Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാലിന്യമാണ് പ്രശ്‌നം: പ്രതിപക്ഷ നേതാവിന് തദ്ദേശ വകുപ്പുമന്ത്രി വക ഒരു തുറന്ന കത്ത് /Garbage is the problem: An open letter to the Leader of the Opposition from the Local Government Minister

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 05:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആമയിഴഞ്ചാന്‍ തോട് ശുചിയാക്കാനിറങ്ങിയ എന്‍.ജോയിയുടെ മരണത്തെ തുടര്‍ന്ന് മാലിന്യ നീക്കവും അതുമായി ബന്ധപ്പെട്ട തദ്ദേശ വകുപ്പിന്റെ ഇടപെടലുകളും പ്രതിപക്ഷം വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരുന്നു. കോടികള്‍ മുടക്കിയിട്ടും മാലിന്യം നീക്കുന്നതിനോ, തോടുകളും, കാനകളും വൃത്തിയാക്കുന്നതിനും ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വകുപ്പുമന്ത്രി എം.ബി. രാജേഷിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിന് ഒരു തുറന്ന കത്ത് അയച്ചിരിക്കുകയാണ്. വകുപ്പു ചെയ്ത ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞും, പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും അതില്‍ പറയുന്നുണ്ട്. ചിലയിടങ്ങളില്‍ പതാരിയായും, പരിഭവമായും പറയുന്നുണ്ട്.

കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

 

പ്രിയപ്പെട്ട പ്രതിപക്ഷനേതാവേ,

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാലിന്യസംസ്‌കരണം സംബന്ധിച്ച അങ്ങയുടെ ചില പ്രസ്താവനകള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത്. മാലിന്യസംസ്‌കരണ രംഗത്ത് കേരളത്തില്‍ ഒന്നും നടന്നിട്ടില്ല എന്നും നടക്കുന്നില്ല എന്നും അങ്ങ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളില്‍ കാണുകയുണ്ടായി. വസ്തുതകള്‍ പൂര്‍ണമായും അങ്ങയുടെ ശ്രദ്ധയില്‍ വരാത്തതുകൊണ്ടായിരിക്കും അങ്ങ് ഇങ്ങനെ പറയുന്നതെന്ന് കരുതുന്നു. അതിനാല്‍ മാലിന്യസംസ്‌കരണ രംഗത്തുണ്ടായ ചില ശ്രദ്ധേയമായ മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെ.

ബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷമാണ് ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ മാലിന്യമുക്ത നവകേരളം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു തീവ്ര കര്‍മപദ്ധതി പ്രഖ്യാപിച്ചത്. അതിനെ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടം ഒറ്റ ലളിതമായ കണക്കുകൊണ്ട് അങ്ങേക്ക് മനസ്സിലാക്കാനാവും. ക്‌ളീന്‍ കേരള കമ്പനി 2023 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷം ശേഖരിച്ചത് 30217 ടണ്‍ മാലിന്യമായിരുന്നു. എന്നാല്‍ ഈ കര്‍മപരിപാടി പ്രഖ്യാപിച്ചതിനു ശേഷം 2024 ജൂണ്‍ വരെ ശേഖരിച്ചത് 61947.97 ടണ്‍ ആണ് . ഇരട്ടിയിലധികം. മാലിന്യം ശേഖരിക്കുന്നതിലുണ്ടായ ഈ വന്‍ വര്‍ദ്ധനവ് തന്നെ ഈ രംഗത്ത് കേരളം കൈവരിച്ച പുരോഗതി എത്രത്തോളമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും. മാത്രമല്ല, ക്‌ളീന്‍ കേരള കമ്പനിയുടെ വരുമാനം, അവര്‍ ഹരിതകര്‍മസേനക്ക് നല്‍കിയ തുക എന്നിവയിലും സമാനമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്‌ളീന്‍ കേരള കമ്പനി 2023-24 സാമ്പത്തികവര്‍ഷം പാഴ്വസ്തുക്കള്‍ ശേഖരിച്ച് മൂല്യവത്താക്കിയതിലൂടെ ഹരിതകര്‍മസേനക്ക് 9.79 കോടി രൂപ നല്‍കി. 2022-23 ല്‍ ഇത് 5.08 കോടിയായിരുന്നു. നിലവില്‍ 720 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യമാണ് ക്‌ളീന്‍ കേരള കമ്പനി ശേഖരിക്കുന്നത്.

