Kerala

പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി പിടികൂടി; വിശദീകരണവുമായി സിപിഐഎം

പത്തനംതിട്ട: അടുത്തിടെ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾക്കെതിരേ കേസെടുത്ത് എക്സൈസ് പ്രതിയെ ജാമ്യത്തിൽ വിട്ടു.

അടുത്തിടെയാണ് പത്തനംതിട്ടയിൽ 62 പേർ സിപിഎമ്മിൽ ചേർന്നത്. ഇതിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ ഉൾപ്പെട്ടത് വലി‌യ വിവാദമായിരുന്നു. കഞ്ചാവുമായി പിടിയിലായ യദു കൃഷ്ണനും അന്ന് സിപിഎമ്മിൽ ചേർന്നിരുന്നു. മന്ത്രി വീണാ ജോർജ് ൾപ്പെടെ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഐഎം നേതൃത്വം രംഗത്തെത്തി. കഞ്ചാവുമായി യദുകൃഷ്ണനെ എക്‌സൈസ് പിടികൂടിയിട്ടില്ല എന്നാണ് സിപിഐഎമ്മിന്റെ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു. അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നത്. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മൂന്നു പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്.

യദുകൃഷ്ണനെ മാത്രം എക്‌സൈസ് ഓഫീസില്‍ നിര്‍ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു അറിയിച്ചു.