Crime

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ക്രൂരമർദനം ; 7 പേർ കസ്റ്റഡിയിൽ

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും, കൂട്ടാളിക്കും ക്രൂരമർദ്ദനം. പഞ്ചാബിൽ നിന്ന് ജയ്പൂരിലേക്ക് പോയ നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്ക്‌ നേരെയാണ് അക്രമം ഉണ്ടായത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് 20 ഓളം പേർ മർദ്ദിച്ചതായി ഡ്രൈവർ പറഞ്ഞു. 7 പേർ കസ്റ്റഡിയിലാണ്.

ഇരുവരുടെയും ഫോണുകളും അക്രമി സംഘം പിടിച്ചുപറിച്ചു. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളായ 29 കാരനായ സോനു ബിഷ്‌ണോയിയും 35 കാരനായ സുന്ദർ ബിഷ്‌ണോയിയുമാണ് ആക്രമണത്തിനിരകളായത്. വടികളുമായെത്തിയ ഒരു ജനക്കൂട്ടം ഇവരെ നിലത്തിട്ട് മർദിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ പോത്തുകളെ കടത്തുന്നതിനിടെ മൂന്ന് മുസ്ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയിരുന്നു.