ReadAlso:

പ്രതിസന്ധി ഒഴിയാതെ കേരള സര്‍വകലാശാല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി | The crisis at Kerala University

ഭിന്നശേഷിയുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി | father-kills-disabled-son-commits-death-in-thodupuzha

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; മലപ്പുറത്ത് ചികിത്സയില്‍ 10 പേര്‍ | A total of 497 people are on the Nipah contact list in the state

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു | JSK movie gets screening permission

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ | centre’s intervention in Nimishapriya’s release

ഇത് സാധ്യമായത് ഹരിതകര്‍മ സേന മുഖേനയുള്ള അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി ശേഖരണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. 2023 മാര്‍ച്ചിലെ കണക്കനുസരിച്ച് വാതില്‍പ്പടി ശേഖരണം 47 ശതമാനം മാത്രമായിരുന്നു. 2024 ജൂണില്‍ അത് 86.6 ശതമാനമായി ഉയര്‍ന്നു. അതും ഇരട്ടിയോളം വര്‍ധിച്ചു. ഹരിതകര്‍മസേനയുടെ യൂസര്‍ ഫീ ഇനത്തിലും ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ധനവ് സാധ്യമായത് സര്‍ക്കാര്‍ സ്വീകരിച്ച നിയമഭേദഗതി അടക്കമുള്ള ശക്തമായ നടപടികളുടെ ഫലമായിട്ടായിരുന്നു. യൂസര്‍ ഫീ നല്‍കാന്‍ വിസമ്മതിക്കുന്നവരെ അതിന് നിര്‍ബന്ധിതമാക്കുന്ന നിയമ ഭേദഗതിയിലെ ചില വ്യവസ്ഥകളെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ പേരില്‍ അങ്ങ് നിയമസഭയില്‍ എതിര്‍ത്തിരുന്നതും ഓര്‍ക്കുമല്ലോ. എന്നാല്‍ ആ നിയമഭേദഗതി ഫലം ചെയ്തു എന്നാണ് വാതില്‍പ്പടി ശേഖരണവും യൂസര്‍ ഫീയും വര്‍ധിച്ചത് കാണിക്കുന്നത്.

ഹരിതകര്‍മസേനയെ കേരളത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള ശുചിത്വ സൈന്യമായാണ് സര്‍ക്കാര്‍ കാണുന്നത്. സ്ത്രീകളടങ്ങിയ ഈ ഹരിതകര്‍മസേനക്കെതിരായ വലിയ സാമൂഹ്യ മാധ്യമ പ്രചാരണവും അധിക്ഷേപവും നടന്നത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ശക്തമായ പിന്തുണ കൊണ്ടാണ് ആ സംവിധാനം ഇന്ന് കാര്യക്ഷമമായി മാറിയിട്ടുള്ളത്. ഹരിതകര്‍മസേനക്കെതിരായിട്ടുള്ള സംഘടിത പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടക്കുമ്പോള്‍ അങ്ങ് ഒരു പ്രസ്താവന കൊണ്ട് ഹരിതകര്‍മസേനയെ പിന്തുണച്ചിരുന്നുവെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അത് സഹായകമാകുമായിരുന്നു എന്നുകൂടി സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തട്ടെ. വാതില്‍പ്പടി ശേഖരണം വര്‍ധിച്ചതോടൊപ്പം ഈ മാലിന്യം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ ആദ്യമെത്തുന്നത് വാര്‍ഡ് തലത്തിലുള്ള മിനി എം സി എഫുകളിലാണ്.

