Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഒരു സാധാരണക്കാരന്റെ അസാധാരണ വളര്‍ച്ച: ആരാണ് കോടീശ്വരനായ ജയ് ചൗധരി ? /Extraordinary rise of a common man: Who is the billionaire Jai Choudhary

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 10:53 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അസാധാരണ വളര്‍ച്ചയുടെ പടവുകള്‍ കയറിയ മനുഷ്യരുടെ കഥകള്‍ എന്നും പ്രചോദനം നല്‍കുന്നവ തന്നെയാണ്. സ്വന്തം കഴിവിലും ആത്മവിശ്വാസത്തിലും മാത്രം മുതല്‍മുടക്കി ആരംഭിക്കുന്ന ബിസിനസ്സുകളെ ലോകത്തിന്റെ മുമ്പില്‍ എത്തിക്കുന്നവര്‍. അങ്ങനെയൊരു ബിസിനസ്സുകാരനാണ് സെഡ് സ്‌കേലര്‍ സി.ഇ.ഒ ജയ് ചൗധരി. 96,000 കോടി രൂപയുടെ ആസ്തിയാണ് ആ മനുഷ്യന് ഇപ്പോഴുള്ളത്. ആഗോള സൈബര്‍ സുരക്ഷാ സ്ഥാപനമാണ് സെഡ് സ്‌കേലര്‍. ഇന്ന് ലോകമാകെ ഈ പേരും പെരുമയും എത്തിപ്പെടുകയും അതിന്റെ സാരഥിയെ അത്യുന്നതിയില്‍ എത്തിച്ചിരിക്കുകയും ചെയ്യുന്നു. സംരംഭക മേഖലയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ചൗധരിയുടെ വളര്‍ച്ചയുടെ കഥ. ഓരോ കോടീശ്വരന്റെയും വളര്‍ച്ചയുടെ പിന്നിലും ദാരിദ്ര്യത്തിന്റെയും അലച്ചിലിന്റെയും ഭൂതകാലം ഉണ്ടാകും. ചൊധരിയുടെ കഥയും വിഭിന്നമല്ല. അത്തരം കഥകള്‍ തന്നെയാണ് പുതിയ സംരംഭകര്‍ക്ക് എന്നും പ്രചോദനം ആകേണ്ടതും, അറിയേണ്ടതും.

ആരാണ് ജയ് ചൗധരി ?

ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ പനോഹ് എന്ന കൊച്ചു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് ജയ് ചൗധരി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഭഗത്തും സുര്‍ജീത് ചൗധരിയും ചെറുകിട കര്‍ഷകരായിരുന്നു. മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ജയ് ചൗധരി. അയല്‍ ഗ്രാമമായ ധുസാരയിലെ ഹൈസ്‌കൂളില്‍ പഠിക്കാന്‍ ദിവസവും 4 കിലോമീറ്ററോളം നടന്നാണ് പോയിരുന്നത്. സ്വന്തം ഗ്രാമത്തില്‍ വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാല്‍ പലപ്പോഴും മരത്തിന്റെ ചുവട്ടിലാണ് താന്‍ പഠിച്ചതെന്നും ജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. താന്‍ ഒരുനാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായി മാറുമെന്ന് അന്നൊന്നും കണക്കു കൂട്ടിയിരുന്നില്ല. 1980ല്‍, 22-ാം വയസ്സില്‍, സിന്‍സിനാറ്റി സര്‍വകലാശാലയില്‍ ചേരുന്നതിനായി അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെ അദ്ദേഹം വ്യവസായ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടി.

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നിശ്ചയദാര്‍ഢ്യവും ഉറച്ച വിശ്വാസവുമുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയിക്കുന്നതില്‍ നിന്ന് തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ ശതകോടീശ്വരനും ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ Zscaler-sâ CEOയുമായ ജയ് ചൗധരി. നിങ്ങള്‍ ഏതുതരം കുടുംബത്തിലാണ് ജനിച്ചത്, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്കാലം എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും, സ്ഥിരമായ പരിശ്രമവും കഠിനാധ്വാനവും ശക്തമായ വിശ്വാസവും ജീവിതത്തില്‍ എന്തും നേടാന്‍ നിങ്ങളെ സഹായിക്കും. ഇന്ന്, ജയ് ചൗധരിയുടെ ആസ്തി 8.1 ബില്യണ്‍ ഡോളറാണ്. ഇത് അദ്ദേഹത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരില്‍ ഒരാളായും ലോകത്തിലെ 267-ാമത്തെ ധനികനാക്കുകയും ചെയ്തിരിക്കുന്നു.

