Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെടാകുളത്ത് KSEB ജീവനക്കാര്‍ക്കെതിരെ അതിക്രമം: പ്രചരിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം /Violence against KSEB employees in Ketakulam: News spread against facts

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 05:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കെഎസ്ഇബി കെടാകുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ക്കെതിരെ അതിക്രമമുണ്ടായ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്ത നല്‍കിയത് തികച്ചും ദൗര്‍ഭാഗ്യകരമെന്ന് KSEB. കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ആരായാതെ തികച്ചും ഏകപക്ഷീയമായാണ് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈ 20ന് രാത്രി 10:55ന് മീറ്റര്‍ കത്തുന്നു എന്ന ഫോണ്‍ സന്ദേശം കെടാകുളം സെക്ഷനിലേക്ക് എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സബ്സ്റ്റേഷനില്‍ വിളിച്ച് 11 കെ വി ഫീഡര്‍ ഓഫ് ചെയ്തതിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്‍മാരായ രാജീവ്, സനില്‍കുമാര്‍ എന്നിവര്‍ തങ്ങളുടെ ബൈക്കില്‍ 11.05 ഓടെ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

പരിശോധനയില്‍ മീറ്ററിന്റെ ടെര്‍മിനലുകള്‍ കരിഞ്ഞ നിലയിലും ഫ്യൂസ് ഉള്‍പ്പെടെ പൊട്ടി, വയറുകള്‍ കരിഞ്ഞും കാണപ്പെട്ടു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതു വരെ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും സര്‍വ്വീസ് വയര്‍ പോസ്റ്റില്‍ നിന്നും കട്ട് ചെയ്ത് മാറ്റി വയ്ക്കുകയുണ്ടായി. കത്തിക്കരിഞ്ഞ വയറും ഫ്യൂസ് യൂണിറ്റും മാറ്റി, വീട്ടിലെ വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം അറിയിക്കുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ് മടങ്ങുവാനായി ബൈക്കിനടുത്തേക്ക് വന്ന ജീവനക്കാരോട്  ഇപ്പോള്‍ പോകാന്‍ സാധിക്കുകില്ലെന്നും, കണക്ഷന്‍ തിരികെ നല്‍കിയിട്ടു മാത്രമേ തിരിച്ചു പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞ് ഉപഭോക്താവ് അവരെ തടഞ്ഞു വയ്ക്കുകയും അസഭ്യ പദങ്ങള്‍ പറഞ്ഞ് അവഹേളിക്കുകയും ചെയ്തു.

ജീവനക്കാര്‍ ഉടന്‍ തന്നെ അസിസ്റ്റന്റ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെടുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അയിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തുകയും ജീവനക്കാര്‍ക്ക് അവിടെ നിന്നും ഓഫീസിലേയ്ക്ക് തിരികെ പോകുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് കെ.എസ്.ഇ.ബി. ജീവനക്കാരെ തിരികെ വിളിക്കുകയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.  തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയുണ്ടായി. ഇവര്‍ മദ്യപിച്ചിരുന്നില്ല എന്ന് താലൂക്കാശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പുലര്‍ച്ചെ 4 മണിവരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചുമില്ല.

അടുത്ത ദിവസം അസിസ്റ്റന്റ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ ഉപഭോക്താവിന്റെ  വീട്ടിലെത്തുകയും മീറ്ററും അനുബന്ധ ഉപകരണങ്ങളും കത്താനിടയായ സാഹചര്യം പരിശോധിക്കുകയുമുണ്ടായി. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി മീറ്ററിന്റെ ടെര്‍മിനല്‍ ബോക്‌സ്, ഫ്യൂസ്, വയര്‍ എന്നിവ കത്തിയ നിലയില്‍ കണ്ടെത്തിയതിനാല്‍ മഹസ്സര്‍ തയ്യാറാക്കുകയും ചെയ്തു. ഒരു അംഗീകൃത വയര്‍മാനെക്കൊണ്ട് വീട്ടിലെ വയറിംഗും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ പരിശോധിപ്പിച്ച് തകരാര്‍ പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ തിരികെ നല്‍കുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിനെ നേരിട്ട് അറിയിച്ചു.

ജീവനക്കാര്‍ക്കെതിരെ അവരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുംവിധമുള്ള അതിക്രമം ഉണ്ടായതിനാല്‍ അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തു. BNS 2023 ന്റെ 121 (1), 132, 296 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പരാതി നല്‍കിയിട്ടുള്ളത്.  പ്രസ്തുത പരാതി 21.07.2024 തീയതിയില്‍ എഫ്.ഐ.ആര്‍. നമ്പര്‍. 626/2024 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിന്റെ വീട്ടിലെത്തി മഹസ്സര്‍ വായിച്ച് കേള്‍പ്പിച്ച് പകര്‍പ്പ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും, എനിക്ക് നിങ്ങളുടെ കറണ്ട് ആവശ്യമില്ല എന്നും ഞാന്‍ ചാനലുകാരെ വിളിച്ച് ഇത് അറിയിക്കുമെന്നും അദ്ദേഹം ആക്രോശിക്കുകയുണ്ടായി.  അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും തകരാറ് പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കുകയും തന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ കണ്‍സ്യൂമറിന് കൈമാറുകയും ചെയ്തു.

ReadAlso:

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കാണാതായി ?: അതീവ സുരക്ഷ മേഖലയില്‍ സംഭവിക്കുന്നത് എന്ത് ?; കാണാതായത് ലോക്കറില്‍ ഇരുന്ന സ്വര്‍ണ്ണം; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രീ പദ്മനാഭന്‍ ലക്ഷംകോടി സ്വത്തിനുടമ

എന്നാല്‍ ഉപഭോക്താവ് രാത്രി 9.00 മണിവരെ അസിസ്റ്റന്റ് എഞ്ചിനീയറുമായോ, സെക്ഷന്‍ ഓഫീസുമായോ ബന്ധപ്പെട്ടിരുന്നില്ല. രാത്രി 9.30ന് വര്‍ക്കല എം.എല്‍.എ വി. ജോയി, എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഫോണില്‍ വിളിച്ച് എന്തുകൊണ്ടാണ് കണക്ഷന്‍ തിരികെ നല്‍കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ അപാകതകള്‍ പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ തിരികെ നല്‍കുമെന്ന് ഉപഭോക്താവിനെ അറിയിച്ചിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹം ഇതുവരെ സെക്ഷന്‍ ഓഫീസിലോ അസിസ്റ്റന്റ് എഞ്ചിനീയറുമായോ ബന്ധപ്പെട്ടിട്ടില്ല എന്നും അറിയിക്കുകയുണ്ടായി. എം.എല്‍.എ. ഉടന്‍ തന്നെ ഉപഭോക്താവുമായി ബന്ധപ്പെടുകയും അവരുടെ ഭാഗത്തെ എല്ലാം പരിശോധിച്ച് റെഡിയാക്കിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറും, രണ്ട് സബ് എഞ്ചിനീയര്‍മാരും, രണ്ട് ലൈന്‍മാന്‍മാരും രാത്രി 11.00 മണിയ്ക്ക് ഉപഭോക്താവിന്റെ വീട്ടിലെത്തുകയും, മീറ്ററും വയറും മാറ്റി 12.20ഓട് കൂടി കണക്ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

ജോലി തടസ്സപ്പെടുത്തി ജീവനക്കാരെ ആക്രമിക്കുന്ന സമാനമായ സംഭവങ്ങള്‍ ഈ ഓഫീസിന്റെ പരിധിയില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.  ജൂലൈ മാസം 11ന് പരാതി പരിഹരിക്കുന്നതിനായി ഉപഭോക്താവിന്റെ വീട്ടില്‍ എത്തിയ ഷാം, രാജീവ് എന്നീ സബ് എഞ്ചിനീയര്‍മാര്‍ക്ക് നേരെ ഒരു ഉപഭോക്താവ് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, തടഞ്ഞു വയ്ക്കകയും, ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എഫ്.ഐ.ആര്‍. 613/2024 നമ്പരായി പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ  തികച്ചും ഏകപക്ഷീയമായി നടക്കുന്ന ഇത്തരം  വ്യാജപ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലാകെയുള്ള കെഎസ്ഇബി ജീവനക്കാരുടെ കര്‍മ്മവീര്യം തകര്‍ക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. വാര്‍ത്തകള്‍ യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാനും വിശകലനം ചെയ്യാനും മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്നതിന്റെ വൈദ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റും KSEB നല്‍കിയിട്ടുണ്ട്.

 

CONTENT HIGHLIGHTS;Violence against KSEB employees in Ketakulam: News spread against facts

Tags: VIOLANCEW AGAINST KSEBKETAKULAM KSEB SECTIONകെടാകുളത്ത് KSEB ജീവനക്കാര്‍ക്കെതിരെ അതിക്രമംപ്രചരിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധംKSEBISSUEKSEB BILLKSEB WORKERS

Latest News

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു; എന്തിനും സജ്ജമെന്ന് ഇന്ത്യ

മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍

പിറവത്ത് ആധുനിക അജൈവ മാലിന്യ സംസ്കരണ പ്ലാന്റിന് തറക്കല്ലിട്ടു | Piravom 

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.