പിന്നീട് തദ്ദേശ സ്ഥാപന തലത്തിലെ എം സി എഫുകളില്‍ എത്തിച്ച് ശാസ്ത്രീയമായി തരംതിരിക്കും. അവിടെനിന്നാണ് റീസൈക്ലിങിനും അതിന് കഴിയാത്തവ സിമന്റ് ഫാക്ടറികളിലേക്കും അയക്കുന്നത്. മിനി എം സി എഫുകള്‍ 2023 മാര്‍ച്ചില്‍ 7446 ഉണ്ടായിരുന്നത് ഇന്ന് 18205 ആയും എം സി എഫുകള്‍ 1160 ല്‍ നിന്ന് 1250 ആയും വര്‍ധിച്ചുവെന്ന കണക്ക് ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ ഇടപെടല്‍ ഫലപ്രദമായിരുന്നുവെന്നാണ് കാണിക്കുന്നത്. ഈ സംഭരണ കേന്ദ്രങ്ങളുടെ ശേഷി ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്. ഈ കേന്ദ്രങ്ങളില്‍ തീപിടുത്തം തടയാനുള്ള ഫയര്‍ ഓഡിറ്റ് ഉള്‍പ്പെടെയുള്ള കര്‍ശനമായ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം ശേഖരിച്ച് വില്പനക്ക് സജ്ജമാക്കുന്ന, ബ്ലോക്ക് തലത്തിലെ ആര്‍ ആര്‍ എഫുകളുടെ എണ്ണം 87 ല്‍ നിന്ന് 163 ആയി വര്‍ധിച്ചു.

പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നിയമഭേദഗതി വരുത്തുകയും മാത്രമല്ല സര്‍ക്കാര്‍ ചെയ്തത്; എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും ശക്തമാക്കി. 2023 ജൂലൈ 11 വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് 1138 പരിശോധനകളാണ് നടന്നതെങ്കിലും 2024 ജൂലൈയില്‍ അത് 44682 ആയാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലുള്ള പിഴ 2.9 ലക്ഷത്തില്‍ നിന്ന് 4.56 കോടി രൂപയായിട്ടാണ് പല മടങ്ങ് വര്‍ധിച്ചത്. എന്‍ഫോഴ്സ്മെന്റ് എത്ര കര്‍ശനമാണെന്ന് കണക്കുകളില്‍ നിന്ന് അങ്ങേക്ക് മനസ്സിലാകുമെന്ന് കരുതുന്നു.

ബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷം എറണാകുളം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച കര്‍മപദ്ധതി അപ്രായോഗികമാണെന്നും കൊച്ചിയില്‍ നടക്കില്ലെന്നും ചില ജനപ്രതിനിധികള്‍ പറഞ്ഞത് അങ്ങ് ഓര്‍ക്കുമല്ലോ. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിയുമെന്ന ഉറച്ച നിലപാടാണ് അന്ന് സര്‍ക്കാര്‍ എടുത്തത്. അത് കൊച്ചിയില്‍ ഇന്ന് സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് ബഹു. ഹൈക്കോടതി അഭിനന്ദനപൂര്‍വം നടത്തിയ പരാമര്‍ശം ഇന്നത്തെ പത്രങ്ങളിലും കാണാനിടയായി. ആ മാറ്റം അങ്ങേക്കും അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ. ഹരിതകര്‍മസേന സംവിധാനം പോലും ഇല്ലാതിരുന്ന കൊച്ചിയില്‍ അതിനു ശേഷമാണ് 794 അംഗങ്ങളുള്ള, സുശക്തമായ, പരിശീലനം സിദ്ധിച്ച ഹരിതകര്‍മസേനയെ വിന്യസിച്ചത്.

 

മാത്രമല്ല, ഒറ്റ എം സി എഫ് പോലും ഇല്ലാതിരുന്ന കൊച്ചി നഗരത്തില്‍ 81 കണ്ടൈനര്‍ എം സി എഫുകള്‍ ഇന്ന് സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു കണ്ടൈനര്‍ എം സി എഫിന്റെ സംഭരണ ശേഷി 30 ടണ്‍ ആണ് എന്ന് ഓര്‍ക്കണം. ഇതിനുപുറമെ കൊച്ചിയിലെ തെരുവുകളിലാകെ ബോട്ടില്‍ ബൂത്തുകളും വേസ്റ്റ് ബിന്നുകളും ധാരാളമായി കാണാനാവും. ഒരിഞ്ച് സ്ഥലം ലഭ്യമല്ല എന്ന് പലരും പറഞ്ഞിരുന്ന കൊച്ചിയിലെ ഇടപ്പള്ളിയും പൊന്നുരുന്നിയുമടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള മനോഹരമായ തുമ്പൂര്‍മൂഴികള്‍ കൊച്ചിയിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്.

ബ്രഹ്‌മപുരം തീപിടുത്തമായിരുന്നല്ലോ ഒരു വര്‍ഷം മുമ്പ് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തത്. ഇന്ന് ബ്രഹ്‌മപുരം പഴയ ബ്രഹ്‌മപുരമല്ല എന്ന് അങ്ങും അംഗീകരിക്കുമല്ലോ. അവിടത്തെ മാലിന്യമല 40 ശതമാനം ഇതിനകം ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുത്ത കാര്യവും സന്തോഷപൂര്‍വം പങ്കുവെക്കട്ടെ. 325445 ടണ്‍ മാലിന്യമാണ് ഇതിലൂടെ നീക്കിയത്. ബി പി സി എല്ലുമായി ചേര്‍ന്ന് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന് ബ്രഹ്‌മപുരത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. അധികം വൈകാതെ നിര്‍മാണം ആരംഭിക്കുകയും 18 മാസം കൊണ്ട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും എന്ന കാര്യവും അങ്ങയെ അറിയിക്കാന്‍ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി പലയിടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തെയാണ് ലെഗസി വേസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതേവരെ കേരളത്തില്‍ 19 കേന്ദ്രങ്ങളിലെ ലെഗസി വേസ്റ്റ് അടിഞ്ഞുകൂടിയ മാലിന്യമലകള്‍ ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യുകയും സ്ഥലം വീണ്ടെടുക്കുകയും ചെയ്തു.,

ഇതില്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് കൊല്ലത്തെ കുരീപ്പുഴയും ഗുരുവായൂരിലെ ചൂല്‍പ്പറമ്പും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മാറ്റങ്ങള്‍. ഇതിലൂടെ നാം വീണ്ടെടുത്തത് 124 ഏക്കര്‍ ഭൂമിയാണ്. നീക്കം ചെയ്തത് 2.17 ലക്ഷം ക്യൂബിക് മീറ്റര്‍ മാലിന്യമാണ്. ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടതുള്‍പ്പെടെ അനേകം മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ ഇന്ന് പൂങ്കാവനങ്ങളും പാര്‍ക്കുകളുമായി മാറിയിട്ടുണ്ട് എന്ന വിവരം കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. ഇവയില്‍ ചിലത് സന്ദര്‍ശിക്കാന്‍ ഞാന്‍ അങ്ങയെ ക്ഷണിക്കുകയാണ്. ബ്രഹ്‌മപുരവും ഇതുപോലെ മാറുമെന്ന് ആത്മവിശ്വാസത്തോടെ സര്‍ക്കാരിന് പറയാനാവും. സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന 38 കേന്ദ്രങ്ങളില്‍ കൂടി ഇപ്പോള്‍ ബയോ മൈനിങ് നടന്നുകൊണ്ടിരിക്കയാണ്. ഇത് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. അതോടെ ഡംപിങ് സൈറ്റുകളില്ലാത്ത കേരളം യാഥാര്‍ഥ്യമാകും.

മാലിന്യ സംസ്‌കരണത്തിന് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഇതിനകം ലഭ്യമാക്കിയ നാല് സ്മാര്‍ട്ട് മെഷീനുകളും റോഡ് സ്വീപ്പിങ് മെഷീനുകളും സക്ഷന്‍ കം ജെറ്റിങ് മെഷീനുകളുമെല്ലാം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

ബഹു. കേരള ഹൈക്കോടതി ബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷം സ്വമേധയാ കേസെടുക്കുകയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുക മാത്രമല്ല, ഒട്ടേറെ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു എന്ന കാര്യവും അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. 2023 ഏപ്രില്‍ 11 ന് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു, ‘സമയബന്ധിതമായി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചതാണ്. ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ എടുത്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്’. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി കോര്‍പറേഷന്‍ സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് 2023 മെയ് 23 ന് കോടതി ചൂണ്ടിക്കാട്ടി.

മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ അറിയിച്ച ക്രിയാത്മകമായ നിര്‍ദേശങ്ങളെ (ആളുകളിലെ മനോഭാവ മാറ്റത്തിന്റെ പ്രസക്തി) 2023 ജൂണ്‍ എട്ടിന് ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കേരള പഞ്ചായത്തിരാജ്, മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനം മികച്ചതാണെന്ന് 2023 നവംബര്‍ 17 ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുക്കുന്നത് ആത്മാര്‍ത്ഥമായ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 68000 മെട്രിക് ടണ്‍ ലെഗസി മാലിന്യം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നീക്കം ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നും ഇതില്‍ മികച്ച പുരോഗതിയാണ് കൈവരിച്ചതെന്നും 2024 മാര്‍ച്ച് ഒന്നിന് കോടതി പറഞ്ഞു.

കൊച്ചിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത് ഇന്നത്തെ പത്രത്തിലുമുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ഹൈക്കോടതി ചെയ്തതെന്നത് ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും സഹായവുമായി മാറുകയുണ്ടായി. ഇതുപോലൊരു ക്രിയാത്മക പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുകൂടി ലഭിച്ചാല്‍ അത് വലിയ മാറ്റം സൃഷ്ടിക്കും.

ബഹു. ഹൈക്കോടതി മാത്രമല്ല, കേരളത്തിലെ വിവിധ മാധ്യമങ്ങളും മാലിന്യ പരിപാലന രംഗത്ത് ഉണ്ടായ മാറ്റങ്ങളെ പല സന്ദര്‍ഭങ്ങളിലായി ചൂണ്ടിക്കാട്ടുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയാന്‍ സന്തോഷമുണ്ട്. 2022 ഒക്ടോബര്‍ 18 ന് മലയാള മനോരമ ബയോ മൈനിങ്ങിലൂടെ ഡംപിങ് സൈറ്റുകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തെ അഭിനന്ദിച്ചെഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ‘മാലിന്യമലയിറങ്ങുന്ന ശുചിത്വ പ്രതീക്ഷ’ എന്നായിരുന്നു. 22 സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് 45 ഏക്കര്‍ വീണ്ടെടുത്ത വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഈ എഡിറ്റോറിയല്‍. 2023 ആഗസ്ത് 16 ന് മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘വാതില്‍പ്പടിയില്‍ മാറുന്ന കേരളം’ എന്നായിരുന്നു. വാതില്‍പ്പടി ശേഖരണത്തിലൂടെ മാലിന്യ പരിപാലന രംഗത്ത് കേരളം സൃഷ്ടിക്കുന്ന പുതിയ മുന്നേറ്റത്തെയാണ് വാര്‍ത്തയിലൂടെ മാതൃഭൂമി പ്രകീര്‍ത്തിച്ചത്. 2023 സെപ്റ്റംബര്‍ 12 ന് മാലിന്യ സംസ്‌കരണ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളെ വിശകലനം ചെയ്തും ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചും മാതൃഭൂമി മുഖപ്രസംഗവും എഴുതി. 2023 ആഗസ്ത് 23 ന്റെ കേരളകൗമുദി മുഖപ്രസംഗത്തിന്റെ തലക്കെട്ട് ‘മാലിന്യമുക്ത പദ്ധതി വന്‍ വിജയം’ എന്നാണ്.