നാസ്ഡാക്ക്-ലിസ്റ്റ് ചെയ്ത സ്ഥാപനത്തിന്റെ 42 ശതമാനം ഇന്ന് ചൗധരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടെന്നറിയുമ്പോള്‍ ആശ്ചര്യപ്പെടും. യുവാക്കളെ(പുതു സംരംഭകരെ) സംബന്ധിച്ചിടത്തോളം, ഒരു ചെറുപട്ടണത്തിലെ ആണ്‍കുട്ടിക്ക് എങ്ങനെ ലോകത്തിലെ ഏറ്റവും ധനികരും വിജയകരവുമായ ആളുകളില്‍ ഒരാളായി മാറാന്‍ കഴിയും എന്നതിന്റെ ആള്‍രൂപമായി മാറിയിരിക്കുന്നു ജയ് ചൗധരി. മഹത്തായ പ്രശസ്തിയും പണത്തിന്റെ നാഴികക്കല്ലുകളും ഭാഗ്യത്തില്‍ ജനിച്ചവര്‍ക്കും അവസരങ്ങളാലും വിഭവങ്ങളാലും ചുറ്റപ്പെട്ടവര്‍ക്ക് മാത്രമാണെന്ന് വിശ്വസിക്കുന്ന എല്ലാ ആളുകളും ജെയ് തെറ്റാണെന്ന് തെളിയിച്ചു.

ജയ് ചൗധരിയുടെ ആസ്തി ?

ReadAlso:

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

മാന്‍ കാന്‍കോര്‍ സി.ഇ.ഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ്

ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, 2023 ജൂണ്‍ 24 വരെ, ജയ് ചൗധരിയുടെ ആസ്തി 8.1 ബില്യണ്‍ ഡോളറാണ്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ 267-ാമത്തെ ധനികനായി മാറുകയും ചെയ്തു.

കരിയര്‍ ?

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദവും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ജെയ് ചൗധരി 2008ല്‍ Zscaler സ്ഥാപിച്ചു. കമ്പനി 2018 മാര്‍ച്ചില്‍ പൊതുരംഗത്തേക്ക് വന്നു. തന്റെ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ്, NCR, IBM, Unisys, IQ സോഫ്റ്റ്വെയര്‍ തുടങ്ങിയ കമ്പനികളുടെ വിവിധ മാനേജര്‍ തസ്തികകളില്‍ ജയ് ജോലി ചെയ്തിരുന്നു.

ജയ് ചൗധരിയെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ ?

ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, 1980ല്‍ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ്, മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ പ്രവേശനം നേടിയ ശേഷം യുഎസിലേക്കുള്ള ചൗധരി ആദ്യമായി വിമാനത്തില്‍ കയറിയതാണ്.
ചൗധരിയും ഭാര്യ ജ്യോതിയും ജോലി ഉപേക്ഷിച്ച് 1996ല്‍ സെക്യൂരിറ്റി എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയായ തങ്ങളുടെ ആദ്യ സ്റ്റാര്‍ട്ടപ്പില്‍ ജീവിത സമ്പാദ്യം നിക്ഷേപിച്ചു. ഇന്ന്, ചൗധരിക്കും കുടുംബത്തിനും നാസ്ഡാക്ക്-ലിസ്റ്റ് ചെയ്ത സ്ഥാപനത്തിന്റെ 42 ശതമാനം സ്വന്തമായുണ്ട്. കൊവിഡ് സമയത്ത്, ജയയുടെ ആസ്തി കഴിഞ്ഞ വര്‍ഷം 271 ശതമാനം ഉയര്‍ന്ന് 13 ബില്യണ്‍ ഡോളറിലെത്തി. 2021ല്‍, ആദ്യ 10 സമ്പന്നരായ ഇന്ത്യക്കാരില്‍ 9-ാം സ്ഥാനത്തേക്ക് ചൗധരി ഉയര്‍ന്നു.

