ തുടരും; ഇഡി ഹര്‍ജിയിൽ വിധി 25ന്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

കെജ്‍രിവാളിന് ജാമ്യം നൽകിതിനെ എതിർത്ത് ഇന്ന് രാവിലെയാണ് ഇഡി ഹൈക്കോടയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് ഹൈക്കോടതിയുടെ നടപടി.

വിചാരണ കോടതിയുടെ നടപടിയിൽ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ എസ്.വി രവി വാദിച്ചപ്പോൾ വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകനായ അഭിഷേക് സിങ്‌വി വാദിച്ചു. എന്നിരുന്നാലും 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്‍രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.

റൗസ് അവന്യൂ കോടതിയിലെ അവധിക്കാലജഡ്ജി ന്യായ് ബിന്ദുവാണ് കെജ്‌രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഇ.ഡി സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം അന്തിമ ഉത്തരവിനായി മാറ്റിവെച്ചത്. വിധി പറയുന്നത് വരെ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.

ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്.

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് കേജരിവാളിന് ഇന്നലെ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ഡൽഹിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.