അങ്ങ് ഉന്നയിക്കുന്ന ഒരു വിമര്‍ശനം മഴക്കാലപൂര്‍വ ശുചീകരണത്തെക്കുറിച്ചുള്ളതാണല്ലോ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളും വിലക്കുകളും സൃഷ്ടിച്ച പരിമിതികളുണ്ടായിട്ടും, സര്‍ക്കാര്‍ മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആകെ 23123 ക്ലീനിംഗ് ഡ്രൈവുകള്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. 24687 പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. 189261 ടണ്‍ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനി വഴി മാത്രം 12680.97 ടണ്‍ മാലിന്യം നീക്കം ചെയ്തു. കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് ഒരു മണിക്കൂര്‍ കൊണ്ട് 103 മില്ലീമീറ്റര്‍ അതിതീവ്ര മഴ പെയ്തപ്പോഴാണ്. ഇന്ന് ബഹു. ഹൈക്കോടതി തന്നെ കൊച്ചിയിലെ വെള്ളക്കെട്ട് താരതമ്യേന കുറവാണെന്ന അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കത്തില്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളില്‍ പലതും നിയമസഭയില്‍ വ്യക്തമാക്കിയതാണെങ്കിലും അങ്ങയുടെ ശ്രദ്ധയില്‍ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇവിടെ ആവര്‍ത്തിച്ചിട്ടുള്ളത്. ഇവിടെ വിശദീകരിച്ച കാര്യങ്ങള്‍ക്കര്‍ത്ഥം എല്ലാം പൂര്‍ണതയിലെത്തിക്കഴിഞ്ഞു എന്നല്ല. ഒന്നും നടന്നിട്ടില്ല എന്ന് പറയുന്നത് വസ്തുതാപരമല്ല എന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മിപ്പിക്കാനാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സൃഷ്ടിച്ച സംവിധാനങ്ങളും മാത്രം മതിയാവില്ല. ജനങ്ങളുടെ മനോഭാവത്തിലെ മാറ്റം ഇതില്‍ ഏറെ പ്രധാനമാണ്. ഓരോ വ്യക്തിയും മാലിന്യ ഉല്‍പാദകരാണ് എന്നതുകൊണ്ട് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി ഇത് മാറേണ്ടതുണ്ട്.

ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തെക്കുറിച്ചും ജനങ്ങളുടെ മനോഭാവത്തിലുണ്ടാകേണ്ട മാറ്റത്തെ കുറിച്ചുമാണ് ഹൈക്കോടതി ഇന്നുള്‍പ്പെടെ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ മനോഭാവം സൃഷ്ടിക്കുന്നതില്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം നിറവേറ്റണം. ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നില്ല. ‘മാലിന്യമുക്ത നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യേകമായ എന്തെങ്കിലും നിര്‍ദേശം പ്രതിപക്ഷത്തിനുണ്ടെങ്കില്‍ അതിനോടും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ബഹു. ഹൈക്കോടതിയുടെ ഇടപെടലും പിന്തുണയും പ്രശ്നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുപോലെ പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാല്‍ നമുക്ക് ഈ ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാനാകും. അതുണ്ടാകുമെന്ന പ്രതീക്ഷയോടെ.

എം ബി രാജേഷ്

 

ഈ കത്തിനു മറുപടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വക ഉടനുണ്ടാകും. അതില്‍ മന്ത്രി പറഞ്ഞിട്ടുള്ള പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതകളും കണക്കുകളും പരാതികളും ഉണ്ടാകുമെന്നുറപ്പാണ്.

 

CONTENT HIGHLIGHTS;Garbage is the problem: An open letter to the Leader of the Opposition from the Local Government Minister

 

 

Tags: vd satheesanLOCAL SELF GOVERMENTMB RAJESHOPPOSITE LEADERMB RAJESH MINISTERമാലിന്യമാണ് പ്രശ്‌നംപ്രതിപക്ഷ നേതാവിന് തദ്ദേശ വകുപ്പുമന്ത്രി വക ഒരു തുറന്ന കത്ത്

Latest News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍;  മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും

കാനഡയില്‍ ‘ഗംഗാ ആരതി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റിന് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങള്‍

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍; എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി ആഗോള പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.