ബിസിനസ്സിലേക്ക് ?

അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സ്ഥാപനമായ നെറ്റ്സ്‌കേപ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നത് തന്റെ വിദേശ പഠന കാലത്താണ്. ഈ സംഭവമാണ് ചൗധരിയെ ഒരു സംരംഭം തുടങ്ങുന്ന ആലോചനയിലേക്ക് എത്തിച്ചത്. 1996 ല്‍ നെറ്റ്‌സ്‌കേപ്പിന്റെ സഹ സ്ഥാപകനായിരുന്ന മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ തന്റെ ചെറിയ പ്രായത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയതാണ്. എന്തുകൊണ്ട് തനിക്കും അങ്ങനെ ചെയ്ത് കൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് അറ്റ്‌ലാന്റ ആസ്ഥാനമായുള്ള ഐക്യൂ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലി ചൗധരി രാജിവച്ചു. ചൗധരിയുടെ ആഗ്രഹത്തിനൊപ്പം ഭാര്യയായ ജ്യോതിയും കൂട്ട് നിന്നു. സിസ്റ്റം അനലിസ്റ്റയിരുന്ന ജ്യോതിയും ചൗധരിയും തങ്ങളുടെ ആകെ സമ്പാദ്യമായ നാല് കോടിയോളം രൂപ നിക്ഷേപിച്ച് 1997ല്‍ ആദ്യ സംരംഭമായ സെക്യുര്‍ ഐ.ടി ആരംഭിച്ചു.

ആഗോള കമ്പനികളുടെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിന് ആവശ്യമായ സെക്യൂരിറ്റി ഫയര്‍ വാളുകള്‍ നിര്‍മ്മിക്കുകയായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. 500 ഓളം കമ്പനികളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു അക്കാലത്ത് ഫയര്‍വാളുകള്‍. എന്നാല്‍ 50 ശതമാനത്തിലധികം ഫയര്‍വാളുകള്‍ നല്‍കാന്‍ സെക്യുര്‍ ഐ.ടിയ്ക്ക് സാധിച്ചു. കമ്പനി വിജയകരമായതോടെ 1998ല്‍ സെക്യുര്‍ ഐ.ടിയെ 575.75 കോടി രൂപയ്ക്ക് ദമ്പതികള്‍ നെറ്റ്വര്‍ക്കിങ് സ്ഥാപനമായ വെരിസൈന് കൈമാറി. തുടര്‍ന്ന് രണ്ട് സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ കൂടി ഇവര്‍ തുടങ്ങി. 2007 ആയപ്പോഴേക്കും ഇരുവരും ആ സംരംഭങ്ങളിലും വിജയിക്കുകയും കമ്പനികള്‍ വില്‍ക്കുകയും ചെയ്തു. സൈബര്‍ സെക്യൂരിറ്റി രംഗത്തെ ഒരു വലിയ കമ്പനി തുടങ്ങാനുള്ള ആഗ്രഹമാണ് ചൗധരിയെ സെഡ് സ്‌കേലറിലേക്ക് നയിച്ചത്. 410 കോടി രൂപയിലധികം നിക്ഷേപിച്ചാണ് ദമ്പതികള്‍ സെഡ് സ്‌കേലര്‍ ആരംഭിച്ചത്. ഫോര്‍ബ്‌സ് പട്ടിക അനുസരിച്ച് 96,000 കോടി രൂപയാണ് ജയ് ചൗധരിയുടെ ആകെ ആസ്തി.

 

content high lights;Extraordinary rise of a common man: Who is the billionaire Jai Choudhary

Tags: UnisysIQ സോഫ്റ്റ്വെയര്‍BUISSINESSഒരു സാധാരണക്കാരന്റെ അസാധാരണ വളര്‍ച്ചആരാണ് കോടീശ്വരനായ ജയ് ചൗധരിWho is indian american jay chaudharyIBMZscaler-sâ CEOJAY CHAUDHARINCR

Latest News

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies